tag:blogger.com,1999:blog-89737451280985357062024-03-06T09:26:38.408+05:30കഥയില്ലായ്മകള്‍Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.comBlogger35125tag:blogger.com,1999:blog-8973745128098535706.post-54327852321065790062023-09-11T08:43:00.004+05:302023-11-16T13:33:06.704+05:30ബി.ബി.എം. എൽ.പി. സ്കൂൾ<div><b><i>വിദ്യാലയഗീതം</i></b></div><div><br /></div><div>അക്ഷരജ്വാല തെളിച്ച്,</div><div>അജ്ഞതയെല്ലാമകറ്റീ,</div><div>അകതാരിലറിവിന്റെ</div><div>ദീപം കൊളുത്തുമീ</div><div>ബീബിയെം സ്കൂൾ, ധന്യദീപ്തം!</div><div><br /></div><div>നൂറുസംവത്സരമായി,</div><div>നൂറായിരങ്ങൾക്കു ജ്ഞാനം -</div><div>നല്കിയ പാവനഗേഹം; <span style="letter-spacing: 0.2px;">ഇന്നും </span></div><div>നന്മതൻ സംസ്കൃതിയ്ക്കുറവ!</div><div><br /></div><div>ഈത്തിരുമുറ്റത്തു ഞങ്ങൾ,</div><div>കുഞ്ഞുങ്ങൾ കൈകൂപ്പിനില്പൂ;</div><div>വിജ്ഞാനദീപപ്രഭയാൽ,</div><div>ഞങ്ങളെ നേർവഴികാട്ടൂ ...</div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-53742494580094777862022-08-25T14:52:00.003+05:302022-08-28T06:36:59.323+05:30വാലെന്റൈൻ പുണ്യവാനേ .... (ഗാനം)<div class="separator" style="clear: both; text-align: center;"><iframe allowfullscreen="" class="BLOG_video_class" height="401" src="https://www.youtube.com/embed/-wTiEW_nTig" width="482" youtube-src-id="-wTiEW_nTig"></iframe></div><br /><div><br /></div><div>വാലെന്റൈൻ പുണ്യവാനേ, </div><div>ദാമ്പത്യസ്നേഹത്തിൻ കാവലാളേ ....</div><div>ദൈവസ്നേഹാഗ്നിയാൽ നിറയുന്ന ഹൃദയങ്ങൾ</div><div>ദമ്പതിമാരിൽ ജ്വലിച്ചിടുവാൻ,</div><div>ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം</div><div>മാദ്ധ്യസ്ഥേമേകുന്ന പുണ്യവാനേ,</div><div>വാലെന്റൈൻ പുണ്യവാനേ....</div><div><br /></div><div><br /></div><div>ആദിയിൽപ്പുരുഷനും സ്ത്രീയുമായ് മർത്ത്യനെ</div><div>പാരിതിൽ സൃഷ്ടിച്ചൂ നിത്യദൈവം;</div><div>ദൈവസംയോജിതദാമ്പത്യബന്ധങ്ങൾ </div><div>സുസ്ഥിരമാകുവാൻ പ്രാർത്ഥിക്കണേ,</div><div>വാലെന്റൈൻ പുണ്യവാനേ.....</div><div><br /></div><div><br /></div><div>നിസ്വാർത്ഥദാമ്പത്യസ്നേഹത്താൽ ഭൂമിയിൽ</div><div>സ്വർഗ്ഗംചമയ്ക്കും കുടുംബമാകാൻ</div><div>ഞങ്ങൾക്കും നീ, സ്നേഹതാതാ, </div><div>പ്രാർത്ഥനയാൽ തുണയേകിടേണേ,</div><div>വാലെന്റൈൻ പുണ്യവാനേ.....</div><div><br /></div><div><br /></div><div>വാലെന്റൈൻ പുണ്യവാനേ, </div><div>ദാമ്പത്യസ്നേഹത്തിൻ കാവലാളേ ....</div><div>ദൈവസ്നേഹാഗ്നിയാൽ നിറയുന്ന ഹൃദയങ്ങൾ</div><div>ദമ്പതിമാരിൽ ജ്വലിച്ചിടുവാൻ,</div><div>ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം</div><div>മാദ്ധ്യസ്ഥേമേകുന്ന പുണ്യവാനേ,</div><div>വാലെന്റൈൻ പുണ്യവാനേ.....</div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-57529176928917226392021-12-29T06:44:00.001+05:302022-01-02T16:45:40.189+05:30പുതുവർഷപ്പുലരിയിലേക്ക്<div>ധനുമാസക്കുളിരുംപേറി, പുതുവർഷപ്പുലരി പിറന്നേ,</div><div>നീഹാരക്കോടിയുടുത്ത്,</div><div>അഴകോടെ ഭൂമിയൊരുങ്ങി...</div><div>പ്രത്യാശപ്പൊൻകിരണങ്ങൾ പുതുവീഥിയൊരുക്കുകയായി...</div><div><br></div><div><div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxaRps6Eclk3dsdTgmDmoTUTMWa17MuzzDFU9ap9kfxg44iiZAbvIY-BZHRq_IY7RGlSoEIcEJ9FmXloWBupjvsDPA5G9toHQ6m6D72dL-_GO52fSjfgEcv22PFVJT8oueZAi5-5TzlVi7/s1600/1641122134524663-0.png" imageanchor="1" style="margin-left: 1em; margin-right: 1em;">
<img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxaRps6Eclk3dsdTgmDmoTUTMWa17MuzzDFU9ap9kfxg44iiZAbvIY-BZHRq_IY7RGlSoEIcEJ9FmXloWBupjvsDPA5G9toHQ6m6D72dL-_GO52fSjfgEcv22PFVJT8oueZAi5-5TzlVi7/s1600/1641122134524663-0.png" width="400">
</a>
</div><br></div><div>അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.</div><div>അതിജീവനമന്ത്രംചൊല്ലി, അണിചേരുക സ്നേഹിതരേ നാം.</div><div><br></div><div>കാലിൽപ്പൊൻകാൽത്തളകെട്ടീ,</div><div>കല്ലോലിനി കരയെപ്പുൽകി,</div><div>തരുനിരകൾ കാറ്റിലുലഞ്ഞൂ,</div><div>കളഗാനംപാടീ കിളികൾ</div><div>കണ്ണീരിൻകാലം മാഞ്ഞൂ,</div><div>പുതുവഴികൾ വെട്ടിടിടുക നാം</div><div><br></div><div>അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.</div><div>അതിജീവനമന്ത്രംചൊല്ലി, അണിചേരുക സ്നേഹിതരേ നാം.</div><div><br></div><div>തളരേണ്ടാ, മനമിടറേണ്ടാ,</div><div>തൺപെടുമീ നാളുകൾ മായും</div><div>പ്രതിസന്ധികളേതും നമ്മൾ,</div><div>പ്രതിയത്നതയോടെ വെല്ലും;</div><div>വർദ്ധിതമാമൂർജ്ജത്തോടെ</div><div>വരവേൽക്കാം പുതുവർഷത്തെ!</div><div><br></div><div>അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.</div><div>അതിജീവനമന്ത്രംചൊല്ലി അണിചേരുക സ്നേഹിതരേ നാം.</div><div><br></div><div>ധനുമാസക്കുളിരുംപേറി, പുതുവർഷപ്പുലരി പിറന്നേ,</div><div>നീഹാരക്കോടിയുടുത്ത്,</div><div>അഴകോടെ ഭൂമിയൊരുങ്ങി...</div><div>പ്രത്യാശപ്പൊൻകിരണങ്ങൾ പുതുവീഥിയൊരുക്കുകയായി...</div><div><br></div><div>അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.</div><div>അതിജീവനമന്ത്രംചൊല്ലി, അണിചേരുക സ്നേഹിതരേ നാം.</div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-74664479792214656702021-08-22T10:00:00.015+05:302023-07-04T12:22:07.526+05:30എന്റെ മരണദിനത്തിൽ<div><br></div><div>അഫ്ഗാനിസ്ഥാനിൽ ജനിച്ച്, പേർഷ്യൻഭാഷയിൽ കാലാതിവർത്തിയായ സാഹിത്യസൃഷ്ടികൾനടത്തിയ, ജലാൽ അദ്ദീൻ മുഹമ്മദ് റൂമിയുടെ <b>On The Day o</b><b>f My Death </b>എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ, എന്റെ എളിയ പരിശ്രമം.. </div><div style="text-align: center;">👇</div><br><blockquote>എന്റെ മരണത്തിൻദിനം വന്നണയുമ്പോൾ, <br>എന്റെ ശവപ്പെട്ടി പുറത്തേയ്ക്കെടുക്കുമ്പോൾ <br>എനിക്കീ ലോകംവിടാൻ ഖേദമെന്നോർത്തീടേണ്ടാ...<br><br><br>എനിക്കായ് കണ്ണുനീരൊഴുക്കേണ്ട, ഖേദത്തോടെ -<br>വിലപിച്ചു കരയേണ്ടതില്ലെന്നതോർത്തീടുവിൻ; <br>സാത്താന്റെയാഗാധമാം ഗുഹയിൽ ഞാൻ വീണതല്ലാ!<br><br><br>എൻ ശവസംസ്കാരവേളയിലോർത്തീടുക,<br>അകലേയ്ക്കെവിടെയ്ക്കോ മറഞ്ഞീടുകയല്ല,<br>നിത്യനാം ദൈവത്തിന്റെ സന്നിധിപൂകുന്നു ഞാൻ... <br><br><br>ഒരു ശവക്കുഴിക്കുള്ളിൽ എന്നെവിട്ടകലുമ്പോൾ <br>വിടചൊല്ലൽ വേണ്ടാ, ശവക്കുഴിയൊരു തിരശ്ശീല;<br>ഈയൊരു തിരശ്ശീലയ്ക്കപ്പുറം പറുദീസാ.. <br><br><br>ഈക്കുഴിമാടത്തിലേക്കിറങ്ങുന്ന ഞാൻ നാളെ,<br>ഉയിർക്കുന്നതു കാണാനുൾക്കണ്ണു തുറന്നിടൂ; <br>-അസ്തമയത്താൽ സൂര്യചന്ദ്രന്മാരില്ലാതാമോ?<br><br> <br>തടവറയല്ലാ നൂനം, എനിക്കീക്കുഴിമാടം, <br>ഇവിടെയെന്നാത്മാവിന്റെ സ്വാതന്ത്ര്യക്കൊടിയില്ലേ<br>നിത്യമാമുയിർപ്പിനായ്, ഇന്നെന്റെയസ്തമയം!<br><br><br>മണ്ണിൽവീണൊരു വിത്ത് മുളയ്ക്കാതിരിക്കുമോ?<br>പുതുനാമ്പായതു വീണ്ടുമുയരാതിരിക്കുമോ?<br>ദേഹിതൻ വിത്താണെന്റെ ദേഹമെന്നറിയുക!<br><br><br>കിണറിന്നാഴത്തിലേക്കെത്തുന്ന തൊട്ടിയെല്ലാം <br>നിറയെത്തണ്ണീരുമായ് തിരികെ വരുന്നില്ലേ? -<br>*പൊട്ടക്കിണറ്റിൽനിന്നുയിർക്കൊണ്ട ജോസഫാണെന്നാത്മാവ്!<br><br><br>വിലാപം നിറുത്തുക, വായപൂട്ടുകയിപ്പോൾ,<br>കാലാതീതരാകാൻ, നിത്യത പൂകീടുവാൻ,<br>സ്വർഗ്ഗത്തിൽ വായ്തുറന്നു ദൈവത്തെ സ്തുതിച്ചീടാൻ! </blockquote><div></div><div>--------------------------------------------------------------------------------------------------------------------------</div><div><br></div><div>*സ്വന്തം സഹോദരന്മാരാൽ പൊട്ടക്കിണറ്റിലെറിയപ്പെട്ട ജോസഫ്, പിന്നീട് ഈജിപ്തിന്റെ ഭരണാധികാരിയായിത്തീർന്നു. ബൈബിളിലെ ഉല്പത്തി പുസ്തകം അദ്ധ്യായം 37 ഉം അദ്ധ്യായം 42 ഉം കാണുക. </div><div> </div><div> </div><table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcuaEvk9zc86rii3xMaEL0-S5l_l4dhxonnUMftPfzgdPqfkkNco2IldguTcBeKAfOD39CK2uf9RSDD1fjsXo7p6bka9Myc6Y-YODyB7ryzYeRBtxDT2xIqK0-i-8eJ04tYgwdSW8aWbf8/s1600/Rumi.webp" style="margin-left: auto; margin-right: auto;"><img border="0" data-original-height="900" data-original-width="1600" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcuaEvk9zc86rii3xMaEL0-S5l_l4dhxonnUMftPfzgdPqfkkNco2IldguTcBeKAfOD39CK2uf9RSDD1fjsXo7p6bka9Myc6Y-YODyB7ryzYeRBtxDT2xIqK0-i-8eJ04tYgwdSW8aWbf8/s320/Rumi.webp" width="320"></a></td></tr><tr><td class="tr-caption" style="text-align: center;"><span style="text-align: start;">ജലാൽ അദ്ദീൻ മുഹമ്മദ് റൂമി</span></td></tr></tbody></table><br><div><br></div><div>ഇതുകൂടെ കാണുക. 👇</div><div><br></div><div><h3><span style="font-size: small;"><a href="https://arukattystories.blogspot.in/2015/03/blog-post_6.html" target="_blank">മരണം </a></span></h3></div><div><br></div><div><br></div><div>👇 ഇതാണ് ഈ പരിഭാഷയ്ക്കായി ഞാൻ ഉപയോഗിച്ചത്.</div><div><h1 style="clear: both; font-family: sans-serif; font-size: 15px; font-stretch: normal; font-variant-east-asian: normal; font-variant-numeric: normal; line-height: normal; margin-bottom: 10px; margin-right: 0px; margin-top: 10px; padding: 5px;">On The Day of My Death</h1><h1 style="clear: both; font-family: sans-serif; font-size: 15px; font-stretch: normal; font-variant-east-asian: normal; font-variant-numeric: normal; line-height: normal; margin-bottom: 10px; margin-right: 0px; margin-top: 10px; padding: 5px;">Ghazal 911</h1><p class="poetry" style="clear: both; font-family: times, serif; font-size: 15px; font-stretch: normal; font-variant-east-asian: normal; font-variant-numeric: normal; line-height: 22px; margin: 5px 0px; padding: 5px;">On the day of (my) death when my coffin is going (by), don't<br>imagine that I have (any) pain (about leaving this world.)<br><br>Don't weep for me, and don't say, "How terrible! What a pity!"<br>(For) you will fall into the error of (being deceived by) the Devil,<br>(and) that would (really) be a pity!<br><br>When you see my funeral, don't say, "Parting and separation!"<br>(Since) for me, that is the time for union and meeting (God).<br><br>(And when) you entrust me to the grave, don't say,<br>"Good-bye! Farewell!" For the grave is (only) a curtain for<br>(hiding) the gathering (of souls) in Paradise.<br><br>When you see the going down, notice the coming up. Why should<br>there be (any) loss because of the setting of the sun and moon?<br><br>It seems like setting to you, but it is rising. The tomb seems like a<br>prison, (but) it is the liberation of the soul.<br><br>What seed (ever) went down into the earth which didn't grow<br>(back up)? (So), for you, why is there this doubt about the human<br>"seed"?<br><br>What bucket (ever) went down and didn't come out full? Why<br>should there be (any) lamenting for the Joseph of the soul because<br>of the well?<br><br>When you have closed (your) mouth on this side, open (it) on<br>that side, for your shouts of joy will be in the Sky beyond place<br>(and time).</p></div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-76836900260018112982020-10-02T15:58:00.008+05:302021-07-22T09:33:08.826+05:30ഉപ്പ്, മുളക്, തിപ്പലി.കാലമല്പം പഴയതാണ്.<br><br>വീടിനടുത്തുള്ള കടയിൽനിന്നു മൂന്നുകൂട്ടം സാധനങ്ങൾ വാങ്ങാൻ മുത്തശ്ശി കൊച്ചുമോനെ പറഞ്ഞയച്ചു. <br><br><div>ഉപ്പ്, മുളക്, തിപ്പലി എന്നിവയാണു വേണ്ടത്. <br><br>വേഗംവന്നു കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകേണ്ടതാണ്. അതിനാൽ മുത്തശ്ശി കൊടുത്ത പണം, കൈയിൽ ചുരുട്ടിപ്പിടിച്ച്, അവൻ കടയിലേക്കോടി. വേണ്ട സാധനങ്ങളുടെ പേരു മറക്കാതിരിക്കാൻ ഓട്ടത്തിനിടയിൽ അത് ആവർത്തിച്ചുരുവിട്ടുകൊണ്ടിരുന്നു. <br><br>ഓടിക്കിതച്ചു കടയിലെത്തി, പണം മുഴുവൻ കടക്കാരനുകൊടുത്തുകൊണ്ട് അവൻ പറഞ്ഞു.<br><br>"മൂന്നൂട്ടം സാധനം വേണം. ഉപ്പുമു, ളകുതി, പല്ലി"<br><br>"ആദ്യം പറഞ്ഞതു രണ്ടും ഇവിടില്ല. മൂന്നാമത്തേത് ഇവിടുണ്ട്. എത്രണ്ണം വേണമെങ്കിലും നീ പിടിച്ചെടുത്തുകൊണ്ടു പോയിക്കൊള്ളൂ. അതിനു പൈസയൊന്നും തരേണ്ടാ."<br><br>വാക്കുകൾ തോന്നിയതുപോലെ ചേർത്തും അകത്തിയുമെഴുതുന്ന ചില സോഷ്യൽമീഡിയാരചനകളിലൂടെ കടന്നുപോകുമ്പോൾ ഇക്കഥ പലപ്പോഴുമോർക്കാറുണ്ട്. നല്ല ആശയങ്ങളൊക്കെയാകും പകർത്താൻശ്രമിക്കുന്നത്. എന്നാൽ വായിക്കുന്നവർക്ക് കടലാണോ കടലാടിയാണോ എന്നു മനസ്സിലാകില്ലെന്നുമാത്രം. </div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-77345274608124655202020-10-02T15:58:00.007+05:302020-12-04T11:58:13.606+05:30ജറുസലേംകന്യക<div><br /><div style="text-align: right;"><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrlJtuKo3R82mx-VM6fR9uJ3nDNkI-wH_tjv1ufIN241mnrRwVhfl0WLcO3BJAnUODau1hwLmskVaKRxgM4c0vL-1an7RLkSyjIe_FhwxcC9MF8DpY-0_cMqzAYVC5ffevgUxzSl2QJ4Kt/s1280/a.