2025 ഡിസംബർ 17, ബുധനാഴ്‌ച

രക്ഷയുടെ നക്ഷത്രവെട്ടം

(ലഘുനാടകം)

രചന: ജോസ് ആറുകാട്ടി

കഥാപാത്രങ്ങൾ

  • സൂത്രധാരൻ
ബൈബിൾ കഥാപാത്രങ്ങൾ
  1. കന്യാമാതാവ്
  2. യൗസേപ്പിതാവ്
  3. ഗബ്രിയേൽ മാലാഖ
  4. മൂന്ന് രാജാക്കന്മാർ (മെൽക്കിയോർ, ഗാസ്പർ, ബൽത്താസർ)
  5. ഹെറോദോസ്
  6. ഹെറോദോസിൻ്റെ ഉപദേഷ്ടാവ് (പുരോഹിതൻ)
  7. പടയാളികൾ, ഇടയന്മാർ, മാലാഖമാർ
സമകാലിക കഥാപാത്രങ്ങൾ
  1. രാജു (മദ്യപാനിയായ കുടുംബനാഥൻ)
  2. ആനി (രാജുവിൻ്റെ ഭാര്യ)
  3. ആദർശ് (രാജുവിൻ്റെ മകൻ)
  4. നിധിൻ (മയക്കുമരുന്നിന് അടിമയായ യുവാവ്)
  5. നിത്യ (നിധിന്റെ സഹോദരി)
  6. അമ്മച്ചി (മുത്തശ്ശി)
രംഗം 1
(രംഗത്ത് വെളിച്ചം തെളിയുമ്പോൾ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ: “നിങ്ങൾ കാത്തിരുന്നു മടുത്തോ? ഞാനിതാ എത്തിക്കഴിഞ്ഞു. ഞാനാരാണെന്നാണോ? ഞാനാണു സൂത്രധാരൻ! എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ. ഞാൻ വെറുമൊരു മൂകസാക്ഷിമാത്രം - എന്റെയും നിങ്ങളുടെയും മനഃസാക്ഷികൾപോലെ!

ദൈവത്തിന്റെ സ്വന്തം നാട്... സുന്ദരമായ നമ്മുടെ കേരളം. പക്ഷേ... മദ്യത്തിൻ്റെയും രാസലഹരിയുടെയും നീരാളിക്കൈകൾ നമ്മളെ വരിഞ്ഞു മുറുക്കുന്നു. കുടുംബങ്ങൾ തകരുന്നു… യുവാക്കൾ വഴിതെറ്റുന്നു…

ഈ നാട്ടിലേക്കാണ്, വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തുന്നത്. മുറിവേറ്റ ഈ നാടിനെ സൗഖ്യമാക്കാൻ ഇന്നും കരുണയോടെ വന്നെത്തുന്ന ഉണ്ണീശോയെ നമുക്ക് ഈ ക്രിസ്മസിൽ വരവേൽക്കാം. അതിരിക്കട്ടെ, നമുക്ക് രാജുവിൻ്റെ കുടുംബത്തെ ഒന്നു പരിചയപ്പെട്ടാലോ?"
(വെളിച്ചം മങ്ങിത്തെളിയുന്നു. രാജു മദ്യലഹരിയിലാണ്. ആനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളെ മർദ്ദിക്കുന്നു.)
ആനി: “നിങ്ങളുടെ ഒരു നശിച്ച കുടി! ക്രിസ്തുമസിന് ഇനി രണ്ടു ദിവസങ്ങളേ ബാക്കിയുള്ളൂ! ഈ രണ്ടു ദിവസമെങ്കിലും..!”
രാജു: “ഛീ നിർത്തെടീ! മിണ്ടിപ്പോകരുത് നീ! ക്രിസ്തുമസ് പോലും! എന്നെ ഉപദേശിക്കാൻ നീയാരാണ്!”
ആദർശ് (കരഞ്ഞുകൊണ്ട്): “അമ്മയെ ഒന്നും ചെയ്യല്ല