ആടിമാസക്കാറൊഴിഞ്ഞു പോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്‍ത്തുന്നൊരോണ മാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളം തീര്‍ത്ത പുണ്യകാലം.
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളം തീര്‍ത്ത പുണ്യകാലം.
കോടിയുടുത്തേറെക്കേമത്തം ഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ച കാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്‍ന്നു പറന്ന കാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില് നിന്നും!
എന്നാല്‍ മലയാളമുള്ള കാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നലമെഴുമക്കാലമെന്നില് നിന്നും!
എന്നാല്‍ മലയാളമുള്ള കാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന് പ്രജകള്‍ തന് ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മ നിറഞ്ഞ മനസ്സുമായി,
നാടു ഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവ ഘോഷമേകും!
നന്മ നിറഞ്ഞ മനസ്സുമായി,
നാടു ഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവ ഘോഷമേകും!
മനോഹരം
മറുപടിഇല്ലാതാക്കൂനന്ദി വെട്ടത്താൻ സർ
ഇല്ലാതാക്കൂഅങ്ങനെ ഒരു കാലം!!!
മറുപടിഇല്ലാതാക്കൂഓണമെന്നും ഓർമ്മകളിൽ മാത്രമായിരുന്നില്ലേ, എല്ലാ തലമുറകളിലും?
ഇല്ലാതാക്കൂ