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrlJtuKo3R82mx-VM6fR9uJ3nDNkI-wH_tjv1ufIN241mnrRwVhfl0WLcO3BJAnUODau1hwLmskVaKRxgM4c0vL-1an7RLkSyjIe_FhwxcC9MF8DpY-0_cMqzAYVC5ffevgUxzSl2QJ4Kt/w400-h225/a.jpg" width="400" /></a></div>ജറുസലേംകന്യകേ പറയൂ.</div></div><div style="text-align: right;">കണ്ടുവോ നീയെൻ്റെ പ്രിയതോഴനെ?</div><div style="text-align: right;">പ്രേമാതുരയായ് ഞാൻ</div><div style="text-align: right;">കാത്തിരിക്കുന്നെന്നു</div><div style="text-align: right;">ചൊല്ലുമോ നീയെൻ്റെ നാഥനോട്?</div><div><br /></div><div style="text-align: left;">അവൻ്റെയിടംകൈയെൻ തലയിണയായെങ്കിൽ,</div><div style="text-align: left;">വലംകൈയാലവനെന്നെ പുല്കിയെങ്കിൽ!</div><div style="text-align: left;">എൻപ്രാണപ്രിയനെൻ്റെ ചാരത്തണയുവാൻ</div><div style="text-align: left;">ഉണ്ണാതുറങ്ങാതെ ഞാൻ കാത്തിരിപ്പൂ....</div><div><br /></div><div style="text-align: right;"></div><div style="text-align: right;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDs1Y6tXO89TafRxG_ADxQS2qbmI-eSNCUQ0lISnOdqtnGd6CYkfFY8fU4JLQTAsXcg4l5_rPI6cjbk60Q4knA_zIwLX3mSMto9zs-q0HX7MxIAaBhkwXISP0IPgrfPjYdLYHNH2ihSbIx/s1328/song-1-2-2-7-image-1.png" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="931" data-original-width="1328" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDs1Y6tXO89TafRxG_ADxQS2qbmI-eSNCUQ0lISnOdqtnGd6CYkfFY8fU4JLQTAsXcg4l5_rPI6cjbk60Q4knA_zIwLX3mSMto9zs-q0HX7MxIAaBhkwXISP0IPgrfPjYdLYHNH2ihSbIx/s320/song-1-2-2-7-image-1.png" width="320" /></a></div>പതിനായിരങ്ങളിലതിശ്രേഷ്ഠനെൻ പ്രിയൻ,</div><div style="text-align: right;">അരുണനെക്കാളവൻ തേജസ്സുറ്റോൻ!</div><div style="text-align: right;">അവനെൻ്റെ ഹൃത്തിൽപ്പകരും പ്രണയമോ</div><div style="text-align: right;">വീഞ്ഞിനേക്കാളേറെ മധുരതരം...</div><div style="text-align: right;"><br /></div><div style="text-align: right;"><br /></div><div style="text-align: right;"><br /></div><div style="text-align: right;"><br /></div><div style="text-align: right;"><br /></div><div><div style="text-align: right;"><br /></div></div><div><blockquote><i><span><a name='more'></a></span>(ബൈബിളിലെ ഉത്തമഗീതം എന്ന പുസ്തകത്തിലെ വരികളെ അധികരിച്ചെഴുതിയ ഗാനം ) </i></blockquote></div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-32583707042603209412020-01-01T21:15:00.000+05:302021-08-13T07:06:52.357+05:30കാറ്റില്‍പ്പറന്ന മണല്‍ത്തരികള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<span style="font-family: inherit;">"ഈ കടലീക്കാണണ തെരകള് നെനക്കക്ക എണ്ണിത്തീര്ക്കാമ്പറ്റുവാടാ? അതുപോലതന്നാ, ഈ ദേവസ്തീടെ കൈയ്യിലക്കാശ്! ഒരുത്തനും ഒരുകാലത്തും എണ്ണിത്തീര്ക്കാമ്പറ്റുകേല..." </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span>
<span style="font-family: inherit;">കടപ്പുറത്തു വലയുടെ കേടുപാടുകള്തീര്ത്തുകൊണ്ടിരുന്നവരെനോക്കി, ഉറക്കെ അട്ടഹസിച്ചുകൊണ്ടു ദേവസ്സി പറഞ്ഞു. പിന്നെ രണ്ടുകൈയുംചേര്ത്തു കടല്‍പ്പുറത്തെ പഞ്ചാരമണല്‍ വാരി, മുകളിലേക്കെറിഞ്ഞു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"അല്ലെങ്കി ദേ, ഈ മണലുപോലാ ദേവസ്തീടെ കാശു്. എണ്ണിത്തീര്ക്കാനുമ്പറ്റുകേല, കാറ്റത്തു പറന്നാപ്പിന്നപ്പോയവഴീം കാണുകേല." </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">വലക്കുറ്റംതീര്ത്തുകൊണ്ടിരുന്നവരുടെ ദേഹത്തും മുഖത്തുമെല്ലാം മണല്‍ പറന്നുവീണു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"പോണ വഴിയക്ക ഞാനിപ്പ കാണിച്ചുതരാം പരട്ടക്കെളവാ!"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">തലയില്‍ക്കെട്ടിയിരുന്ന തോര്‍ത്തുമുണ്ടഴിച്ചു മുഖവും ദേഹവും തുടച്ചുകൊണ്ട് അന്തപ്പൻ ചാടിയെണീറ്റു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"വിട്ടുകളയെടാ, പാവം!"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ദേഹത്തുനിന്നു മണല്‍ തട്ടിക്കൊണ്ടു ക്ലീറ്റന്‍ അയാളെത്തടഞ്ഞു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ഇതു വട്ടൊന്നുമല്ല, ഒന്നാന്തരം *അഹമ്മതിയാ, ആയകാലത്തു കടപ്പുറം മുഴുവനും അയാളു പിടിച്ചടക്കി. എനിക്കുവൊണ്ടാരു<i>ന്നതാ ഒരു ഫൈബറു *മഞ്ചീം </i>വലേം. ഈ തന്തയ്ക്ക് പിറക്കാത്തോനാ കണ്ണീച്ചോരയില്ലാത അതു തട്ടിപ്പറിച്ചതു്. നശിച്ചുനാറാണക്കല്ലു പിഴുതിട്ടും അയാക്കട അഹങ്കാരം തീര്ന്നട്ടില്ലല്ലാ."</span><br>
<span style="font-family: inherit;"><br></span></div>
<div class="separator" style="clear: both; text-align: center;">
</div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHquwT0JY080xX_5Nj57BSGWLIMYiAlyAJ883OqofHyW_LMilKbb4A_cBDAZF-kp1h5m2P5sYE1rgXsvrMLktaRGFhUNqcX2zJVUvYz9DYkomCNdRu7eJUGq978pRtTbdDrU5vCRr0nvh_/s1600/27TH_NETS_1915666f.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-left: 1em;"><span style="clear: left; float: left; font-family: inherit; margin-bottom: 1em; margin-right: 1em;"><img border="0" height="267" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHquwT0JY080xX_5Nj57BSGWLIMYiAlyAJ883OqofHyW_LMilKbb4A_cBDAZF-kp1h5m2P5sYE1rgXsvrMLktaRGFhUNqcX2zJVUvYz9DYkomCNdRu7eJUGq978pRtTbdDrU5vCRr0nvh_/s400/27TH_NETS_1915666f.jpg" width="400"></span></a><br>
<div style="text-align: left;">
<span style="font-family: inherit;">" നിങ്ങ വലേടെ *കീറ്റു തീര്ക്കു്, ഞാനിവന ആ *ചാപ്രേല്‍ കൊണ്ടാക്കീട്ടു വരാം" ക്ലീറ്റന്‍ ദേവസ്സിയുടെനേര്ക്കു നടന്നു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ങ്ഹാ, ചെല്ലുചെല്ല്...; വല്യേ ചങ്ങാതിമാരല്ലാരുന്നോ, എന്നിട്ടും നിങ്ങക്കട ഒരാവശ്യത്തിനുചെന്നപ്പ ഈ തലതെറിച്ചവന് എന്താണു ചെയ്തതെന്നോര്മ്മയൊണ്ടാ ക്ലീറ്റാ....!"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"അതൊക്ക ഇപ്പ ഓര്‍ത്തിട്ടെന്താ തോമാച്ചാ കാര്യം? നുമ്മക്കു ദൈവത്തെമറന്നു ജീവിക്കാനൊക്കുവാടാ! നീ വാടാ ദേവസ്തീ?, അവരങ്ങനൊക്കപ്പറയും, നുമ്മക്കാ മത്തായീടെ ചായക്കടേന്നു് ഓരോ കാലിച്ചായേം കുടിച്ച് നുമ്മട ചാപ്രേലാട്ട് പോകാം. " </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ക്ലീറ്റന്‍ ദേവസ്സിയെ ചേര്‍ത്തുപിടിച്ചു നടന്നു. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ ദേവസ്സി ക്ലീറ്റനോടൊപ്പം ചെന്നു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ചെറിയ പ്രായത്തിലേ കളിക്കൂട്ടുകാരായിരുന്നവരാണു ക്ലീറ്റനും ദേവസ്സിയും; അയല്പക്കത്തെ സമപ്രായക്കാരായ ചങ്ങാതിമാര്‍ ... അവര്‍ക്കു രണ്ടോമൂന്നോ വയസ്സുള്ളപ്പോഴാണു് ഒരു തുലാവര്‍ഷക്കോളില്‍ ദേവസ്സിയുടെ അപ്പന്, കടലില്‍ വഞ്ചിമുങ്ങി മരിച്ചതു്.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">സ്വന്തമെന്നുപറയാന്‍ ആരുമില്ലാതായിപ്പോയ ഒരമ്മയും മകനും ഒരുപാടു ദുരന്തങ്ങളിലൂടെയാണു പിന്നീടു ജീവിതം മുന്നോട്ടുതള്ളിനീക്കിയതു്. തലച്ചുമടായി മീന്‍വിറ്റും മറ്റുള്ളവരുടെ അടുക്കളകളില്‍ പാത്രംകഴുകിയും ജീവിതത്തിന്റെ ദുരിതപര്‍വ്വം തരണംചെയ്യാന്‍ പണിപ്പെടുന്ന അമ്മയ്ക്കു തണലാകാനാണു്, കൗമാരംതുടങ്ങിയകാലത്തുതന്നെ, ദേവസ്സി, കടലില്‍ പണിക്കുപോയിത്തുടങ്ങിയതു്. എന്നാല്‍ അധികനാള്കഴിയുംമുമ്പേ അടുത്ത ദുരിതവും അവനെത്തേടിയെത്തി. തലയില്‍ മീന്ചുമടുമായി ചന്തയിലേക്കു നടക്കുമ്പോള്‍ പിന്നില്‍നിന്നു വന്നിടിച്ച കാര്‍, വിരോണിച്ചേടത്തിയുടെ ജീവനെടുത്തതോടെ ദേവസ്സി തീര്ത്തുമൊറ്റയ്ക്കായി.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">അക്കാലത്ത്, ക്ലീറ്റന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്കു ദേവസ്സിക്കായി മാറ്റിവച്ചിരുന്നു. ദിവസവും പുസ്തകക്കെട്ടുകളുമായി പള്ളിക്കൂടത്തില്‍ പോകുന്നതിനേക്കാള്നല്ലതു കടലില്പോകുന്നതാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ക്ലീറ്റനും ദേവസിക്കൊപ്പം കടലിൽ പണിക്കുപോയിത്തുടങ്ങി. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"നല്ല കടുപ്പത്തീ രണ്ടു ചായേം രണ്ടു സുഹിയേനും എടുത്തോ മത്തായിച്ചാ." ചായക്കടയിലേക്കു കടക്കുമ്പോള്‍ത്തന്നെ ക്ലീറ്റന്‍ വിളിച്ചുപറഞ്ഞു.</span><br>
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ചായക്കടയിലെ ബെഞ്ചില്‍, ക്ലീറ്റന്റെയടുത്തു ദേവസ്സി ശാന്തനായിരുന്നു. ഏതോ അപരിചിതരോടെന്നപോലെ ചുറ്റുമുള്ളവരെ നോക്കി നിര്‍വ്വികാരമായി ചിരിച്ചു. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"എങ്ങനത്ത പ്രതാപത്തീ ജീവിച്ചേച്ച മനുഷ്യേനാണു്. ഇപ്പക്കണ്ടില്ലേ തെണ്ടിത്തിരിഞ്ഞു നടക്കണതു്. ഇത്രക്കേ ഒള്ളൂ മനുഷ്യേമ്മാരുടെ കാര്യം" ചായക്കടയില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നവരിലാരോ ദേവസ്സിയെക്കണ്ടു പറഞ്ഞു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">കടലില്നിന്നുകിട്ടിയ സമ്പാദ്യത്തില്‍നിന്ന്, മീന്‍ കച്ചവടക്കാരികളായ സ്ത്രീകള്‍ക്ക്, പണം പലിശയ്ക്കുകൊടുത്തുകൊണ്ടാണു ദേവസ്സി ബിസിനസ്സ് ലോകത്തേക്കു കാലെടുത്തുവച്ചതു്. രാവിലെ ദേവസ്സിയുടെ കൈയ്യില്‍നിന്നു വാങ്ങിയ 90 രൂപ മൂലധനമാക്കി മീന്കച്ചവടത്തിനിറങ്ങിയവര് വൈകുന്നേരം 100 രൂപ അയാള്‍ക്കു തിരികെനല്‍കി.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ആ ചെറുക്കനൊള്ളതുകൊണ്ടാണു് ഈ കച്ചോടംനടക്കണതു്. വൈകന്നേരം അവനു പത്തുരൂപാ കൂടുതല്‍ കൊടുത്താലെന്താ? വീട്ടുചെലവുംകഴിച്ചു ചിട്ടിക്കു വെക്കാനുമൊള്ള കാശ് ദെവസോം ഒണ്ടാക്കാന്‍ പറ്റണതു് അവന് കാലത്തുതരണ കാശുകൊണ്ടാ. അതെങ്ങനാ കുടുംബത്തൊരാളൊള്ളതു പണിയെടുത്താ കിട്ടണതു ഷാപ്പീക്കൊടുക്കാനേ തെകയത്തൊള്ള്." കടപ്പുറത്തെ സ്ത്രീകള്‍ക്കു ദേവസ്സി ദേവദൂതനായപ്പോള് അയാളുടെ ബിസിനസ്സ് പുരോഗതിപ്രാപിച്ചു. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">കൂടുതല്‍ പണം കൈയിൽവന്നുതുടങ്ങിയപ്പോള് അയാളില്‍ പുതിയ മാറ്റങ്ങളുംവന്നുതുടങ്ങി. പതിയെപ്പതിയെ ദേവസ്സി കടലില്‍ പണിക്കുപോകുന്നതു നിറുത്തി. വളളങ്ങളുടെയും വലയുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള പണത്തിനായി പലരും ദേവസ്സിയെ സമീപിച്ചുതുടങ്ങി. ചിലരെല്ലാം ദേവസ്സിയോടു പണം കടംവാങ്ങി, പുതിയ വഞ്ചിയും വലയും ഔട്ട്ബോഡു് എഞ്ചിനും സ്വന്തമാക്കി. ദേവസ്സി, കടപ്പുറത്തെ തരകനായി വളര്‍ന്നപ്പോള്‍ പണംവാങ്ങുന്നവര് പലിശ നല്കുന്നതിനുപുറമേ മറ്റൊരലിഖിത കരാറിനുകൂടെ ബാദ്ധ്യസ്ഥരായി. വഞ്ചിനിറയെ മത്സ്യവുമായി കരയിലടുത്താല്‍ ദേവസ്സി പറയുന്നതാണു വില. ദേവസ്സിക്കല്ലാതെ മറ്റൊരാള്‍ക്കും മീന്‍ വില്ക്കുവാന് ദേവസ്സിയോടു പണംകടംവാങ്ങിയ വഞ്ചിക്കാര്ക്കാവാതെയായി. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ദേവസ്സിയുടെ ബിസിനസ്സ്മേഖലകള് അനുദിനം വളരുകയായിരുന്നു. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">പണത്തിന്റെ തിരയിളക്കത്തിനുമുകളിലൂടെ പായുമ്പോള്‍ ദേവസ്സി ബന്ധങ്ങളും സൗഹൃദങ്ങളും മറന്നു. എങ്കിലും പ്രായംതെറ്റുന്നതിനുമുമ്പേ വിവാഹിതനായി ഒരു കുടുംബജീവിതത്തിലേക്കു കടക്കാന്‍ ക്ലീറ്റനും മാതാപിതാക്കളും പലവുരു ഉപദേശിച്ചു നോക്കിയതാണു്.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"കല്യാണംകഴിച്ചു ഭാര്യേം മക്കളുമൊക്കെയായാ അതൊക്ക വല്യേ ബാദ്ധ്യതയാണെടാ കൂവേ! കാശു കൈയ്യിലൊണ്ടേ എത്ര പെണ്ണിനെവേണേലും കിട്ടും. അതിനിപ്പ കല്യാണംകഴിക്കാമ്പോണതെന്നാത്തിനാ?" ദേവസ്സി ക്ലീറ്റനോടു ചോദിച്ചു. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ഈ ചെറുപ്പോം ആവേശോമക്ക അങ്ങാട്ട് പോകും. വയസ്സുകാലത്തു വയ്യാണ്ടാകുമ്പ ഒരു ഗ്ലാസ്സ് വെള്ളം *അനത്തിത്തരാന്‍ ആരെങ്കിലും വേണവെങ്കി നല്ല പ്രായത്തീ കല്യാണം കഴിക്കണം."</span><br>
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ഓ, പിന്നേ! ഒരുപദേശി വന്നേക്കണു്. ഏതു പ്രായത്തിലും കൈയ്യീ *പുത്തനൊണ്ടെങ്കി നൂറാളൊണ്ടാകും താങ്ങിക്കൊണ്ടുനടക്കാന് "</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ദേവസ്സിയുടെ മത്സ്യവണ്ടികള്‍ കേരളത്തിലെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലേക്കും പാഞ്ഞെത്തിക്കൊണ്ടിരുന്നു. പുതിയ ഐസ് ഫാക്ടറിയും ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളും ഫിനാന്‍സ് കമ്പനിയും ദേവസ്സിയുടെ ഉടമസ്ഥതയിലുയര്ന്നു. ദേവസ്സിയുടെ ഫിനാന്‍സ് കമ്പനിയില്‍നിന്നു കടമെടുത്തവരുടെ ഈടുവസ്തുക്കളിലധികവും ദേവസ്സിയുടെ സ്വന്തമായിക്കൊണ്ടുമിരുന്നു!</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ദേവസ്സിയുടെ സാമൂഹിക ബന്ധങ്ങളും വളര്‍ന്നു. പ്രമുഖ രാഷ്ട്രീയക്കാരും പോലീസ് മേധാവികളും ദേവസ്സിയുടെ സൗഹൃദവലയത്തിലും ബിസിനിസ് പങ്കാളിത്തത്തിലുമെത്തി<i>.</i></span></div>
<div style="text-align: left;">
<i><span style="font-family: inherit;"><br></span></i></div>
<div style="text-align: left;">
