ചിരിതൂകിയെത്തുന്ന പെണ്ണിൻ്റെ കൈകളിൽ,
വിണ്ണിലെ മഴവില്ല് ചിതറിവീണെന്നോ!
മഴവില്ലഴകിൽത്തിളങ്ങും വളകളായ്,
കാമിനിതൻ കരവല്ലരി പുൽകിയോ!
തമ്മിൽക്കളിവാക്കു ചൊല്ലിച്ചിരിച്ചും
പരിഭവത്തോടൊട്ടു താളത്തിലിളകിയും
കുപ്പിവളകൾ പൊഴിക്കുന്നു സംഗീത-
സാന്ദ്രമാം നിസ്വനം കർണ്ണപീയൂഷമായ്!
കരിനീലക്കണ്ണിൽ വിടരുന്ന നാണവും
കൈവള ചാർത്തുന്ന മോഹനരാഗവും,
ഓമനത്തിങ്കളെ വെല്ലും വദനവും
കാതരേ, നീ മനോമോഹിനിയെൻ പ്രിയേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