<span style="font-family: inherit;">വൃക്കരോഗം മൂര്‍ച്ഛിച്ചു് അപ്പന് ആശുപത്രിയിലായപ്പോള്‍ സാമ്പത്തിക സഹായംതേടി ക്ലീറ്റന്‍ ദേവസ്സിയെ കണ്ടിരുന്നു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"*കിഷ്ണി മാറ്റിവെച്ചാലേ കാര്യമൊള്ളെന്നാണു ഡോക്കിട്ടര്മാരു പറേണതു്. അതൊക്കെ നുമ്മ കൂട്ടിയാക്കൂടണ ചെലവാണാ? ഇപ്പത്തന്നേ മൂന്നുദെവസംകൂടുമ്പ ചോര മാറ്റിക്കൊണ്ടിരിക്കേണ്. അതും വല്യേ ചെലവുതന്യേണു്; എന്റെ ദേവസ്തീ, നീയെന്നെ കാര്യമായിട്ടൊന്നു സഹായിക്കണം."</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"എനിക്കാരുമില്ലാഞ്ഞകാലത്തു നിന്റപ്പനും അമ്മേവല്ലേടാ എന്നെ താങ്ങിയതു്! എനിക്കതൊക്കെ മറക്കാമ്പറ്റുവാടാ ? ദേ, നിനക്കറിയാവാടാ ക്ലീറ്റാ, ഇന്നു കാലത്തും ശൗര്യാരുപുണ്യാളന്റെ കുരിശടീല് നിന്റപ്പനുവേണ്ടി മെഴുതിരികത്തിച്ചു പ്രാര്ത്ഥിച്ചതാണു ഞാന്‍. നെനക്കെത്ര രൂപയാണു വേണ്ടതെന്നുവച്ചാ എന്റെ ചിട്ടിക്കമ്പനീച്ചെന്നു മേടിച്ചോ! ഞാന്‍ മാനേയരോടു് പറഞ്ഞേക്കാം. പിന്നെ ചെല്ലുമ്പ നെന്റ പെരേടത്തിന്റ ആധാരോംകൂടെ കൊണ്ടുചെന്നേക്കണേ; ഒപ്പിടാനൊള്ള മുദ്രക്കടലാസൊക്കെ മാനേയരു തന്നോളും. നിന്ന വിച്വാസമില്ലാഞ്ഞിട്ടൊന്നുമല്ലകേട്ടാ, ആധാരത്തിന്റെ കാര്യം പറഞ്ഞതു്. കാശിന്റ കാര്യമല്ലേ ക്ലീറ്റാ, അപ്പ എല്ലാം അതിന്റ ഒരു മൊറക്കു നടക്കണതല്ലേ ശരി?"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ക്ലീറ്റന്റെ അപ്പന് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിനെത്തുന്നതിനു മുമ്പുതന്നെ വീടും പറമ്പും ദേവസ്സിയുടെ പേരില്‍ എഴുതിക്കൊടുത്തു ക്ലീറ്റനു പടിയിറങ്ങേണ്ടി വന്നു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">വീടുംപറമ്പും ദേവസ്സിയുടെ കൈയ്യിലായപ്പോള്‍ തീരത്തോടുചേര്‍ന്ന പുറമ്പോക്കു ഭുമിയില്‍ ക്ലീറ്റന്‍ ഒരു കൂരയുണ്ടാക്കി. അതിനു പിന്നിലായി ചെറു മത്സ്യങ്ങളുണക്കി സൂക്ഷിക്കാനായി ഉണ്ടാക്കിയ ചാപ്രയും.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">വിദേശത്തേക്കു കയറ്റിയയച്ച ചില ചെമ്മീന്കണ്ടെയ്നറുകള് തിരിച്ചെത്തിയതായിരുന്നു ദേവസ്സിയുടെ തകര്‍ച്ചകളുടെ തുടക്കം. നഷ്ടം ദേവസ്സിയുടെമാത്രം ബാദ്ധ്യതയാക്കാന് കൂട്ടാളികള്‍ പദ്ധതി മെനഞ്ഞു. ദേവസ്സി അതിനു തയ്യാറാകാതെവന്നപ്പോള്‍ പങ്കുകച്ചവടക്കാരായിരുന്ന ചില പ്രമുഖ രാഷ്ടീയനേതാക്കളുമായുള്ള ബന്ധങ്ങള്‍ ഉലഞ്ഞുതുടങ്ങി. </span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ബ്ലേഡു മാഫിയയെ തകര്‍ക്കാനായി നടപ്പാക്കിയ 'ഓപ്പറേഷന് കുബേര"യുടെ ഭാഗമായി ദേവസ്സിയുടെ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡുനടന്നു. പിണങ്ങിപ്പിരിഞ്ഞ പഴയ പങ്കുകച്ചവടക്കാര്‍ പിന്നാമ്പുറത്തു ചരടുവലികള്നടത്തിയപ്പോള് സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടി.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;"><span style="font-family: inherit;">കേസുകൾ ഒതുക്കിത്തീര്‍ക്കാനായി, ആസ്തികള്‍ പലതും കിട്ടിയവിലയ്ക്കു വില്‍ക്കേണ്ടിവന്നു. ജയില്‍വാസം ഒഴിവാക്കാനായെങ്കിലും ഒടുവില്‍ വെറുംകൈയ്യോടെ കടപ്പുറത്തേക്കു മടങ്ങാനായിരുന്നു ദേവസ്സിയുടെ നിയോഗം.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ഉറക്കെപ്പൊട്ടിച്ചിരിച്ചും പ്രതാപകാലത്തെ കഥകള്‍ വിളിച്ചു കൂവിയും ചിലപ്പോള്‍ തേങ്ങിക്കരഞ്ഞും കടപ്പുറത്തലഞ്ഞ ദേവസ്സിയെ കൂകിവിളിച്ചുകൊണ്ടു കുട്ടികള്‍ പിന്നാലെകൂടി. അയാളോടു സഹതപിക്കാന്‍ ആ തുറയില്‍ ആരുമുണ്ടായില്ല. കടപ്പുറത്തെ മണല്‍, രാത്രികളില്‍ അയാള്‍ക്കു മെത്തയായി.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"എടീ ഗ്രേസമ്മേ, ഞാനവന ഇങ്ങാട്ടു വിളിച്ചൊണ്ടു വാരാമ്പോകേണു്... നുമ്മ വീട്ടീ ഒണ്ടാക്കണതലിത്തിരി വല്ലതും കൊടുത്താ, അതും വാരിത്തിന്നു് അവനാ ചാപ്രേലെവിടേങ്കിലും കെടന്നോളും..." </span><span style="font-family: sans-serif;">ക്ലീറ്റന്‍ ഭാര്യയോടു പറഞ്ഞു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ആരിക്കട കാര്യാ മനുഷേനേ, നിങ്ങ ഈ പറയണതു് ?" ഗ്രേസമ്മ കാര്യംമനസ്സിലാകാതെ ചോദിച്ചു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"വേറാരിക്കട കാര്യാ, നുമ്മട ദേവസ്തീട കാര്യംതന്നെ. അവനീ കടപ്പൊറം മുഴ്വോനും തെണ്ടിനടക്കണതു നീയും കാണണതല്ലേ?"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">" നിങ്ങക്കിതെന്നാത്തിന്റെ കേടാണു്? രണ്ടു പുള്ളേരേംകൊണ്ടു നുമ്മ ഈ പൊറമ്പോക്കിലേക്കെറങ്ങണ്ടിവന്നതു് അതിയാന് കാരണവല്ലേ? ഇപ്പ തെണ്ടിനടക്കണെങ്കി അതു ദൈവശിക്ഷേണന്നു കരുതിയാമതി."</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"കൈയ്യിലിച്ചിരി പുത്തന്‍ വന്നപ്പ അവനിച്ചിരി അഹങ്കരിച്ചു് ! അതിനൊള്ള ശിക്ഷേംകിട്ടിയെന്നു കരുതിക്കോ. ഒടേതമ്പുരാന് ശിക്ഷിച്ച ആള ഇഞ്ഞി നുമ്മളുംകൂട ശിക്ഷിക്കണാടീ?"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"ഞാനെന്റ മനസ്സിത്തോന്നിയതു പറഞ്ഞന്നേയൊള്ള്. നിങ്ങ എന്താന്നു വെച്ചാ ചെയ്യു്; ഞാനെന്നെങ്കിലും നിങ്ങക്കട ഇഷ്ടത്തിനെതിരു നിന്നിട്ടൊണ്ടാ?"</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">അന്നുമുതല്‍ ദേവസ്സിയുടെ താമസം ക്ലീറ്റന്റെ ചാപ്രയിലായി. ഗ്രേസമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരുപങ്കു്, അയാള്‍ക്കും ലഭിച്ചു.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">ചായക്കടയില്നിന്നിറങ്ങിയ ക്ലീറ്റനും ദേവസ്സിയും ക്ലീറ്റന്റെ ചാപ്രയിലെത്തി. ചാപ്രയുടെ മൂലയില്‍ ചുരുട്ടിവച്ചിരുന്ന പായ തറയില്വിരിച്ചു ക്ലീറ്റന്‍ ദേവസ്സിയെ കിടത്തി.</span></div>
<div style="text-align: left;">
<span style="font-family: inherit;"><br></span></div>
<div style="text-align: left;">
<span style="font-family: inherit;">"നീ ഇവിടക്കെടന്നൊന്നൊറങ്ങ്! സന്ധ്യ മയങ്ങീട്ടേ വലപ്പണീം കഴിച്ചു ഞാനിങ്ങാട്ടു വരത്തൊള്ള്. ഞാന്തിരിച്ചുവരാത എങ്ങും പോയ്ക്കളയരുതു കേട്ടാ. അല്ലങ്കിവേണ്ട. നീയൊറങ്ങീട്ടേ ഞാമ്പോണൊള്ളൂ"</span><br>
<span style="font-family: inherit;"><br></span>
ക്ലീറ്റന്‍ ദേവസ്സിയുടെ തലയ്ക്കല്‍ പായയിലിരുന്നു. ദേവസ്സിയുടെ മുടിയിഴകളിലൂടെ മെല്ലെ വിരലോടിച്ചു. കുറച്ചുനേരം ക്ലീറ്റന്റെ മുഖത്തേക്കുനട്ടിരുന്ന ദേവസ്സിയുടെ മിഴികള്‍ മെല്ലെയടഞ്ഞു. പിതാവിന്റെ വാത്സല്യപൂര്‍വ്വമായ തലോടലേറ്റുമയങ്ങുന്ന കുഞ്ഞിനെപ്പോലെ അയാള്‍ നിദ്രയിലേക്കു വഴുതി.<br>
<br>
ശാന്തനായുറങ്ങുന്ന ദേവസ്സിയുടെ മുഖത്തേക്കു നോക്കി ക്ലീറ്റന്‍ കുറച്ചുനേരമിരുന്നു. അപ്പോള്‍ അയാള്‍പോലുമറിയാതെ ചില പഴയ ഓര്‍മ്മകള്‍ മനസ്സിന്റെ ആഴങ്ങളില്‍നിന്നു നുരഞ്ഞുപൊങ്ങി.<br>
<br>
ഡയാലിസിസിനുശേഷം അപ്പനുമായി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, തന്റെ വീട്ടുസാധനങ്ങളെല്ലാം വലിച്ചു പുറത്തിട്ടു വീടുപൂട്ടി പുറത്തിറങ്ങുന്ന കുറേ തെമ്മാടികളാണ് ക്ലീറ്റനെ വരവേറ്റത്. ഗ്രേസമ്മയും മക്കളും കരഞ്ഞുകൊണ്ടു വേലിയുടെ പുറത്തുനിന്നിരുന്നു.<br>
<br>
""കൊടുക്കാനുള്ള കാശിൻ്റെ പലിശേങ്കിലും മൊതലാളീടെ ചിട്ടിക്കമ്പനീലടച്ചാല് നിങ്ങക്കിനീം ഈ വീട്ടില്ക്കേറിത്താമസിക്കാം. ഇല്ലെങ്കി, ഇന്നുമുതല്‍ വീടുംപറമ്പും <span style="font-family: "";">ദേവസ്സിമൊതലാളീടതാണ്. ഇന്നത്തക്ക് നിങ്ങളീ തിണ്ണേലെവിടേങ്കിലും കെടന്നോട്ടെ, തടയെണ്ടാന്നു മൊതലാളി പറഞ്ഞിട്ടൊണ്ട്. അതങ്ങേരിക്കട നല്ല മനസ്സ്, എന്നുവച്ച് നാളക്കാലത്തു വല്ലവനേം ഈ മുറ്റത്തുകണ്ടാ, ചവിട്ടിക്കൂട്ടും ഞങ്ങ... അസുകകക്കാരനാണെന്നാ, പെണ്ണാണെന്നാ, പുള്ളാരാണെന്നാന്നൊന്നും അപ്പ ഞങ്ങ നോക്കുകേല, കേട്ടാ.." ദേവസ്സിയുടെ ഗുണ്ടകള്‍ ഭീഷണിമുഴക്കി ഇറങ്ങിപ്പോയി.</span><br>
<span style="font-family: "";"><br></span>
അന്നു വൈകുന്നതുവരെ <span style="font-family: "";">ദേവസ്സിയെ ഒ</span><span style="font-family: "";">ന്നുകാണാന് പലയിടത്തുമന്വേഷിച്ചെങ്കിലും അയാള്‍ </span><span style="font-family: "";">ക്ലീറ്റനുമുന്നില് വന്നില്ല. ദേവസ്സി പിടിച്ചെടുത്ത വീടിന്റെ തിണ്ണയില്‍ രാത്രികഴിച്ചുകൂട്ടാന്‍ ക്ലീറ്റനു മനസ്സുവന്നില്ല. കടപ്പുറത്തെ പഞ്ചാരമണലില്‍ കൈവശമുണ്ടായിരുന്ന തുണികള്വിരിച്ച് അപ്പനെക്കിടത്തി. </span></div><div style="text-align: left;"><br></div><div style="text-align: left;">"എന്റെയീ ദീനമാണു നമ്മള ഈ ഗതിയിലാക്കിയത്. എന്നാലും നീ ദണ്ണപ്പെടണ്ടടാ ക്ലീറ്റാ, കർത്താവു നുമ്മള കൈവിടുകേല. കർത്താവീശോയ്ക്കു ജനിക്കാൻ കാലിത്തൊഴുത്തല്ലേ ഒണ്ടാരുന്നുള്ളൂ, എന്നാ മരിക്കാൻനേരത്താ? അതുപോലുമൊണ്ടായില്ലല്ലോ... ആകാശത്തിനും ഭൂമിക്കുമെടേല് മൂന്നാണിയേൽ തൂങ്ങിമരിച്ചവൻ മൂന്നാംദെവസം ഉയിർത്തില്ലേ? ആ കർത്താവു നമ്മള ഉയർത്തും" തളർന്നുകിടക്കുമ്പൊഴും അപ്പന്റെ വാക്കുകൾക്കു ശക്തിയുണ്ടായിരുന്നു.</div><div style="text-align: left;"><div>"നീയാ വേദപുസ്തകമെടുത്ത് ഉറക്കെയൊന്നു വായിക്ക്.. ഞാനതുംകേട്ട്, ഈ കടൽക്കാറ്റുമേറ്റൊന്നു മയങ്ങട്ടെ..."</div><div><br></div><div>ക്ലീറ്റൻ അപ്പൻ പറഞ്ഞതനുസരിച്ചു. "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.</div><div>അങ്ങനെ നിങ്ങള്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്നു ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയുംമേല്‍ മഴപെയ്യിക്കുകയുംചെയ്യുന്നു.</div><div>നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?</div><div>സഹോദരങ്ങളെമാത്രമേ നിങ്ങള്‍ അഭിവാദനംചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?</div><div>അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവു പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍...."</div><div><br></div><div>ക്ലീറ്റന്റെ ബൈബിൾവായനകേട്ടുകിടന്നു മയങ്ങിയ അപ്പൻ പിന്നീടുണർന്നില്ല.</div><div><br></div><div>ഒരു ദീർഘനിശ്വാസത്തോടെ ക്ലീറ്റൻ ഓർമ്മകളിൽനിന്നുണർന്നു. ദേവസ്സിയുടെ നെറ്റിയിൽ അയാളൊരു കുരിശടയാളംവരച്ചു. പിന്നെ അവനെയുണര്‍ത്താതെ സാവധാനമെഴുന്നേറ്റു. ചാപ്രയുടെ വാതില്‍ മെല്ലെച്ചാരി, പുറത്തേക്കു നടന്നു. </div><div><br></div><div>----------------------------------------------------------------------------------------------------------</div><div>*അഹമ്മതി - അഹങ്കാരം</div><div>*മഞ്ചീം - വഞ്ചിയും </div><div>*കീറ്റ് - കീറല്‍</div><div>*ചാപ്ര - മത്സ്യ ബന്ധനോപാധികളും ഉണക്കിയ മത്സ്യവുമൊക്കെ സൂക്ഷിക്കാനായുണ്ടാക്കുന്ന കൂടാരം</div><div>*അനത്തി - ചൂടാക്കി</div><div>*പുത്തന്‍ - പണം.</div><div>*കിഷ്ണി - കിഡ്നി</div></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com2tag:blogger.com,1999:blog-8973745128098535706.post-91294394561808873482018-03-24T15:19:00.001+05:302023-08-08T22:02:10.912+05:30ഭാഗീരഥിയമ്മ ടീച്ചര്‍<p dir="ltr">വീട്ടിലെ സ്വകാര്യവായനശാലയിലെ പഴയപുസ്തകങ്ങളൊക്കെയെടുത്തു പൊടിതട്ടി, വീണ്ടുമടുക്കിവയ്ക്കുമ്പോഴാണു ചെറിയൊരു പുസ്തകം കണ്ണില്‍പ്പെട്ടത്. ചിന്താവിഷ്ടയായ സീത - കുമാരനാശാന്റെ കവിത. കവര്പേജുകഴിഞ്ഞുള്ള ആദ്യപേജില്‍, വടിവൊത്ത ആംഗലേയാക്ഷരങ്ങളില് എഴുതിയിരിക്കുന്നു - പ്രസന്റഡ് ടു ജോസ് ജോര്‍ജ്ജ് 8 സി. താഴെ ഭാഗീരഥിയമ്മ ടീച്ചറുടെ കൈയൊപ്പ്. എട്ടാംക്ലാസ്സിലെ ആറുഡിവിഷനുകളില്‍ ഏറ്റവുമധികം മാര്ക്കുവാങ്ങിജയിച്ചപ്പോള് സ്കൂളില്‍നിന്നുകിട്ടിയ സമ്മാനത്തിനു പുറമേ, ക്ലാസ്ടീച്ചറായിരുന്ന ഭാഗീരഥിയമ്മ ടീച്ചര്‍ സമ്മാനിച്ചതാണ്, ചിന്താവിഷ്ടയായ സീതയുടെ ഒരുകോപ്പിയും ഒരു ഫൌണ്ടന്‍പേനയും. പേന അന്നേ നഷ്ടപ്പെട്ടെങ്കിലും ഓര്‍മ്മകള്‍ക്കു കൈചൂണ്ടിയായി പുസ്തകം എന്റെ വായനശാലയില്‍ ഇന്നുമവശേഷിക്കുന്നു.</p>
<p dir="ltr">കുറേനാളായി കരുതുന്നുണ്ടായിരുന്നു, ടീച്ചറെ ഒന്നുപോയി കാണണമെന്ന്. ടീച്ചറെമാത്രമല്ല, ടീച്ചറുടെ ഭര്‍ത്താവിനെയും. പ്രീഡിഗ്രി പഠനകാലത്തു ടീച്ചറുടെ ശുപാര്‍ശയില്‍ അദ്ദേഹമെന്നെ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്കുശേഷം ടീച്ചറുടെ വീട്ടില്‍വച്ചായിരുന്നു ഫീസൊന്നുമില്ലാത്ത സ്വകാര്യട്യൂഷന്. അവര്‍ക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. മൂത്തതു മകന് - ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ അദ്ദേഹം അമേരിക്കയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. മകള്‍ വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്ററിന്റെ (VCRC)ചേര്‍ത്തല ഓഫീസില്‍ മന്തുരോഗനിര്മ്മാര്ജ്ജനവുമായി ബന്ധപ്പെട്ടു ജോലിചെയ്യുകയായിരുന്നു. VCRCയുടെ ബോധവത്കരണ ക്ലാസ്സുകളുടെ ഭാഗമായുള്ള തെരുവുനാടകടീമില് ഞാനും ഒരഭിനേതാവായി ഉണ്ടായിരുന്നതിനാല്‍ ചേച്ചിയേയും എനിക്കു പരിചയമുണ്ട്.</p>
<p dir="ltr">ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ വിവാഹക്ഷണപത്രവുമായി ചെന്നതിനുശേഷം ഞാന്‍ ടീച്ചറുടെ വീട്ടില്‍ പോയിട്ടില്ല. </p>
<p dir="ltr">എന്തായാലും ഒരു ദിവസം രാവിലെ ഞാന്‍ ടീച്ചറുടെ വീട്ടിലേക്കിറങ്ങി. ചലച്ചിത്രഗാനരചയിതാവായ രാജീവ് ആലുങ്കലിന്റെ വിടിനടുത്താണു ടീച്ചറുടെ വീട്.</p>
<p dir="ltr">ചുറ്റുപാടുകള്‍ ഒരുപാടു മാറിയെങ്കിലും ടീച്ചറുടെ വീടും മതിലും അതിന്റെ ഗേറ്റുമെല്ലാം ഇന്നും പഴയതുപോലെതന്നെ.</p>
<p dir="ltr">ഞാന്‍ ചെല്ലുമ്പോള്‍ രണ്ടാളും പൂമുഖത്തുതന്നെയുണ്ട്. മകന് അമേരിക്കയിലും മകള്‍ വിവാഹിതയായി തിരുവനന്തപുരത്തും. മക്കള്‍ രണ്ടുപേരും കൂടെക്കൊണ്ടുപോകാന്‍ തയ്യാറാണ്. പക്ഷേ, പോയിനില്‍ക്കാന്‍ ടീച്ചര്‍ക്കും സാറിനും വയ്യ.</p>
<p dir="ltr">"കുറച്ചുകാലമൊക്കെ രണ്ടിടത്തുംപോയി നിന്നു. മക്കളുടെകൂടെയാകുമ്പോള് അവര്‍ക്കു ശ്രദ്ധയും പരിചരണവുമൊക്കെ കൂടുതലാണ്. ഇവിടെ ഈ നാട്ടിന്‍പുറത്തെ ശുദ്ധവായുവും ശ്വസിച്ച്, ചുറ്റിനടക്കുമ്പോഴുള്ള സുഖവും സ്വാതന്ത്ര്യവും അവിടൊന്നുമില്ല. മകനും കുടുംബവും മുമ്പൊക്കെ എല്ലാവര്‍ഷവും വരാറുണ്ടായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കലായി വരവ്. തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസം അവധികിട്ടിയാല്‍ മകളും മക്കളും വരും. എന്തായാലും ഭഗവാന്റെ കൃപയാല്‍ ഇപ്പോഴും ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ല"</p>
<p dir="ltr">ടീച്ചര്‍ അല്പം കൂനിയാണു നടക്കുന്നത്. സാറിനിപ്പോഴും പഴയ ഉന്മേഷംതന്നെ.</p>
<p dir="ltr">ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മൂന്നുവര്‍ഷവും എന്റെ പിന്നാലെതന്നെയുണ്ടായിരുന്നു, ഭാഗീരഥിയമ്മ ടീച്ചര്‍. ഞാന്‍ പത്താംക്ലാസ്സിലെത്തിയപ്പോള്‍ ടീച്ചര്‍ ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സായി. എന്റെ ഭാഗത്തുനിന്നു ചെറിയവീഴ്ചകളുണ്ടായാല്പ്പോലും ടീച്ചര്‍ വളരെ ശാസിച്ചിരുന്നു. ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഞാന്‍ സ്കൂള്‍ ലീഡറായിരുന്ന നാളുകളില്‍ പ്രത്യേകിച്ചും. ലീഡര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയാകണം എന്നതായിരുന്നു ടീച്ചറുടെ നിലപാട്.</p>
<p dir="ltr">അകത്തു സ്വീകരണമുറിയിലേക്കു കടന്നപ്പോള്‍, മേശപ്പുറത്തു കുറച്ചു പുസ്തകങ്ങളിരിക്കുന്നു.</p>
<p dir="ltr">"വെറുതേയിരിക്കുമ്പോള്‍, ഏതെങ്കിലും കവിതകളൊക്കെ വായിച്ചിരിക്കും. ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാറുമുണ്ട്. ഉറക്കെ രണ്ടു കവിത ചോല്ലാമെന്നു കരുതിയാല്‍ ഇവിടൊരാള്‍ക്ക് അതിഷ്ടപ്പെടില്ല." സാർ പറഞ്ഞു</p>
<p dir="ltr">കവിതയും സാഹിത്യവുമൊന്നും ഇഷ്ടപ്പെടാത്ത ടീച്ചര്‍, എനിക്കു സമ്മാനമായി തന്നതൊരു കവിതാപുസ്തകമായിരുന്നു. ചിലപ്പോള്‍ സാറായിരിക്കും അതെനിക്കായി തിരഞ്ഞെടുത്തത്. ഞാനക്കാര്യം ഓര്‍ത്തെങ്കിലും ചോദിച്ചില്ല.</p>
<p dir="ltr">"ഇപ്പോള്‍ ഫെയ്സ്ബുക്കിലൊക്കെ ഒരുപാടു സാഹിത്യകൂട്ടായമാകളൊക്കെയുണ്ട്. അതിലെവിടെയെങ്കിലും സാറിനു സജീവമാകരുതോ?" എന്റെ ചോദ്യംകേട്ടതും ടീച്ചര്‍ ഉറക്കെ ചിരിച്ചു.</p>
<p dir="ltr">"അതിനു കമ്പ്യൂട്ടറോ ഫോണോ എന്തെങ്കിലും ഉപയോഗിക്കാനറിയേണ്ടേ?"</p>
<p dir="ltr">"എനിക്കിതൊന്നും ഇഷ്ടമല്ല. ഇവിടൊരാള് വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്നതുപോലെ തൂത്തുകൊണ്ടിരിക്കുകയാണെപ്പോഴും."</p>
<p dir="ltr">"വെറുതെ അസൂയകൊണ്ടു പറയുകയാണു ജോസ്. ഉപയോഗിക്കാനറിയാത്തതിന്റെ അസൂയ. മക്കളും പേരക്കുട്ടികളുമൊക്കെ ദിവസവും ഇതിലാണു വീഡിയോ ചാറ്റില്‍ വരുന്നത്."</p>
<p dir="ltr">രണ്ടാളും പരസ്പരം കളിയാക്കിയും താങ്ങായും ജീവിതസായാഹ്നം തള്ളിനീക്കുന്നു.</p>
<p dir="ltr">കുറെയേറെനേരം സംസാരിച്ചിരുന്നിട്ട്, ഞാന്‍ യാത്രപറഞ്ഞിറങ്ങി.</p>
<p dir="ltr">"ഇടയ്ക്കു സമയംകിട്ടുമ്പോള്‍ ഇങ്ങോട്ടിറങ്ങിക്കൊള്ളൂ. ഞങ്ങള്‍ രണ്ടു വയസ്സന്മാര് ഇവിടെയുണ്ട്. പഴയ ശിഷ്യരെക്കണ്ടു സംസാരിക്കാന്പറ്റുന്നതു വളരെ സന്തോഷമാണ്."</p>
<p dir="ltr">"ഞാന്‍ ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടിറങ്ങാം." പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഉറപ്പുകൊടുത്തു.</p>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-11271064081774572242018-03-17T15:17:00.002+05:302023-08-07T22:01:19.643+05:30സിസ്റ്റര്‍ ലീനസ്കൂളില് എന്റെയൊപ്പം പഠിച്ചിരുന്ന ജോണിയുടെ മൃതസംസ്കാരത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ തങ്കിപ്പള്ളിയിലെത്തിയത്. നാഡികളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ്വരോഗത്തിനടിപ്പെട്ട്, നാലഞ്ചുവര്‍ഷം ശയ്യാവലംബിയായി ചികിത്സയില്ക്കഴിഞ്ഞതിനുശേഷമാണ്, നാല്പത്തഞ്ചാംവയസ്സില്‍ ജോണിയുടെ ആത്മാവ്, ശരീരംവെടിഞ്ഞ്, നിത്യതയിലേയ്ക്കു യാത്രയായത്. ജോണിയുടെ വീട്ടില്‍നിന്നു സ്കൂട്ടറില്പ്പോന്നതിനാല് മൃതദേഹമേന്തിയുള്ള വിലാപയാത്ര പള്ളിയിലെത്തുന്നതിനുമുമ്പേ ഞാനവിടെത്തി.<br>
<br>
പള്ളിയില്‍ക്കയറി മുട്ടുകുത്തിയപ്പോള്‍ത്തന്നെ ഞാന്‍ കണ്ടു, അല്പം മുന്നിലായി സിസ്റ്റര്‍ ലീനയിരിക്കുന്നു. ചെറിയൊരു പ്രാര്‍ത്ഥനയ്ക്കുശേഷം ഞാന്‍ മുമ്പോട്ടുചെന്നു, സിസ്റ്റര്‍ ലീനയുടെ സമീപത്തായി മുട്ടുകുത്തി സ്തുതി പറഞ്ഞു.<div><br>
"ജോസ് ജോർജ്ജല്ലേ?" എന്റെ കൂപ്പുകരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു താഴ്ന്നസ്വരത്തില്‍ സിസ്റ്റര്‍ ചോദിച്ചു.<br>
<br>
സിസ്റ്റര്‍ ഇപ്പോഴുമെന്നെ തിരിച്ചറിയുന്നുവെന്നതില്‍ സന്തോഷംതോന്നി. "അതേ സിസ്റ്റര്‍" ഞാന്‍ ഭവ്യതയോടെ മറുപടി നല്കി.<br>
<br>
എന്റെ ജോലിക്കാര്യങ്ങളും ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളും സിസ്റ്റര്‍ ചോദിച്ചറിഞ്ഞു. ഒരേചോദ്യങ്ങള്തന്നെ പലവട്ടം ആവർത്തിക്കപ്പെട്ടപ്പോള്‍, സിസ്റ്ററുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിലൂടെ തെളിവോടെ ഒഴുകുന്നുണ്ടെങ്കിലും വര്‍ത്തമാനകാലലെത്തുമ്പോള്‍ അല്പമൊന്നു കലങ്ങിത്തുടങ്ങിയതായി എനിക്കു മനസ്സിലായി.<br>
<br>
"രാവിലെ കുര്‍ബ്ബാനയ്ക്കു വരാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരു കുര്‍ബ്ബാനയുണ്ടെന്നു തോന്നുന്നു. അതാ ഇപ്പോള്‍ പള്ളിയിലേക്കിറങ്ങിയത്." സിസ്റ്റര്‍ പറഞ്ഞു. അല്പമൊന്നു നിറുത്തി, വീണ്ടും തുടർന്നു. "രാവിലെ കുര്‍ബ്ബാനയ്ക്കു വരുന്നതാണു നല്ലത്. അതാകുമ്പോള്‍ ആത്മാവിനു ഭക്ഷണവും ശരീരത്തിനു വ്യായാമവുമായി."</div><div>
<br>
പള്ളിയില്‍നിന്നു നുറുമീറ്ററില്ത്താഴയേ ഉള്ളൂ, *മഠത്തിലേക്ക്.<br>
<br>
ഈ പള്ളിയോടു ചേര്‍ന്നുള്ള, തങ്കി സെന്റ്. ജോര്ജ്ജസ് ഹൈസ്കൂളിലാണ് അഞ്ചാംക്ലാസ്സുമുതല്‍ പത്താംക്ലാസ്സുവരെ ഞാന്‍ പഠിച്ചിരുന്നത്. അഞ്ചാംതരത്തില്‍ എന്റെ ക്ലാസ്സ്ടീച്ചറും മലയാളം അദ്ധ്യാപികയുമായിരുന്നു സിസ്റ്റര്‍ ലീന. അഞ്ചാംക്ലാസ്സിലെ ആറു ഡിവിഷനുകളില്‍ ഏറ്റവുമധികം മാര്ക്കുവാങ്ങിജയിക്കാന് എനിക്കു പ്രോത്സാഹനവും താങ്ങുമായതു സിസ്റ്റര്‍ ലീനയായിരുന്നു. അവധിസമയങ്ങളില്‍ സംശയംചോദിക്കാന്‍ *മഠത്തില്ച്ചെല്ലുന്നതിനും സിസ്റ്റര്‍ അനുവാദംതന്നിരുന്നു.<br>
<br>
പാഠ്യവിഷയങ്ങളില്മാത്രമല്ല, പാഠ്യേതരവിഷയങ്ങളിലും തന്റെ കുട്ടികള്‍ മികവുകാട്ടണമെന്നു സിസ്റ്റര്‍ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഓരോരുത്തരുടെയും കഴിവുകളും കഴിവുകേടുകളും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാനും തിരുത്താനും സിസ്റ്റര്‍ എപ്പോഴും ശ്രമിച്ചിരുന്നു.<br>
<br>
എല്ലാ വെള്ളിയാഴ്ചകളിലും അവസാനപിര്യഡ് കുട്ടികളുടെ കലാസാഹിത്യപ്രകടനങ്ങള്ക്കുള്ള സമയമായിരുന്നു. പാട്ടും കവിതയും കഥകളും നൃത്തവും നാടകവും ഓരോരുത്തര്, സ്വയമെഴുതിയുണ്ടാക്കിയ ഉപന്യാസങ്ങളുടെ വായനയുമൊക്കെയായി സമയം പെട്ടെന്നു പോകും. ഓരോരുത്തരുടെയും പ്രകടനങ്ങളേയും അഭിനന്ദിക്കാനും വേണ്ട തിരുത്തലുകള്‍ നല്കാനുമായി സിസ്റ്റര്‍ ലീന ആദ്യാവസാനം അവിടെയുണ്ടായിരുന്നു.<br>
<br>
ഒരു വെള്ളിയാഴ്ച, ഞങ്ങളവതരിപ്പിച്ച നാടകം സിസ്റ്റര്‍ക്കു വളരെയിഷ്ടമായി. എന്റെ സഹപാഠിയായിരുന്ന മാര്‍ട്ടിന്റെ സഹോദരന് (അന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥി) എഴുതിയുണ്ടാക്കിയതായിരുന്നു നാടകം. സിസ്റ്റര്‍ അതില്‍ കുറെയേറെ തിരുത്തലുകള്‍വരുത്തി. പിന്നീട്, പലദിവസങ്ങളിലും, ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ ഞങ്ങളെ മഠത്തില്ക്കൊണ്ടുപോയി റിഹേഴ്സലചെയ്യിച്ചു. അക്കൊല്ലത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ മത്സരിച്ച എട്ടുനാടകങ്ങളില്‍ മൂന്നാംസ്ഥാനംനേടി സമ്മാനിതരാകാന്‍ സിസ്റ്റരനല്കിയ പരിശീലനത്തിലൂടെ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളൊഴികെ മത്സരത്തില്‍ പങ്കെടുത്ത നാടകങ്ങളെല്ലാം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചവയായിരുന്നുവെന്നതു ഞങ്ങളുടെ മൂന്നാംസ്ഥാനത്തിന്റെ തിളക്കംകൂട്ടി.<br>
<br>
ഞങ്ങള്‍ ആറാംക്ലാസ്സിലെത്തിയപ്പോള്‍ സിസ്റ്റര്‍ മറ്റേതോ സ്കൂളിലേക്കും കോണ്‍വെന്റിലേക്കും സ്ഥലംമാറിപ്പോയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എഞ്ചിനീയറിംഗ് ബിരുദംകഴിഞ്ഞുനില്‍ക്കുമ്പോള്‍ സിസ്റ്ററെ അന്വേഷിച്ചുപോയി കണ്ടിരുന്നു. കുറച്ചുകാലങ്ങള്‍ക്കുശേഷം സിസ്റ്റര്‍ തങ്കി സെന്റ് റീത്താസ് കോണ്‍വെന്റില്‍ മദര്‍ സുപ്പീരിയറായി തിരികെയെത്തിയപ്പോഴും ചെന്നുകണ്ടിരുന്നു. അതിനുംശേഷമിപ്പോൾ ഒന്നരവ്യാഴവട്ടക്കാലം കടന്നുപോയിരിക്കുന്നു.<br>
<br>
പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുശേഷം സിസ്റ്റര്‍ പള്ളിയില്‍നിന്നു പുറത്തേക്കിറങ്ങുന്നതുകണ്ട്, ഞാന്‍ പിന്നാലെ ചെന്നു. കൈയിലുള്ള കാലന്‍കുട നിലത്തുകുത്തി മെല്ലെയാണു നടത്തം.<br>
<br>
"സിസ്റ്റര്‍ കുര്‍ബ്ബാനയ്ക്കു നില്‍ക്കുന്നില്ലേ?'<br>
<br>
"നടുവും മുതുകുമെല്ലാം വേദനിക്കുന്നു. പോയിട്ടല്പനേരം കിടക്കണം." പിന്നെ എന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. "നീ ജോസ്ജോര്‍ജ്ജല്ലേ?'<br>
<br>
"അതേ സിസ്റ്റര്‍."<br>
<br>
"നീയിപ്പോള്‍ എവിടെയാണു ജോലിചെയ്യുന്നത്?" എന്റെ ജോലിക്കാര്യങ്ങളും ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളും ഒരിക്കല്‍ക്കൂടെ സിസ്റ്റര്‍ ചോദിച്ചു. മിനിട്ടുകള്ക്കുമുമ്പു പലവട്ടം പറഞ്ഞ മറുപടികള്‍ ഞാനാവര്‍ത്തിച്ചു.<br>
<br>
"ഒരു ദിവസം നിന്റെ ഭാര്യയേയും മക്കളെയുംകൂട്ടി മഠത്തിലേക്കു വരണം. നിന്റെ മകളെ ഞങ്ങളുടെ കോണ്‍ഗ്രിഗേഷനില്‍ ചേര്‍ത്തു കന്യാസ്ത്രീയാക്കണം." എന്റെ മറുപടിക്കു കാക്കാതെസിസ്റ്റര്‍ തിരിഞ്ഞുനടന്നുപോയി.<br>
<br>
കൈയിലുള്ള കുടയെ ഊന്നുവടിയാക്കി സിസ്റ്റര്‍ നടന്നുപോകുന്നതു നോക്കിനില്ക്കുമ്പോള് അഞ്ചാംക്ലാസ്സില്‍പ്പഠിച്ച കൃഷ്ണഗാഥയിലേയും കുചേലവൃത്തത്തിലേയുമൊക്കെ വരികള്‍ സിസ്റ്ററുടെ ശബ്ദത്തില്‍ എന്റെ മനസ്സിലെവിടെയോ മുഴങ്ങുന്നുണ്ടായിരുന്നു.<br>
<br>
---------------------------------------<br>
*കന്യാസ്ത്രീ മഠം - കോണ്‍വെന്റ്.<br>
<br></div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-27119591373556365382018-03-10T15:13:00.002+05:302023-09-05T13:35:27.383+05:30റോസി ടീച്ചര്‍<br>
NH 66ല്‍ ചേര്‍ത്തല പ്രോവിഡന്‍സ് ജംഗ്ഷനിലെ തിരക്കില്‍, വണ്ടി നിറുത്തേണ്ടതായിവന്നപ്പോഴാണു റോഡിനു സമീപത്തെ മതിലിലൊട്ടിച്ചിരുന്ന പോസ്റ്റര്‍ ശ്രദ്ധിച്ചത്. ആദരാഞ്ജലികള്‍ എന്നെഴുതിയ വലിയ അക്ഷരങ്ങള്‍ക്കുതാഴെ, ചിരിക്കുന്ന മുഖത്തോടെയുള്ള ബാബുച്ചേട്ടന്റെ ഫോട്ടോ. അതിനുംതാഴെ, ജയപ്രസാദ് മറ്റത്തില്‍ എന്ന പേരും മരണസമയവും സംസ്കാരസമയവും അച്ചടിച്ചിരിക്കുന്നു. എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന റോസി ടീച്ചറുടെ ഭര്‍ത്താവാണു മരിച്ച വ്യക്തി. മരണവും ദഹനവും കഴിഞ്ഞിട്ടു മൂന്നുനാലു ദിവസങ്ങള്‍കഴിഞ്ഞിരിക്കുന്നു. ഞാനറിഞ്ഞില്ലല്ലോ ദൈവമേയെന്നോര്‍ത്തുകൊണ്ട് അപ്പോള്‍ത്തന്നെ ടീച്ചറുടെ വീട്ടിലേക്കു വണ്ടിവിട്ടു.<br>
<br>
ഒരുരാത്രിയില്‍ ഉറക്കമുണര്‍ന്ന്, ശരീരംകുഴയുന്നുവെന്നു പറഞ്ഞു. പെട്ടെന്നുതന്നെ അടുത്തുള്ള ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുംമുമ്പ് അദ്ദേഹം വീണ്ടും ഉറക്കത്തിലേക്കു വഴുതി. പിന്നെ ഒരിക്കലും ഉണരേണ്ടതില്ലാത്ത ഉറക്കം. ഒരിക്കല്‍ വലിയസംസാരവിഷയമായിരുന്ന പ്രണയകഥയിലെ നായികയാണു മുന്നറിയിപ്പില്ലാതെ തന്നെവിട്ടുപോയ തന്റെ പ്രിയനായകന്റെ അന്ത്യയാത്രയെക്കുറിച്ചെന്നോടു സംസാരിക്കുന്നതെന്നു ഞാനോര്‍ത്തു. ക്രിസ്ത്യാനിയായ റോസി ഡിസൂസ, ഹിന്ദുവായ ജയപ്രസാദിനെ വിവാഹംകഴിച്ചു ജോയ് ജയപ്രസാദായതിനെ രണ്ടുപേരുടെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീടുകളില്‍നിന്നു രണ്ടാളുകളും പുറത്താവുകയുംചെയ്തു. എങ്കിലും കാലംമായ്ക്കാത്ത മുറിവുകളില്ലല്ലോ. കാലാന്തരത്തില്‍ എല്ലാവരും പിണക്കങ്ങള്‍ മറന്നു.<br>
<br>
അന്ധകാരനഴി ബി.ബി.എം. എല്‍.പി. സ്കൂളിലാണ് ഒന്നുമുതല്‍ നാലുവരെ ഞാന്‍ പഠിച്ചിരുന്നത്. എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന സ്കൂളായിരുന്നെങ്കിലും ആദ്യമായി ക്ലാസ്സിലെത്തുമ്പോള്‍ മനസ്സില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ ആ ഭയമെല്ലാം ദൂരെയകറ്റിയതു ക്ലാസ്ടീച്ചറായിരുന്ന റോസി ടീച്ചറുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളാണ്. ഒന്നാംക്ലാസ്സില്‍നിന്നു രണ്ടാംക്ലാസ്സിലേക്കെത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷമുണ്ടായത് റോസിടീച്ചറും ഞങ്ങള്‍ക്കൊപ്പം ജയിച്ചതിനാലാണ്. ഞാന്‍ എ ഡിവിഷനിലായിരുന്നു. ബി ഡിവിഷനിലെ കുട്ടികളെല്ലാവരും ജയിച്ചപ്പോള്‍ അവിടുത്തെ ടീച്ചര്‍മാത്രം തോറ്റു. എന്നാല്‍ ഞങ്ങളുടെ റോസിടീച്ചര്‍ ജയിച്ചു 2 എയിലെ ക്ലാസ് ടീച്ചറായി. മൂന്നാം ക്ലാസ്സിലും റോസിടീച്ചര്‍തന്നെയായിരുന്നു ക്ലാസ് ടീച്ചര്‍. <br>
<br>
നിനക്കും നിന്റെ ടീച്ചര്‍ക്കുമല്ലാതെ വേറാര്‍ക്കും നീയെഴുതുന്നതു വായിച്ചെടുക്കാനാകില്ലെന്ന്, എന്റെ അമ്മയെപ്പോഴും പറയുമായിരുന്നു. (കാക്ക മണ്ണില്‍ചികഞ്ഞതുപോലെ എന്നായിരുന്നു എന്റെ എഴുത്തിനെ അമ്മ വിശേഷിപ്പിച്ചിരുന്നത്. - അഞ്ചാംക്ലാസ്സിലെത്തിയപ്പോളേയ്ക്കും എന്റെ കൈയക്ഷരം ഞാൻ നന്നാക്കി, കേട്ടോ. ഹൈസ്കൂൾ ക്ലാസ്സുകളിലെ എന്റെ പലസഹപാഠികൾ അവരെക്കൊതിപ്പിച്ചിരുന്ന എന്റെ കൈയക്ഷരത്തെക്കുറിച്ച്, ഇപ്പോഴും പറയാറുണ്ട്.) <div><br><div>എന്തായാലും എനിക്കു പഠനത്തില്‍ പിന്നീടുണ്ടായ നേട്ടങ്ങള്‍ക്കെല്ലാം പ്രധാനകാരണം റോസി ടീച്ചര്‍ അന്നുറപ്പിച്ച അടിസ്ഥാനങ്ങള്‍തന്നെയാണ്. (ഒന്നു ഞാന്‍ പറയാം, പഠനത്തെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് ചെറിയക്ലാസ്സുകളിലെ അദ്ധ്യാപകരാണ്. അടിച്ചും പേടിപ്പിച്ചും പഠിപ്പിക്കുന്നതിനുപകരം കളികളിലൂടെയും ലളിതമായ പ്രായോഗികപരിശീലനങ്ങളിലൂടെയും പഠിപ്പിക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ വിദ്ദ്യാര്‍ത്ഥികള്‍ ഗണിതത്തിലായാലും ശാസ്ത്രവിഷയങ്ങളിലായാലും ഭാഷയിലായാലും മികവുകാണിക്കും, കാരണം അവര്‍ ഇഷ്ടത്തോടെ പഠിക്കാന്‍ പരിശീലനംലഭിച്ചവരാണ്. അടിവാങ്ങി സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും പഠിക്കുന്നവര്‍ ജീവിതാന്ത്യംവരെ ഗണിതത്തെ ഭയക്കും.)<div>
<br>
കിട്ടുന്ന സമയത്തിലധികവും പകല്‍ക്കിനാവുകളുമായോ പുസ്തകവായനയുമായോ ഒറ്റയ്ക്കു ചെലവഴിക്കുന്നതിനായിരുന്നു, കുട്ടിക്കാലത്ത്, എനിക്കേറെ താല്പര്യം. ഇടവേളകളില്‍, സ്കൂള്‍വരാന്തയില്‍ ഒറ്റയ്ക്കിരുന്നു കിനാവുകാണുമ്പോള്‍ "ചിന്താവിഷ്ടയായ സീതയെപ്പോലിരിക്കാതെ, പോയി കളിക്കെടാ" എന്നുപറഞ്ഞ്, സ്കൂള്‍ ഗ്രൌണ്ടിലെക്കോടിക്കുമായിരുന്നു, റോസി ടീച്ചര്‍. എന്റെവീട്ടില്‍നിന്ന് ഒമ്പതുകിലോമീറ്റര്‍ അകലെയായിരുന്നു ടീച്ചറും ബാബുച്ചേട്ടനും താമസിച്ചിരുന്നതെങ്കിലും ഇടയ്ക്കു ചില ശനിയാഴ്ചകളില്‍ ഞാന്‍ ചേച്ചിമാര്‍ക്കൊപ്പം ടീച്ചറുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവിടെച്ചെന്നാല്‍ വയറുനിറയെ ഐസ്ക്രീം കിട്ടുമായിരുന്നുവെന്ന പ്രലോഭനമായിരുന്നു യാത്രയ്ക്കു പിന്നില്‍. ഇടയ്ക്കു ടീച്ചര്‍ പറയും, ശനിയാഴ്ചയോ ഞായറാഴ്ചയോ വന്നോളൂ, ഞാന്‍ ഐസ്ക്രീം ഉണ്ടാക്കിവയ്ക്കാമെന്ന്. അങ്ങനെയുള്ള ദിവസങ്ങളിലായിരുന്നു, യാത്ര. (എന്റെ വീട്ടില്‍ അന്നു ഫ്രിഡ്ജൊന്നുമില്ല.)<br>
<br>
ഞാനിന്നെന്തായിരിക്കുന്നുവോ, അതിനടിസ്ഥാനമിട്ട റോസിടീച്ചറെ ഒരിക്കല്‍ക്കൂടെ ആദരവോടെ നമിക്കുന്നു. മക്കളോടും മരുമാക്കളോടും പെരക്കുട്ടികളോടുമോപ്പം സന്തോഷകരമായി ജീവിതസായാഹ്നം ചെലവഴിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്കി റോസിടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ബാബുച്ചേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരിക്കല്‍ക്കൂടെ പ്രാര്‍ത്ഥിക്കുന്നു.</div></div></div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-4892609731791241382018-03-01T14:51:00.002+05:302023-09-07T19:57:31.990+05:30വല്യമ്മച്ചിയും രാധടീച്ചറും1976ലെ ചരിത്രമാണ് - അക്കാലത്ത്, ഇന്നത്തെപ്പോലെ അംഗനവാടികളും കിന്റര്ഗാര്ട്ടന് നെഴ്സറികളുമൊന്നും എന്റെ നാട്ടില്‍ സജീവമായിട്ടില്ല. എങ്കിലും മലയാളം അക്ഷരങ്ങളും എഞ്ചുവടിയിലെ കണക്കുകളുമൊക്കെ പഠിപ്പിക്കുന്ന ഒരു പാഠശാല എന്റെ നാട്ടിലുണ്ടായിരുന്നു. നാട്ടിലെ പ്രധാനപ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്ന ഒരു വനിതാസമാജത്തിന്റെ നേതൃത്വത്തിലാണ്, അതു നടത്തിവന്നിരുന്നത്. എനിക്കു നാലുവയസ്സായപ്പോള്‍ എന്നെയും അവിടെ പഠിക്കാന്‍ ചേര്‍ത്തു. അതിനും ഒരു വര്‍ഷംമുമ്പ് ഒരു വിദ്യാരംഭംനാളില്‍ എന്റെ തലതൊട്ടപ്പന് (GOD FATHER) അരിയില്‍ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ച്, എന്റെ വിദ്യാഭ്യാസം തുടങ്ങിവച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റെ ഓര്‍മ്മച്ചിത്രങ്ങളില്‍ ആ സംഭവം തെളിയുന്നതേയില്ല. എങ്കിലും വനിതാസമാജത്തില്‍ പഠനംതുടങ്ങുംമുമ്പേ മലയാളം അക്ഷരങ്ങളെല്ലാം എനിക്കറിയാമായിരുന്നു. ദിവസവും പത്രത്താളുകളിലെ തലക്കെട്ടുകള്‍ ഞാന്‍ ഉറക്കെ വായിച്ചിരുന്നതെനിക്കോര്‍മ്മയുണ്ട്.<br>
<br>
വീട്ടില്‍നിന്ന്, ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്, വനിതാസമാജത്തിലേയ്ക്ക്. രണ്ടു തടിപ്പാലങ്ങളും തോടിറമ്പിലൂടെയുള്ള നടപ്പാതകളുംകടന്ന്, നൂറുമീറ്ററോളം ടാര്‍ റോഡും കടന്നാണു വനിതാസമാജത്തിലെത്തേണ്ടത്. യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ നാലുകൂട്ടുകാര്‍കൂടെ എന്റെയൊപ്പമുണ്ട്. എന്റെ ഓര്‍മ്മകള്‍തുടങ്ങുന്ന നാളുകളിലേ ഒപ്പമുള്ള കൂട്ടുകാര്‍ - മിനി, പ്രിയ, റീനി, കുഞ്ഞുമോള്‍. നാലുപേരും സമപ്രായക്കാരായ എന്റെ അയല്‍ക്കാര്‍; പാലവും തോടുകളും ഞങ്ങളെ അന്നു ഭയപ്പെടുത്തിയിരുന്നില്ലെന്നതും നാലുവയസ്സുള്ള കുട്ടികള്‍ ഇത്രയുംദൂരം ഇത്തരത്തിലുള്ള വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യണമെന്നതു ഞങ്ങളുടെ മാതാപിതാക്കളെ ആലോസരപ്പെടുത്തിയിരുന്നില്ലെന്നതും ഇന്നത്തെ സാഹചര്യത്തില്‍ അദ്ഭുതപ്പെടുത്തുന്നുണ്ട്. (നാലുവയസ്സു തികയുംമുമ്പു ഞാന്‍ രണ്ടുതവണ വെള്ളത്തില്‍ വീണിട്ടുണ്ട്. ഒരുതവണ കുളത്തില്‍വീണപ്പോള്‍ എന്റെ പിതൃസഹോദരിയുടെ പുത്രിയും പിന്നൊരിക്കല്‍ പാലത്തില്‍നിന്നു തോട്ടില്‍വീണപ്പോള്‍ എന്റെ മൂത്തസഹോദരിയും എന്നെ രക്ഷപ്പെടുത്തി. ഏഴുവയസ്സൊക്കെയായപ്പോള്‍ ഒറ്റയ്ക്കു വഞ്ചിതുഴയാനുള്ള ധൈര്യമൊക്കെയായിക്കഴിഞ്ഞിരുന്നു.)<br>
<br>
വനിതാസമാജത്തില്‍ പഠിക്കാനെത്തിയ ആദ്യദിവസംതന്നെ അധികൃതരില്‍നിന്ന്, എനിക്കു വലിയൊരു വിവേചനം നേരിടേണ്ടിവന്നു. എന്നാല്‍ ശക്തമായ പ്രതിഷേധസമരത്തിലൂടെ ഞാന്‍ അധികൃതരെ നേരിട്ടെതിര്‍ത്തു. ഞങ്ങള്‍ അഞ്ചുപേര്‍ ഒന്നിച്ചാണെത്തിയതെങ്കിലും എന്നെ എന്റെകൂട്ടുകാര്‍ക്കൊപ്പമിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു അത്യന്തം പ്രതിഷേധാര്‍ഹാമായ ആ വിവേചനം.. ഞാന്‍ ആണ്‍കുട്ടിയും മറ്റുള്ളവര്‍ പെണ്‍കുട്ടികളുമാണെന്നതായിരുന്നു ഈ വിവേചനത്തിനു കാരണം. ഉറക്കെക്കരഞ്ഞുകൊണ്ടു ഞാന്‍ പ്രതിഷേധമാരംഭിച്ചു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. പ്രതിഷേധക്കരച്ചില്‍ ഫലിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ഞാന്‍ സമരത്തിന്റെ ശൈലി മാറ്റി. "എന്നാല്‍ ഞാനിവിടെ പഠിക്കുന്നില്ലാ" എന്നുറക്കെ പ്രസ്താവിച്ചുകൊണ്ടു ഞാന്‍ റോഡിലെക്കോടി. എന്റെ കൂട്ടുകാരും എന്റെ പിന്നാലെയെത്തിയതോടെ ടീച്ചറും ആയയും ഞങ്ങള്‍ക്കൊപ്പം ഓടിയെത്തി. ഇഷ്ടമുള്ളിടത്തിരുന്നുകൊള്ളാന്‍ അനുവാദംതന്ന്, ഞങ്ങളെ അനുനയിപ്പിച്ചതിനാല്‍ അന്നു പ്രതിഷേധമവസാനിപ്പിച്ചു ക്ലാസ്സില്‍ക്കയറി.<br>
<br>
എന്നെക്കൂടാതെ മറ്റൊരാള്കൂടെ അന്നു സമരംചെയ്തിരുന്നു. സ്കൂളിനടുത്തുതന്നെയുള്ള മോഡിയായിരുന്നു, ആ പ്രതിഷേധക്കാരന്. മോഡിയുടെ ഊണും ഉറക്കവും നടപ്പും കളിയുമെല്ലാം അവന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു. അവന് അന്നു വനിതാസമാജത്തില്‍ വന്നതും മുത്തശ്ശിക്കൊപ്പംതന്നെ. എന്നാല്‍ മുത്തശ്ശിയെ ക്ലാസ്സിലിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു മോഡിയുടെ പ്രതിഷേധത്തിനു കാരണം. കുട്ടികള്‍ക്കു പുറകിലായി മുത്തശ്ശിക്കിരിക്കാനായി ഒരു കസേരയൊരുക്കികൊടുത്ത്, ആ പ്രശ്നവും വിജയകരമായി പരിഹരിച്ചു.<br>
<br>
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണിരുന്നതെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ സ്വയം, ആണ്‍കുട്ടികളുടെ ബഞ്ചിലേക്കു മാറി. മോഡിക്ക്, ക്ലാസ്സില്‍വരുമ്പോള്‍ മുത്തശ്ശിയേയും വേണ്ടാതായി.<br>
<br>
അക്കാലത്ത്, എല്ലാദിവസവും ഉച്ചഭക്ഷണം വനിതാസമാജത്തില്‍നിന്നായിരുന്നു. ചോളപ്പൊടികൊണ്ടോ, സൂചിഗോതമ്പുകൊണ്ടോ ഉണ്ടാക്കിയ ഉപ്പുമാവും ജീരകവെള്ളവുമായിരുന്നു സ്ഥിരമായുള്ള മെനു.<br>
<br>
അന്നത്തെ ഞങ്ങളുടെ ആയയെ ഞങ്ങള്‍ കുട്ടികളെല്ലാവരും വല്യമ്മച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളെയെല്ലാം വല്യമ്മച്ചിക്കു വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ക്കു തിരിച്ചും. അതുകൊണ്ടുതന്നെ, മുതിര്‍ന്നതിനുശേഷവും വല്യമ്മച്ചിയെ ഇടയ്ക്കെല്ലാം പോയിക്കാണുമായിരുന്നു. കാണുമ്പോഴെല്ലാം നിറഞ്ഞസന്തോഷത്താല്‍ വല്യമ്മച്ചിയുടെ മുഖംവിടരുമായിരുന്നു. വല്യമ്മച്ചി മരിച്ചപ്പോള്‍ ഞാന്‍ വിദേശത്തു ജോലിയിലായിരുന്നതിനാല്‍, മൃതദേഹം കാണുവാന്‍കഴിഞ്ഞില്ല അതുകൊണ്ടൊരു ഗുണമുണ്ടായി. ഇന്നുമോര്‍ക്കുമ്പോള്‍ വല്യമ്മച്ചിയുടെ ചിരിക്കുന്ന പ്രസരിപ്പാര്‍ന്ന മുഖംമാത്രമാണോര്‍മ്മയില്‍ തെളിയുന്നതെന്ന ഗുണം!<br>
<br>
അന്നു പഠിപ്പിച്ചിരുന്ന രാധ ടീച്ചര്‍, പിന്നീട് അംഗന്‍വാടി അദ്ധ്യാപികയായി. ഇപ്പോഴും ചിലപ്പോള്‍ ടീച്ചറെക്കാണാറുണ്ട്.<br>
<br>
വനിതാസമാജത്തിലെ പഠനകാലത്തായിരുന്നു എന്റെ ആദ്യത്തെ പ്രസംഗം. ശിശുദിനത്തില്‍ ചാച്ചാനെഹ്രുവിനെക്കുറിച്ച് എന്റെ പിതാവെഴുതിത്തന്ന പ്രസംഗം മനഃപാഠംപഠിച്ച്, വള്ളിപുള്ളിതെറ്റാതെ വിളിച്ചുപറഞ്ഞു. അന്നു സഭാകമ്പവും വിറയലുംകൂടാതെ സ്റ്റേജില്‍നിന്ന ഞാന്‍ പിന്നീടു പ്രൈമറിസ്കൂള്‍ പഠനകാലത്ത്, പലസ്റ്റേജുകളില്‍നിന്നും വാക്കുകള്‍കിട്ടാതെ കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നിട്ടുമുണ്ട്.<br>
<br>
ഒരുവര്‍ഷത്തിനുശേഷം ഒന്നാംക്ലാസ്സിലേയ്ക്കു<span style="letter-spacing: 0.2px;"> പോയപ്പോള്‍ എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന അന്ധകാരനഴി ബി.ബി.എം. സ്കൂളിലാണു ഞാന്‍ ചേര്‍ന്നത്. എന്റെ കൂട്ടുകാരികള്‍ നാലുപേരും തങ്കി സ്കൂളിലേക്കാണു പോയത്. തങ്കിയിലേയ്ക്കും അഴിക്കലേയ്ക്കും ഒരേ ദൂരമാണുണ്ടായിരുന്നത്. വീട്ടില്‍നിന്ന് തങ്കിസ്കൂളിലേക്കുള്ള വഴിയില്‍ തടിപ്പാലങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ എന്റെ സ്കൂളിലേക്കുള്ള വഴി, മൂന്നുനാലു തടിപ്പാലങ്ങളും മുപ്പതുമീറ്ററിലധികം വീതിയുള്ള ഒരു തോടിനുകുറുകെയുള്ള കടത്തുവഞ്ചിയുമുള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ ദൂരമായിരുന്നു.</span><div>
<br>
പ്രൈമറിസ്കൂള്‍ വിശേഷങ്ങള്‍ പിന്നാലെ പറയാം. ഒപ്പം എനിക്കിന്നും പ്രിയപ്പെട്ട എന്റെ അദ്ധ്യാപകരെക്കുറിച്ചും.<br></div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com9tag:blogger.com,1999:blog-8973745128098535706.post-62129288538213112622017-09-04T00:00:00.000+05:302021-08-08T06:42:42.595+05:30ഓര്‍മ്മകളിലെ ഓണക്കാലം<div style="font-family: '';">
ഓണമെന്നാല്‍ ഓര്‍മ്മകളുടെ ഒരുത്സവമാണെന്നാണ് പലപ്പോഴുമെനിക്കു തോന്നിയിട്ടുള്ളത്. പ്രജകളുടെ ക്ഷേമത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കിയിരുന്ന ഒരു രാജാവിന്റെ ഭരണകാലത്തെക്കുറിച്ചുള്ള സങ്കല്പങ്ങളില്..., കള്ളവും ചതിവുമില്ലാത്ത ഒരു കാലത്തിന്റെ സങ്കല്പങ്ങളില്..., മലയാളികൾ സമത്വസുന്ദരമായൊരു ലോകത്തെ സ്വപ്നംകാണുന്നുവെന്നതുകൊണ്ടുമാത്രമല്ല, അങ്ങനെയൊരു തോന്നല്‍...</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
<span style="font-family: "";">എന്റെ ബാല്യത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിരുന്ന ഒരു പതിവുപല്ലവിയുണ്ട്: "പണ്ടായിരുന്നു, ഓണം. ഇപ്പോള്‍ എല്ലാം ഒരുതരം കാട്ടിക്കൂട്ടലുകള്മാത്രം..." ഇപ്പോള്‍ എന്റെ തലമുറയിലുള്ളവരും ഇതേ പല്ലവിതന്നെ, ഇന്നത്തെ കുട്ടികളോട് ആവര്ത്തിച്ചുപാടുന്നതു കേള്‍ക്കുമ്പോള്‍ വര്ത്തമാനത്തിലല്ല, ഭൂതകാലത്തിന്റെ ഓര്‍മ്മകളിലാണ് ഓണത്തിന്റെ പൂര്‍ണ്ണിമയെന്നു കരുതുന്നതില്‍ തെറ്റുണ്ടോ? </span></div>
<div style="font-family: '';">
<br></div>
<div style="font-family: '';">
എന്നാല്‍പ്പിന്നെ എന്റെ ഓര്‍മ്മകളിലെ ഓണക്കാലങ്ങളിലേക്കു താങ്കള്‍കൂടെ എന്നോടൊപ്പം വരുകയല്ലേ? കുറച്ചുകാലംമുമ്പു ഞാനെഴുതിയ ഒരോണക്കവിതയുമായി തുടങ്ങാം എന്റെയോര്മ്മകളിലെയോണം...</div>
<div style="font-family: '';">
<br></div>
<div style="border: 0px; font-family: 'Trebuchet MS', Arial, sans-serif; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<blockquote class="tr_bq">
<span style="color: red; font-size: large;"><b>ആ</b></span><span style="color: #040414; font-size: 15.600000381469727px;">ടിമാസക്കാറൊഴിഞ്ഞുപോയ് മാനത്തു്;</span></blockquote>
<blockquote class="tr_bq">
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!<br>
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-<br>
ളെന്നിലുണര്ത്തുന്നൊരോണമാസം!<br>
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു<br>
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;<br>
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-<br>
ലത്തക്കളംതീര്‍ത്ത പുണ്യകാലം.<br>
കോടിയുടുത്തേറെക്കേമത്തംഭാവിച്ചു<br>
കൂട്ടരോടൊപ്പം മദിച്ചകാലം;<br>
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍<br>
മാനത്തുയര്ന്നുപറന്നകാലം...<br>
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്<br>
നലമെഴുമക്കാലമെന്നില്‍നിന്നും!<br>
എന്നാല്‍ മലയാളമുള്ളകാലത്തോള-<br>
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;<br>
നാടിന്‍പ്രജകള്‍തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,<br>
നന്മനിറഞ്ഞ മനസ്സുമായി,<br>
നാടുഭരിച്ച നൃപന്റെ സ്മരണകള്‍<br>
നാടാകെയുത്സവ ഘോഷമേകും!</blockquote>
</div>
<div style="font-family: '';">
<br></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; font-family: ''; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiPRZrdwne9EHizetl2Fb8f2vMjorR9Jsi5OTdApbLj2uXH8qEHG-j9hfRcefI4h7OTZz9wFb8baCcAOBe4CXkGG-3iSOQB8P30P5Grs4T9rgW7sw62R0GsijWWgZnvXB1kSOajmAbZzHr/s1600/maveli_red.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img alt="ചിത്രത്തിനു കടപ്പാട്; puzha.com" border="0" data-original-height="250" data-original-width="406" height="246" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiPRZrdwne9EHizetl2Fb8f2vMjorR9Jsi5OTdApbLj2uXH8qEHG-j9hfRcefI4h7OTZz9wFb8baCcAOBe4CXkGG-3iSOQB8P30P5Grs4T9rgW7sw62R0GsijWWgZnvXB1kSOajmAbZzHr/s400/maveli_red.jpg" title="" width="400"></a></td></tr>
<tr><td class="tr-caption" style="font-size: 12.800000190734863px; text-align: center;">ചിത്രത്തിനു കടപ്പാട്: <span class="irc_ho" dir="ltr" style="margin-right: -2px; padding-right: 2px; unicode-bidi: -webkit-isolate;">puzha.com</span></td></tr>
</tbody></table>
<div style="font-family: '';">
ഓണമെന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു പൂക്കളങ്ങള്തന്നെ. പൂക്കള്‍ ശേഖരിക്കാനുള്ള ആദ്യയാത്രകള്‍ ചേച്ചിമാരോടൊപ്പമായിരുന്നു. സ്കൂളില്‍നിന്നു വന്നതിനുശേഷം പുസ്തകങ്ങള്‍ എവിടെയെങ്കിലും എറിഞ്ഞിട്ട്, ചായകുടിക്കാന്പോലുംനില്ക്കാതെ, കടലാസുകൂടകളുമായി പറമ്പുകളിലും തോട്ടിറമ്പുകളിലുമലയുകയായി! എന്തുമാത്രം തുമ്പപ്പൂക്കളായിരുന്നു ഓരോദിവസവും ശേഖരിച്ചിരുന്നത്! പിന്നെയും ഒരുപാടുതരം പൂക്കള്‍ ... ഞങ്ങള്‍ അന്നു പറഞ്ഞിരുന്ന പേരുകള്തന്നെയാണോ അവയുടെ യഥാര്‍ത്ഥപേരുകള്‍ എന്നെനിക്കറിയില്ല. പെരികിലപ്പൂവ്, മുക്കുറ്റിപ്പൂവ്, കാക്കപ്പൂവ്, പല്ലുവേദനപ്പൂവ് (സ്വര്‍ണ്ണനിറത്തില്‍ സ്തൂപരൂപത്തിലുള്ള പൂവിനെ ഞങ്ങള്‍ അങ്ങനെതന്നെയാണു വിളിച്ചിരുന്നത്.), തോട്ടിറമ്പുകളില്‍ ധാരാളമായി വളര്‍ന്നിരുന്ന മഞ്ഞനിറമുള്ള മനോഹരമായ പൂവിന്റെ പേര് ഓര്‍മ്മയില്ല, കോളാമ്പിപ്പൂവ് അങ്ങനെ പലതരം പൂവുകളുമായി കൂടകള്നിറച്ചു വീട്ടിലെത്തുമ്പോള്‍ ഇരുട്ടുവീണിരിക്കും. ഇതുകൂടാതെ വീട്ടില്‍ത്തന്നെയുള്ള ചെത്തി, പലതരം ചെമ്പരത്തികള്‍, പാരിജാതം, നന്ത്യാര്‍വട്ടം തുടങ്ങിയവയുടെ പൂക്കളും ഞങ്ങള്‍ അത്തക്കളത്തില്‍ നിറച്ചിരുന്നു.</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
രാവിലെ ഞാനുണര്‍ന്നുവരുമ്പോള്‍ ചേച്ചിമാര് അത്തക്കളമൊരുക്കിയിട്ടുണ്ടാകും. കുറേനേരം അതിനടുത്തിരുന്ന്, അതിന്റെ ഭംഗിയാസ്വദിച്ചതിനുശേഷമേ മറ്റു കാര്യങ്ങളിലേക്കു കടന്നിരുന്നുള്ളൂ.</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
ചേച്ചിമാര് മുതിര്‍ന്നപ്പോള്‍ ഞാനും അനുജത്തിയുമായി പൂക്കള്‍ ശേഖരിക്കുന്നവര്‍. അത്തക്കളമൊരുക്കാന്‍ അപ്പോഴും ചേച്ചിമാര്തന്നെയായിരുന്നു മുന്‍പന്തിയില്‍!</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
കസവുമുണ്ടും ജൂബയും, പിന്നെ ശംഖുമാര്‍ക്ക് കൈലി മുണ്ടുമായിരുന്നു പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി കിട്ടിയിരുന്ന ഓണക്കോടി. മറ്റുകുട്ടികള്‍ നിക്കറുകള്‍ ധരിച്ചുവരുമ്പോള്‍ ചെറിയ മുണ്ടുടുത്ത്, അവരുടെ മുമ്പില്‍ വിലസിയിരുന്നതു തെല്ലഹങ്കാരത്തോടെതന്നെയായിരുന്നു!</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
ചെറിയകുട്ടിയായിരിക്കുമ്പോള്‍ ചേച്ചിമാര്‍ക്കൊപ്പം പെണ്‍കുട്ടികളുടെ ഓണക്കളികളിലാണു പങ്കെടുത്തിരുന്നത്. കലിയും പുലിയും, വട്ടക്കളി, കുമ്മയടി തുടങ്ങിയ കളികളൊക്കെ ഇപ്പോഴും ഓര്‍മ്മയിലെവിടെയോ തെളിയുന്നുണ്ട്.</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
മുതിര്‍ന്നപ്പോള്‍ കബഡി കളി, മണ്ണില്‍ കളംവരച്ച്, ആറു കവിടികളെറിഞ്ഞുകിട്ടുന്ന എണ്ണങ്ങള്‍ക്കനുസരിച്ച് കളങ്ങളിലൂടെ കരുക്കള്നീക്കിക്കൊണ്ടുപോകുന്ന പഞ്ചീസുകളി തുടങ്ങിയ ആണ്‍കുട്ടികളുടെ കളികളിലായി കമ്പം. ഉത്രാടരാത്രികളില്‍ കൂട്ടുകാര്‍ക്കൊപ്പം മാവേലിവേഷംകെട്ടി നാട്ടിലെ വീടുകളില്‍ കയറിയിറങ്ങുന്നതും ആഘോഷങ്ങളുടെ ഭാഗമായിരുന്നു<br>
<br>
ഓണക്കാലത്ത്, വീട്ടിലെ മാവിന്കൊമ്പില് ഒരു ചെറിയ ഊഞ്ഞാല് കെട്ടാറുണ്ട്. എന്നാല്‍ അയല്പക്കത്തെ രാജപ്പന്‍ചേട്ടന്റെ വീട്ടിലായിരുന്നു പ്രധാന ഊഞ്ഞാലാട്ടവേദി. ആലാത്ത് എന്നറിയപ്പെടുന്ന കയറുപയോഗിച്ച് വളരെ ഉയരമുള്ള മരക്കൊമ്പില്ക്കെട്ടുന്ന വലിയ ഊഞ്ഞാലായിരുന്നു അവിടെയുണ്ടായിരുന്നത്. ചെറിയകുട്ടികള്‍ക്ക് ആ ഊഞ്ഞാലില്ക്കയറാന് അനുവാദമുണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ മാനംമുട്ടെ ഉയര്‍ന്നു പറക്കുന്നതു കാണാമെന്നുമാത്രം. ഹൈസ്കൂളിലെത്തിയപ്പോഴാണു് അതില്ക്കയറിയാടാനും ഊഞ്ഞാലിലിരുന്നുകൊണ്ട് ഉയര്ന്നകൊമ്പിലെ മാവില കടിച്ചെടുത്തു കേമത്തംകാട്ടാനും അവസരം കിട്ടിത്തുടങ്ങിയത്.</div>
<div style="font-family: '';">
<br></div>
<div style="font-family: '';">
അന്നൊക്കെ നാട്ടില്‍ ഒരുപാടു് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകളുണ്ടായിരുന്നു. അവയുടെയെല്ലാം വാർഷികാഘോഷങ്ങള്‍ ഓണക്കാലത്താണെത്തുക. വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിലെല്ലാം പങ്കെടുക്കുക പതിവായിരുന്നു. വീട്ടില്‍നിന്നു മൂന്നുനാലുകിലോമീറ്റര്‍ അകലെയുള്ള ക്ലബ്ബുകളില്പോലും മത്സരങ്ങള്ക്കായിപ്പോയി സമ്മാനവുമായി വന്നിട്ടുണ്ട്. ക്വിസ്, ഉപന്യാസരചന, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയ മത്സര ഇനങ്ങളിലാണു ഞാന്‍ പൊതുവേ പങ്കെടുത്തിരുന്നത്.<br>
<br>
(ഓണവുമായി ബന്ധമില്ലാത്ത ഒരു മത്സരവിശേഷംകൂടെ പറയാം. ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ യുവജനോത്സവത്തിനു ശാസ്ത്രീയ സംഗീതമത്സരത്തിനു ചേര്‍ന്നു. പാറമേല്‍ ചിരട്ടയുരയ്ക്കുംപോലുള്ള സുന്ദരശബ്ദത്തില്‍ നാടോടിസാവേരിരാഗത്തില് സ്റ്റേജിലിരുന്നു ഞാന്‍ പാടി: "വരവീണ മൃദുപാണി വനരുഹലോചന റാണി സുരുചിരബംബരവേണി...." ഇടയ്ക്കിടെ ഓര്‍മ്മവരുമ്പോള്‍ വലതുകൈകൊണ്ടു തുടയില്‍ ആഞ്ഞടിച്ചു. മത്സരത്തിന്റെ വിധികര്‍ത്താക്കളായ ടീച്ചര്മാര് തലയറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. സംഗീതപിര്യഡില് ഈ ടീച്ചര്‍തന്നെ ക്ലാസ്സില്‍ പാടിപ്പഠിപ്പിച്ച കീര്ത്തനംകേട്ടാല് ചിരിവരുമോ? അവരുടെ ചിരിയുടെ അര്‍ത്ഥം എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.വര്‍ഷങ്ങള്‍ക്കുശേഷം എന്റെ മോള് വാക്കുകള്‍ കൂട്ടിച്ചൊല്ലി സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്നോടൊരുകാര്യം പറഞ്ഞു. അപ്പോഴാണ് എന്റെ ടീച്ചര്‍മാരുടെ അന്നത്തെ ചിരിയുടെ അര്‍ത്ഥം എനിക്കു മനസ്സിലായത്. എന്റെമോള് ജനിച്ചനാള്‍ മുതല്‍ ഞാന്‍ അവളെ പാടിയുറക്കുമായിരുന്നു. -അവളെയുറക്കാന് ഞാനന്നുണ്ടാക്കിയ പാട്ടുകളിലൊന്നു പില്ക്കാലത്ത് അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ജ്യോത്സ്ന ആലപിച്ചിട്ടുണ്ട്. - എന്റെ മോള് സംസാരിച്ചുതുടങ്ങിയകാലത്ത്, വാക്കുകള്‍ മുറിച്ചു മുറിച്ച്, എന്നോടു പറഞ്ഞു: ചാച്ചന് പാടണ്ട, കഥ പറഞ്ഞു തന്നാല്‍മതി. ഒരുവയസ്സുള്ള കുഞ്ഞിനുപോലും എന്റെ പാട്ടിനോട് അത്ര മികച്ച അഭിപ്രായമാണെങ്കില്‍ മുതിര്‍ന്നവരുടെ കാര്യം പറയണോ! എന്തായാലും പിന്നെ കഥ കേട്ടുകേട്ട് ഏഴെട്ടുവയസ്സായപ്പോള്തന്നെ അവളൊരു കഥയെഴുത്തുകാരിയായിത്തുടങ്ങിയിരുന്നു.)<br>
<br>
വീണ്ടുമോണത്തിലേക്കു മടങ്ങാം. ഓണത്തിന്റെ നാലുദിവസങ്ങളിലും വിഭവസമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുമെങ്കിലും പ്രഥമനും പായസവും പപ്പടവും പഴവുമൊക്കെയായുള്ള ആഘോഷകരമായ സദ്യവട്ടം ചതയദിനത്തിലായിരുന്നു. ചിങ്ങമാസത്തിലെ ചതയത്തിലാണ് അപ്പച്ചന്റെ പിറന്നാള്‍. അതിനാലാണു പിറന്നാളാഘോഷവും ഓണാഘോഷവും നാലാമോണത്തിലേക്കു മാറിയത്.<br>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtcogCY56TK-mpZ0mVbHd3WkjNdq5KUF_oblcQM4jktHCy2hlOto3n45o4WKhURs9wAaOtEOPEnTEDEulDiWsLV0t3SvImcZEllHIeLCMOOQMS1waE5tUyHQ5EmZUaUio3Mlp_TwE7KBQk/s1600/27-1440678823-coverimag-19-1503132256.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="450" data-original-width="600" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtcogCY56TK-mpZ0mVbHd3WkjNdq5KUF_oblcQM4jktHCy2hlOto3n45o4WKhURs9wAaOtEOPEnTEDEulDiWsLV0t3SvImcZEllHIeLCMOOQMS1waE5tUyHQ5EmZUaUio3Mlp_TwE7KBQk/s320/27-1440678823-coverimag-19-1503132256.jpg" width="320"></a></div>
<br>
ഏതാണ്ടു പ്രീഡിഗ്രിക്കാലംവരെയേ ഓണക്കളികളും ആഘോഷവുമൊക്കെ എനിക്കുണ്ടായിരുന്നുള്ളൂ. അതിനുശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി തൃശൂരിലേക്കു പോയി. പിന്നെ ജോലിക്കായുള്ള അലച്ചിലുകള്‍, നാട്ടില്‍ ഉണ്ടാകുന്നതുതന്നെ വല്ലപ്പോഴുമായപ്പോള്‍ സൗഹൃദങ്ങളുടെ ഊഷ്മളത കുറഞ്ഞുതുടങ്ങി. ജോലി ദുബായിലായപ്പോള് ചിങ്ങംതുടങ്ങിയാല് ക്രിസ്മസ് എത്തുംവരെ എല്ലാ വെള്ളിയാഴ്ചകളിലും ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളുടെ വക ഒണാഘോഷങ്ങളുണ്ടാകും. എന്നാലും ഉപ്പോളംവരില്ലല്ലോ ഉപ്പിലിട്ടത്!<br>
<br>
ഓര്‍മ്മകളിലെ ഓണത്തിനു തുല്യമായതൊന്നുമില്ലാത്ത, ഇന്നത്തെ ഓണാഘോഷങ്ങളൊന്നും എന്റെ ഹൃദയത്തെ തൊടുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ ഓണമാഘോഷിക്കാൻ വലിയ താല്പര്യവുംതോന്നാറില്ല.</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com2tag:blogger.com,1999:blog-8973745128098535706.post-41343297747862276932016-04-29T11:45:00.000+05:302020-05-01T14:31:12.458+05:30ഓര്‍മ്മയില്‍<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0XUnNOJzChI736yU9lJ5Je1mSVcg9JDPl5CSY-KpcUxpB8-gDoGcv-jBICTdNC_MMQ2vXu4SZBQdfPgjYTyY1dYXPX9R6DWZ3ZSrKphqxiGWadIQQqsvPpFbDet0mY9tppYYqwPTVTp8U/s1600/12477_444293l.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0XUnNOJzChI736yU9lJ5Je1mSVcg9JDPl5CSY-KpcUxpB8-gDoGcv-jBICTdNC_MMQ2vXu4SZBQdfPgjYTyY1dYXPX9R6DWZ3ZSrKphqxiGWadIQQqsvPpFbDet0mY9tppYYqwPTVTp8U/s1600/12477_444293l.jpg"></a>ഓര്‍മ്മയിലെന്നും തെളിയുന്നു സഖി നിന്റെ</div>
<span id="goog_231694865"></span></div><div dir="ltr">
<div style="text-align: left;">
ഓമനത്തൂമുഖപ്പാര്‍വണേന്ദു!</div>
<div style="text-align: left;">
പ്രിയസഖീ നീയെന്റെ ഹൃദയത്തിലേകിയ</div>
<div style="text-align: left;">
പ്രണയനിലാവൊളി സാന്ദ്രമിന്നും!</div>
</div>
<div dir="ltr">
<div style="text-align: left;">
<br></div>
</div>
<div dir="ltr">
<div style="text-align: left;">
നിളയുടെ കരയിലെ മണലിലിരുന്നു നാം</div>
<div style="text-align: left;">
നിറമുള്ള കനവുകള്‍ നെയ്തിരുന്നു;</div>
<div style="text-align: left;">
പിരിയാതെയൊരു മനസ്സോടെ നാം വാഴുന്ന</div>
<div style="text-align: left;">
പ്രണയസാമ്രാജ്യം കിനാവുകണ്ടു!</div>
</div>
<div dir="ltr">
<div style="text-align: left;">
<br></div>
</div>
<div dir="ltr">
<div style="text-align: left;">
നീലനഭസ്സിനുമപ്പുറത്തെവിടെയോ</div>
<div style="text-align: left;">
നിയതിയെന്തേ നിന്നെക്കൊണ്ടു പോയി?</div>
<div style="text-align: left;">
നിന്നോര്‍മ്മകള്‍ മാത്രം മതിയെനിക്കോമനേ,</div>
<div style="text-align: left;">
നിത്യതതന്നില്‍ ഞാനെത്തുവോളം!</div>
</div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com9tag:blogger.com,1999:blog-8973745128098535706.post-46017034094119456852015-12-11T14:32:00.008+05:302021-08-23T18:39:04.421+05:30കാലിത്തൊഴുത്തില്‍<div dir="ltr" trbidi="on">
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;">
<div style="text-align: left;">
<div style="text-align: left;">
<span style="font-size: medium;"><span style="color: red;"><strong><span class="font-size-4"></span></strong></span></span></div></div></div><blockquote><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><div style="text-align: left;"><div style="text-align: left;"><span style="font-size: medium;"><span style="color: red;"><strong><span class="font-size-4">മാ</span></strong></span><span>മരംകോച്ചും തണുപ്പിൽ, ഒരു</span></span></div>
<div style="text-align: left;">
<span style="font-size: medium;">കാലിത്തൊഴുത്തിന്റെയുള്ളില്‍</span></div></div></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
കരചരണങ്ങള്‍ കുടഞ്ഞും - ചേലില്</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
മോണകള്‍ കാട്ടിച്ചിരിച്ചും</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
കണ്‍കള്‍തുറന്നുകിടന്നൂ, ഉണ്ണി</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
കന്യകാമാതാവിന് ചാരെ!</span></div></blockquote><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;"></span></div><div style="text-align: right;"><img border="0" height="287" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFIogHcrpx_vQ1eAjyGp-USXLFN3-Pa1UAsh4_TJHdNGGAiCJqGgSVsct8JiJ0jiYc0qHWWvR0pKDngFSu0Jsw782y1Wk9GimWQejjftXOvqfB5sVzNijZcrnNf-qVpfrZ8_HC48LFhS6t/w360-h287/christmas-1010749_1920.jpg" width="360" /></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;">
<div class="separator" style="clear: both; text-align: center;">
</div>
</div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;"></span></div><blockquote><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
താരകങ്ങള്‍ പുഞ്ചിരിച്ചൂ, വാനി-</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
ലമ്പിളിയും ചിരിതൂകി!</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;">
<span style="font-size: medium;">മാലാഖമാരുടെ വൃന്ദം, പുതു-</span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">ഗാനങ്ങൾ പാടിപ്പുകഴ്ത്തി...</span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;"> </span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
എറിടുമാനന്ദമോടെ നന്നായ്</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
ആനന്ദനൃത്തംചവിട്ടി,</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
ആട്ടിടയന്മാര് വന്നെത്തീ, ഉണ്ണി-</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
യേശുവേക്കണ്ടു വണങ്ങി!</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;">
<span style="font-size: medium;"><br /></span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
താരകം നേര്‍വഴികാട്ടി, പൂജ-</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
രാജാക്കള്‍ ദൂരെനിന്നെത്തി!</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
കുന്തുരുക്കം, മീറ, സ്വര്‍ണ്ണം; കാഴ്ച-</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
ദ്രവ്യങ്ങളുണ്ണിക്കു നല്കി!</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">ജോസഫും മേരിയുമപ്പോള്‍ മോദാല്-</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
ഉള്‍പ്പുളകത്തോടെ നിന്നു!</span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;"><br /></span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">നിത്യനാംദൈവമീ മണ്ണിൽ, മർത്ത്യ-</span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">രൂപിയായ് വന്നുപിറന്ന </span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">നിസ്തുലമാമാദിനത്തിൻ ഓർമ്മ-</span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">യുള്ളിലുണർത്തുമീ നാളിൽ, </span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">ലോകപാപങ്ങള്‍ഹരിക്കാന്‍, വന്ന</span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;">
ലോകേശപുത്രനെന്‍ സ്തോത്രം!</span></div><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"></div></blockquote><div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: medium;"><br /></span></div>
<div style="font-family: "Trebuchet MS", Arial, sans-serif; margin-bottom: 0.75em; text-align: left;"><span style="font-size: large;">(ഒന്നാം വര്‍ഷപ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ (1987) എഴുതിയ കവിത. 1988 </span><span style="font-size: large;">ഡിസംബര്‍ ലക്കം 'സ്നേഹസേന' മാസികയില്‍ പ്രസിദ്ധീകരിച്ചു.) </span></div>
<div>
<br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigxjVomQKHxRcyMBtYtJUQq5Rfr3kY9SyA-btQaRpuPqzREcSoDBsw7fcUZ47LhH0hYyaIavN2Mf6vTxYe2hfVmXPTpbEk8aQpW4x4cFAFykAPjBu0O4ieq0BfzLqvs8W0fyKQFkH06TTx/s640/virgin-mary-4059688_640.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="640" data-original-width="589" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigxjVomQKHxRcyMBtYtJUQq5Rfr3kY9SyA-btQaRpuPqzREcSoDBsw7fcUZ47LhH0hYyaIavN2Mf6vTxYe2hfVmXPTpbEk8aQpW4x4cFAFykAPjBu0O4ieq0BfzLqvs8W0fyKQFkH06TTx/s320/virgin-mary-4059688_640.png" /></a></div><br />
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com0tag:blogger.com,1999:blog-8973745128098535706.post-2323322716824033932015-09-08T23:16:00.002+05:302022-02-09T14:20:01.283+05:30ചിങ്ങമാസം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuH2f-VNRBlN4UmrgmUmzwgibj-jsLOtZXltbXti8ZVT7ijnSiCD7PokUk2A-8PocKOhHDI6deQWkO9irdTlc1jsQhYlSp7SSPv71vUWFTWhGFOYbraL38mI2w6s3NsMohpmr7bLQByMMz/s1600/thumba.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuH2f-VNRBlN4UmrgmUmzwgibj-jsLOtZXltbXti8ZVT7ijnSiCD7PokUk2A-8PocKOhHDI6deQWkO9irdTlc1jsQhYlSp7SSPv71vUWFTWhGFOYbraL38mI2w6s3NsMohpmr7bLQByMMz/s1600/thumba.jpg" /></a></div>
<div style="border: 0px; font-family: "Trebuchet MS", Arial, sans-serif; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<span style="color: red; font-size: large;"><b>ആ</b></span><span style="color: #040414; font-size: 15.6px;">ടിമാസക്കാറൊഴിഞ്ഞുപോയ് മാനത്തു്;</span><br />
<div style="color: #040414; font-size: 15.6px;">
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!</div>
<div style="color: #040414; font-size: 15.6px;">
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-</div>
<div style="color: #040414; font-size: 15.6px;">
ളെന്നിലുണര്‍ത്തുന്നൊരോണ മാസം!</div>
</div>
<div style="border: 0px; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു<br />
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;<br />
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-<br />
ലത്തക്കളംതീര്‍ത്ത പുണ്യകാലം.</div>
<div style="border: 0px; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<br />
കോടിയുടുത്തേറെക്കേമത്തം ഭാവിച്ചു<br />
കൂട്ടരോടൊപ്പം മദിച്ച കാലം;<br />
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍<br />
മാനത്തുയര്‍ന്നു പറന്നകാലം...</div>
<div style="border: 0px; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്<br />
നലമെഴുമക്കാലമെന്നില്‍നിന്നും!<br />
എന്നാല്‍ മലയാളമുള്ള കാലത്തോള-<br />
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;</div>
<div style="border: 0px; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
നാടിന്‍പ്രജകള്‍തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,<br />
നന്മനിറഞ്ഞ മനസ്സുമായി,<br />
നാടുഭരിച്ച നൃപന്റെ സ്മരണകള്‍<br />
നാടാകെയുത്സവഘോഷമേകും!</div><div style="border: 0px; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><br /></div><div class="separator" style="clear: both; text-align: center;"><iframe allowfullscreen="" class="BLOG_video_class" height="343" src="https://www.youtube.com/embed/jG-U8F7jT0w" width="485" youtube-src-id="jG-U8F7jT0w"></iframe></div><br /><div style="border: 0px; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><br /></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com4tag:blogger.com,1999:blog-8973745128098535706.post-14732013967586380602015-09-08T23:07:00.002+05:302023-08-02T14:49:54.092+05:30ആദ്യാനുരാഗം<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; font-family: 'Trebuchet MS', Arial, sans-serif; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<span style="color: #040414; font-size: 15.600000381469727px;"> </span><br>
<b><span style="color: red; font-size: large;"><br></span></b>
<b><span style="color: red; font-size: large;">വി</span></b><span style="color: #040414; font-size: 15.600000381469727px;">രുന്നെത്തി, വീണ്ടും വസന്തം;</span></div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
വിടചൊല്ലിപ്പിരിഞ്ഞവീഥികളില്</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
പ്രണയത്തിന് ഹൃദ്യസുഗന്ധം പരത്തി,</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
സ്മരണതന്‍ പൂക്കള്‍ വിടര്‍ന്നൂ...</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<br></div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
പുലര്മഞ്ഞുതുള്ളിപോല്, കുളിര്‍കാറ്റുപോലെ,</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
ഹൃദയത്തിലേയ്ക്കു നീ വന്നൂ,</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
വേനലില്‍ വഴിതെറ്റിയെത്തിയ മാരിപോല്‍</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
കുളിരേകി,യെങ്ങോ മറഞ്ഞു!</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<br></div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
സര്‍വ്വംചമച്ചവന്‍ കഥ മാറ്റിയെഴുതി,</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
സഹചാരികള്‍ വേറെയായി</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
മനതാരില്‍ മായാതെ, മറയാതെയിന്നും</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
പ്രിയതരമാദ്യാനുരാഗം; കാലം</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
മായ്ക്കാത്ത പ്രിയവര്‍ണ്ണചിത്രം!</div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com7tag:blogger.com,1999:blog-8973745128098535706.post-31836677045029235692015-09-04T23:53:00.000+05:302021-08-23T14:27:01.748+05:30മറുനാട്ടിൽ, ഒരോണക്കാലത്ത്...<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">എമിറേറ്റ്സ് റോഡിലെ ആറുവരിപ്പാതയിലെ വാഹനങ്ങള്‍ക്കിടയിലൂടെ സതീഷിന്റെ ടൊയോട്ടാ ഫോര്‍ച്യൂണര്‍ ജബല്അലിയില്നിന്നു ഷാര്‍ജ്ജയിലേക്കു കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. നാട്ടിലെ രീതിയില്‍പ്പറഞ്ഞാല്‍, ഇതൊരു പന്ത്രണ്ടുവരിപ്പാതയാണു്. ഇരുവശത്തേക്കും ആറുവരികള്വീതം. എല്ലാവരികളിലും നിരയായൊഴുകുകയാണു വാഹനങ്ങള്‍ ...</span></div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;"><br></div><div style="text-align: left;">പുലര്‍ച്ചെ, ആറുമണിക്കു ഷാര്‍ജ്ജയിലെ ഫ്ലാറ്റില്നിന്നിറങ്ങിയാലേ ഏഴുമണിക്കുമുമ്പായി ജബല്‍അലിയിലുള്ള ഓഫീസിലെത്തുകയുള്ളൂ. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ കടുത്ത മാനസ്സികസമ്മര്ദ്ദംനല്കുന്ന ജോലിത്തിരക്കുകള്‍... പന്ത്രണ്ടുമുതല്‍ ഒന്നുവരെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സമയമാണെങ്കിലും തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഭക്ഷണംകഴിക്കാന്‍പോലും സമയംകിട്ടാറില്ലെന്നതാണു സത്യം. ഓഫീസ് സമയംകഴിഞ്ഞാല്‍ വീട്ടിലേക്കെത്താന്‍, വീണ്ടും ഒരുമണിക്കൂര്‍ ഡ്രൈവിംഗ്...<br></div></div></div><div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBoZbRAIWITv6MJFKedyDjroTy_QqVHUfEibl9SKx-IeqmQThfh-lwDYZVJLUS_Mf7dCryPP6l5JUPf7NE45BEYSB19BgwcQ_ZziP2czg1V4N_1vwR3pvCTIChHRK0C4va_se9i1gLopuW/s1600/traffic.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: left;"><span style="font-family: Courier New, Courier, monospace;"><span id="goog_279045944"></span><img border="0" height="262" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBoZbRAIWITv6MJFKedyDjroTy_QqVHUfEibl9SKx-IeqmQThfh-lwDYZVJLUS_Mf7dCryPP6l5JUPf7NE45BEYSB19BgwcQ_ZziP2czg1V4N_1vwR3pvCTIChHRK0C4va_se9i1gLopuW/s400/traffic.jpg" width="400"><span id="goog_279045945"></span></span></a></div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">എമിറേറ്റ്സ് റോഡിലൂടെ ഷാര്ജ്ജയിലെത്താന് അല്പം കൂടുതല്ദൂരം സഞ്ചരിക്കണം. എങ്കിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലെ കടുത്തവാഹനത്തിരക്കുമായി തുലനംചെയ്യുമ്പോള്‍ എമിറേറ്റ്സ് റോഡാണു യാത്രാസമയം കുറയ്ക്കാന്‍ നല്ലതു്. ഷാര്‍ജ്ജയിലേക്കു നയിക്കുന്ന മല്ലിഹ റോഡിന്റെ മൂന്നുവരിയിലേക്കു തിരിയുന്നിടംവരെ പരമാവധി വേഗതയില്‍ തടസ്സങ്ങളില്ലാതെ വണ്ടിയോടിക്കാം.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">പിന്നില്വന്നിരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് തുടര്‍ച്ചയായി മിന്നി. എന്റെ വഴിയില്‍ തടസ്സമാകുന്ന, നിന്റെ വാഹനം, വേറേലെയിനിലേക്കു മാറ്റൂ എന്ന, പിന്നിലെ ഡ്രൈവറുടെ ധാര്‍ഷ്ട്യംനിറഞ്ഞ ആജ്ഞയാണതു്. സതീഷ് വേഗമാപിനിയിലേക്കു നോക്കി. 140നും അല്പം താഴെയാണു സൂചി. മണിക്കൂറില്‍ 120 കിലോമീറ്ററാണു് എമിറേറ്റ്സ് റോഡിലനുവദനീയമായ പരമാവധി വേഗം. മണിക്കൂറില്‍ 140 കിലോമീറ്റര്‍<span style="font-family: sans-serif;"> വേഗതയിലെത്തിയാലേ </span><span style="font-family: sans-serif;">റഡാര്‍ ക്യാമറ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും അത്രയുംവേഗത നിലനിറുത്താറുണ്ടു്. അനുവദനീയമായ പരമാവധി വേഗതയില്പ്പോകുമ്പോഴും പിന്നില്‍വന്നു </span><span style="font-family: "";">ഹെഡ് ലൈറ്റു മി</span><span style="font-family: sans-serif;">ന്നിക്കുന്ന ഡ്രൈവറോടു പെട്ടന്നൊരു ദേഷ്യംതോന്നി. ഡബിള്‍ ഇന്‍ഡിക്കേറ്റര്‍ മിന്നിച്ചുകൊണ്ടു്, സതീഷ് മെല്ലെ ബ്രേക്കില്‍ കാലമര്‍ത്തി. വഴിമാറാന്‍ തല്ക്കാലം ഉദ്യേശമില്ല എന്ന സന്ദേശം മനസ്സിലാക്കിയ പിന്നിലെ ഡ്രൈവര്‍ ഹെഡ് ലൈറ്റ് മിന്നിക്കുന്നതു നിറുത്തി.</span></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">പെട്ടെന്നുണ്ടായ ദേഷ്യംമാറിയ സതീഷ്, പിന്നിലെ വാഹനത്തിനായി ലെയിന്‍ മാറിക്കൊടുക്കാം എന്നു ചിന്തിച്ച നിമിഷത്തില്‍ത്തന്നെ പിന്നിലുണ്ടായിരുന്ന ഇന്‍ഫിനിറ്റി ക്യുഎക്സ്-80, വലതുവശത്തെ ലെയിനിലൂടെ സതീഷിനു മുന്നിലെത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന മീശമുളയ്ക്കാത്ത അറബിപ്പയ്യനെ മിന്നായംപോലെകണ്ട സതീഷ് അവനില്‍നിന്ന് ഒരു കുറുമ്പു തിരികെപ്രതീക്ഷിച്ചു. പ്രതീക്ഷയൊട്ടും തെറ്റിയില്ല, സതീഷിന്റെ വാഹനത്തിനു മുന്നിലേക്കു കയറിയ ഉടന്‍ അവന് പെട്ടെന്നു ബ്രേക്കിടുകയും അതിനേക്കാള്പ്പെട്ടെന്നു വേഗംകൂട്ടി വണ്ടി മുന്നോട്ടു പായിക്കുകയുംചെയ്തു. എന്നാല്‍ അവന്റെ ചെയ്തി, അപ്രതീക്ഷിതമല്ലാതിരുന്നതിനാല് അവന് ബ്രേക്കു ചവിട്ടുന്നതിനുമുമ്പേ സതീഷ് വലത്തേ ലെയിനിലേക്കു മാറിക്കഴിഞ്ഞിരുന്നു.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">തന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ജാഫര്‍ ഗുല്‍ മുഹമ്മദ് എന്ന പാകിസ്താനി *ഉസ്താദിനെ സതീഷ് ഓര്‍മ്മിച്ചുപോയി. തുടര്‍ച്ചയായി അഞ്ചുതവണ ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയം രുചിച്ചശേഷം ആറാമത്തെ ടെസ്റ്റിനുള്ള പരിശീലനത്തിനായി ഡ്രൈവിംഗ് സ്കൂളിലെത്തിയപ്പോഴാണു് അദ്ദേഹത്തെ ഉസ്താദായി കിട്ടിയതു്. </span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"ഭായ് സാബ്, ആപ് ഗാഡി ചലാനേ കോ ബഹുത് ഡര്‍തേ ഹേം. ഐസേ ഹേ തോ ആപ് കഭീ ടെസ്റ്റ് പാസ് നഹി ഹോംഗേ..."</span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ക്ലാസ് തുടങ്ങിയ ദിവസംതന്നെ ഉസ്താദ് പറഞ്ഞു.</span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">സതീഷിന്റെ പേടിമാറ്റാനായി തിരക്കുള്ള റോഡിലൂടെ സ്റ്റിയറിംഗില്‍ കൈതൊടാതെ വണ്ടിയോടിപ്പിച്ചൂ, ഉസ്താദ്. വലത്തേയറ്റത്തുള്ള ലെയിനില്‍നിന്നു റിയര്‍വ്യൂ മിററില്മാത്രംനോക്കി ഇടത്തേയറ്റത്തെ ലെയിനിലേക്കു്, മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ വാഹനം കുതിച്ചുപായിക്കാന്‍ പരിശീലിപ്പിച്ചതു ഉസ്താദ് ജാഫര്‍ ഗുല്‍ മുഹമ്മദാണ്.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ഡ്രൈവിങ്ങ് ടെസ്റ്റ് പാസ്സായ സന്തോഷവാര്‍ത്ത അറിയിക്കാനെത്തിയപ്പോള്‍ സതീഷിനെ ആലിംഗനംചെയ്തുകൊണ്ടു് ഉസ്താദു് പറഞ്ഞു:</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"താങ്കളുടെ ഭയംമാറ്റാന്വേണ്ടിമാത്രമാണു ഞാന്‍ ചില കടുംകൈകളൊക്കെ ചെയ്യിച്ചതു്. ഒറ്റയ്ക്കു വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണം; നമ്മള്മൂലം ആര്‍ക്കും ഒരപകടവും സംഭവിക്കരുതു്. </span><span style="font-family: "Courier New", Courier, monospace;">ഹമേശാ യേ യാദ് രഖ്നാ ഹേം, </span><span style="font-family: "Courier New", Courier, monospace;">കഭീ ഡര്‍നാ മത്! ഡര് ഗയാ തോ, സോചോ, മര് ഗയാ...." </span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ഷോലേയിലെ ഗബ്ബാര്സിംഗിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടു് ഉസ്താദ് പൊട്ടിച്ചിരിച്ചു.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ഫോണ്ബെല്ലാണു സതീഷിനെ ചിന്തകളില്‍ നിന്നുണര്‍ത്തിയതു്. ഹെഡ്സെറ്റ് ഇല്ലാതിരുന്നതിനാല്‍ അറ്റന്‍ഡ് ചെയ്തില്ല. ഫോണ്‍ വീണ്ടും രണ്ടുതവണ റിംഗ്ചെയ്തതിനാല് വണ്ടി റോഡിന്റെ വലതുവശത്തേക്കൊതുക്കി നിറുത്തി.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">വിജയ് മേനോനാണു വിളിച്ചിരുന്നതു്. തിരികെവിളിച്ചു. നമ്പര്‍ ബിസിയായിരുന്നു. ഒരു നിമിഷത്തിനുശേഷം വീണ്ടും ശ്രമിച്ചപ്പോള്‍ അയാളെ ലൈനില്ക്കിട്ടി.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"എനിക്കു തോന്നിയിരുന്നു, ഡ്രൈവിങ്ങിലായിരിക്കുമെന്നു്. ഈ വെള്ളിയാഴ്ച നമുക്കെല്ലാവര്‍ക്കുംകൂടെ ഒന്നിരിക്കണം. ഓണാഘോഷങ്ങളുടെ ഒരന്തിമരൂപമുണ്ടാക്കണം. തിരുവോണംകഴിഞ്ഞു മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഹാള്‍ കിട്ടിയിട്ടുള്ളതു്. അതിനിടയിലിനി അഞ്ചോ ആറോ വെള്ളിയാഴ്ചകള്മാത്രമേ പ്ലാനിങ്ങിനും പ്രാക്ടീസിനുമൊക്കെക്കൂടെ കിട്ടുകയുള്ളു...</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">ഓരോരുത്തരെയായി വിളിച്ചുകൊണ്ടിരിക്കുകയാണു് </span><span style="font-family: sans-serif;">ഞാന്‍ . </span><span style="font-family: sans-serif;">ഒരാള്‍ക്കും ഒരുത്തരവാദിത്തവും താല്പര്യവുമില്ല; ഇതിപ്പോള്‍ എന്റെമാത്രം ആവശ്യമല്ലല്ലോ... അടുത്ത വെള്ളിയാഴ്ച വൈകിട്ടു് ആറുമണിക്കുതന്നെയെത്തണം, കോര്‍ണിഷിലുള്ള ഹനീഫിന്റെ ഫ്ലാറ്റില്‍ ..."</span></span></div>
</div>
<div style="text-align: left;"><span style="font-family: Courier New, Courier, monospace;"><br></span></div>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace; text-align: justify;">സതീഷ് വണ്ടി </span><span style="font-family: "Courier New", Courier, monospace; text-align: justify;">വീണ്ടും</span><span style="font-family: "Courier New", Courier, monospace; text-align: justify;"> </span><span style="font-family: "Courier New", Courier, monospace; text-align: justify;">റോഡിലേക്കിറക്കി.</span></div>
<div style="text-align: left;"><span style="font-family: Courier New, Courier, monospace;"><br></span></div>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace; text-align: justify;">വിജയ് മേനോന് *എത്തിസലാത്തിലാണു ജോലിചെയ്യുന്നതു്. ആഴ്ചയില്‍ അഞ്ചുദിവസം ജോലിചെയ്താല്മതി, അതും എട്ടുമണിക്കൂര്‍മാത്രം. സര്‍ക്കാര്‍ സര്‍വീസില്‍ സുഖിച്ചു ജോലിചെയ്യുന്ന അയാള്‍ക്കൊന്നും ദിവസവും പതിന്നാലുമണിക്കൂര്വരെ ജോലിയെടുക്കേണ്ടിവരുന്ന സ്വകാര്യമേഖലയിലെ ജോലിക്കാരുടെ ദുഃസ്ഥിതി മനസ്സിലാകില്ല. ആകെ ഒരു വെള്ളിയാഴ്ചയാണു് അവധികിട്ടുക. അതും ഇങ്ങനെ ഓരോരോ പരിപാടികളുടെ പിന്നാലെപോയിത്തീരും. ഇനിയിപ്പോള്‍ മൂന്നാലുമാസം ഓണാഘോഷങ്ങളുടെ തിരക്കാണു്. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങുന്നതുവരെയുള്ള വെള്ളിയാഴ്ചകളിലെല്ലാം വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ അരങ്ങുതകര്‍ക്കും. ഒപ്പം ഈദ് ആഘോഷങ്ങള്കൂടെയാകുമ്പോള് ആഘോഷങ്ങളുടെമേല്‍ ആഘോഷമാകും.</span></div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="text-align: justify;">ഇവിടുത്തെ ഓണാഘോഷങ്ങള്ക്കു് എല്ലായ്പോഴും ഒരേ ചിട്ടവട്ടങ്ങള്‍തന്നെ! </span><span style="text-align: justify;">ഏറ്റവുംവലിയ കുടവയറുള്ള രണ്ടോ മൂന്നോപേര്‍ രാവിലെമുതല്‍തന്നെ മാവേലിയായി അണിഞ്ഞൊരുങ്ങി നില്ക്കുന്നുണ്ടാകും. </span><span style="text-align: justify;">അത്തക്കളമത്സരമാകും ഓണാഘോഷങ്ങളുടെ ആദ്യയിനം. അത്തപ്പൂക്കളം എന്നു പറയാറില്ല, കാരണം പൂക്കളേക്കാളേറെ, ഉപ്പും നിറമുള്ള പൊടികളുമൊക്കെയാണു് മത്സരത്തിലെ </span><span style="text-align: justify;">അത്തക്കളങ്ങളില്‍</span><span style="text-align: justify;"> </span><span style="text-align: justify;">മുന്നിട്ടുനില്ക്കുന്നതു്. പിന്നെ മികച്ചമലയാളിമങ്കയേയും മലയാളിപ്പുരുഷനെയും കണ്ടെത്താനുള്ള മത്സരങ്ങള്‍ ... </span></span></div>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="text-align: justify;"><br></span>
<span style="font-family: sans-serif;">
</span></span></div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">ഉച്ചയ്ക്കു വിഭവസമൃദ്ധമായ </span><span style="font-family: sans-serif;">സദ്യ, </span><span style="font-family: sans-serif;">വാഴയിലയില്‍ത്തന്നെ! അതിനു് ഏതെങ്കിലും ഹോട്ടലില്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടാകും. സദ്യ വാഴയിലയിലാണെങ്കിലും </span><span style="font-family: sans-serif;">പായസം ഡിസ്പോസിബിള്‍ ഗ്ലാസ്സിലേ വിളമ്പൂ...</span><span style="font-family: sans-serif;"> പഴവുംചേര്ത്തു നന്നായിക്കുഴച്ച്, വാഴയിലയില്‍നിന്നു പായസമുണ്ണുന്നതിന്റെ സുഖം ഒന്നുവേറെതന്നെയാണു്. ഡിസ്പോസിബിള്‍ ഗ്ലാസില്‍ പായസം കുടിക്കുന്നവര്ക്കതു മനസ്സിലാകില്ല.</span></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">ഉച്ചയ്ക്കുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തങ്ങള്‍, കൈകാട്ടിക്കളി, തിരുവാതിരക്കളി, സ്കിറ്റുകള്‍, ഗാനാലാപനം ... വൈകുന്നേരം ഏതങ്കിലും ടി.വി. റിയാലിറ്റി ഷോക്കാരുടെ ഗാനമേള, അല്ലെങ്കില്‍ മിമിക്രി. നാട്ടില്‍നിന്നു ശിങ്കാരിമേളക്കാരെ ആരെയെങ്കിലും കൊണ്ടുവരാന്പറ്റിയാല് പുട്ടിനു പീരപോലെ, </span><span style="font-family: sans-serif;">ഇടയ്ക്കിടെ </span><span style="font-family: sans-serif;">അവരുടെ പ്രകടനങ്ങളും... രാത്രി പത്തുപന്ത്രണ്ടുമണിവരെ നീളുന്ന കൃത്രിമത്തമുള്ള ആഘോഷങ്ങള്‍ ..</span></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">ബാല്യത്തിലെ ഓണക്കാലത്തേക്കു സ്വയമറിയാതെ മനസ്സു പറന്നു. എത്രനാളുകള്ക്കുമുമ്പേ തുടങ്ങുന്ന കാത്തിരുപ്പാണു്, </span><span style="font-family: sans-serif;">അത്തമെത്താന്‍</span><span style="font-family: sans-serif;">! പരീക്ഷകള്‍ ശല്യമാകാതിരിക്കാന്‍ ഓണപ്പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ മുമ്പേ പഠിച്ചുതീര്ത്തിട്ടുണ്ടാകും...</span></span></div>
</div>
<span style="font-family: Courier New, Courier, monospace;">
</span></div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">അത്തത്തിന്റെ തലേന്നുമുതല്‍ എല്ലാദിവസവും സ്കൂളില്നിന്നെത്തിയാലുടന്, പുസ്തകസഞ്ചി മുറിയിലിട്ടു്, പൂക്കൂടയുമായി ഓട്ടമാകും. തോട്ടിറമ്പിലും പാടവരമ്പിലുമെല്ലാം പൂക്കള്‍തേടി കൂട്ടുകാര്ക്കൊപ്പമലയും..... മത്സരിച്ചാണു പൂക്കളിറുക്കുന്നതു്... ഷിബു, റോയി, സുനി, അമ്പിളി, സജി, പാപ്പച്ചന്, ജോയി, </span><span style="font-family: sans-serif;">മക്കപ്പന്,</span><span style="font-family: sans-serif;"> </span><span style="font-family: sans-serif;">റീനി, മിനി, കുഞ്ഞുമോള്‍, പൊന്നന്, ബെന്നി.... എല്ലാ മുഖങ്ങളും ഇപ്പോഴും മായാതെ മനസ്സിലുണ്ടു്...</span></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ഇരുട്ടുവീണുതുടങ്ങുമ്പോള്‍, കൂടനിറയെ പൂക്കളുമായി വീട്ടിലെത്തും. തുമ്പപ്പൂക്കള്‍ ഓരോന്നായി പറിച്ചെടുക്കാന്‍ സമയമില്ലാത്തതിനാല്‍ തുമ്പക്കുടം ഒന്നാകെ പൊട്ടിച്ചെടുക്കും. അതിനെല്ലാദിവസവും അച്ഛമ്മയുടെ ശകാരവും കിട്ടാറുണ്ടു്: </span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"ഇനിയും വിടരാനുള്ള എത്ര മൊട്ടുകളാണു് ആ തുമ്പക്കുടത്തിലുണ്ടാവുക? അല്പം ക്ഷമയോടെ തുമ്പപ്പൂക്കള്‍ പറിച്ചെടുക്കുന്നതിനുപകരം അതൊട്ടാകെ നശിപ്പിച്ചില്ലാതാക്കിയാലെങ്ങനാ കുട്ടാ..."</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">പക്ഷേ പിറ്റേന്നും അതുതന്നെയാവര്ത്തിക്കും. ഓരോ പൂക്കളായി പറിക്കാനിരുന്നാല് തുമ്പക്കുടങ്ങളെല്ലാം മറ്റാരുടെയെങ്കിലും കൂടയിലാകും. അതുവല്ലതും അച്ഛമ്മയ്ക്കറിയാമോ?</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">രാവിലെ സതീഷ് ഉറക്കമുണര്ന്നുവരുമ്പോള് ചേച്ചിമാര് അത്തപ്പൂക്കളമൊരുക്കി കഴിഞ്ഞിട്ടുണ്ടാകും. അത്തംമുതല്‍ ഓണംവരെയുള്ള പത്തു ദിവസങ്ങളിലും അതാവര്‍ത്തിക്കും. </span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">പത്തു ദിവസത്തെ ഓണാവധിക്കായി പള്ളിക്കൂടമടച്ചുകഴിഞ്ഞാല് പിന്നെ ഓണക്കളികളുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയായി.</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">അയലത്തെ രുഗ്മിണിച്ചേച്ചിയുടെ വീട്ടിലെ മുത്തശ്ശിമാവില്‍ വലിയൊരു ആലാത്തൂഞ്ഞാലുണ്ടാകും. അതില്‍ മാനത്തേക്കു പറന്നുയര്‍ന്നു്, ഏറ്റവുമുയരമുള്ള കൊമ്പിലെ ഇലകടിച്ചുകൊണ്ടുവന്നു കേമത്തംകാട്ടാന് കൂട്ടുകാര്‍തമ്മില്‍ മത്സരമാണു്... </span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ഷിബുവിന്റെ വീട്ടുമുറ്റത്താണു നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുകൂടുക. ഉത്രാടംമുതല്‍ ചതയംവരെയുള്ള നാലുനാളുകളില്‍ വട്ടക്കളി, കുമ്മിയടി, കലിയും പുലിയും കളി, തുമ്പിതുള്ളല്‍ ... അങ്ങിനെ നാടന്‍ കളികളുടെ സമ്മോഹനഭാവങ്ങള് അവിടെയുണരും. ഇടയ്ക്കു് ആണ്‍കുട്ടികളും കളികളില്‍ കൂടും...</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ആകെക്കൂടെ ആനന്ദദായകമായ ഉത്സവദിനങ്ങളാണെല്ലാം...</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">എന്നാലും ഇടയ്ക്കിടെ അച്ഛമ്മ പറയുന്നതു കേള്‍ക്കാം: </span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;"><br></div><div style="text-align: left;">വണ്ടി ഫ്ലാറ്റിനുകീഴിലെ പാര്‍ക്കിങ്ങ് സ്ഥലത്തെത്തിയപ്പോഴാണു സതീഷിനു സ്ഥലകാലബോധമുണ്ടായതു്. ഇതെങ്ങനെ ഇവിടെത്തി? വിജയ് മേനോന്റെ ഫോണ്‍കോളിനുശേഷം വണ്ടി റോഡിലേക്കെടുത്തതില്പ്പിന്നെ റോഡും വാഹനങ്ങളുമൊന്നും ഓര്‍മ്മയിലില്ല. തിരക്കുള്ള റോഡിലൂടെ സുരക്ഷിതമായി വീട്ടിലെത്തിയതിനു് അയാള്‍ മനസ്സാലേ ദൈവത്തിനു നന്ദിപറഞ്ഞു. ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ടു്. യാത്രതുടങ്ങിയാല്പ്പിന്നെ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ബോധമനസ്സു് ശൂന്യമായിരിക്കും. വന്നവഴികളും വഴിയിലെ കാഴ്ചകളുമൊന്നും മനസ്സിലുണ്ടാവുകയേയില്ല.<br></div></div></div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">വിനീത, ഫ്ലാറ്റിന്റെ വാതില്‍ തുറന്നു. സതീഷ് അകത്തേക്കു കയറുമ്പോള്ക്കണ്ടു, വിഷ്ണു കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നുണ്ടു്. സതീഷിന്റെയും വിനീതയുടെയും എല്ലാസ്വപ്നങ്ങളുടേയും കേന്ദ്രസ്ഥാനം ഏകപുത്രനായ വിഷ്ണുവിലാണു്. അവനിപ്പോള്‍ ഏഴാംതരത്തിലാണു പഠിക്കുന്നതു്. അവന് പഠിക്കുന്ന സ്കൂളില്‍</span></span><span style="font-family: "Courier New", Courier, monospace;">ത്ത</span><span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">ന്നെ </span><span style="font-family: sans-serif;">അവന്റെ അമ്മയും</span><span style="font-family: sans-serif;"> ജോലിചെയ്യുന്നു. </span><span style="font-family: sans-serif;">ഫ്ലാറ്റും ടെലിവിഷനും വീഡിയോ ഗയിമുകളും കമ്പ്യൂട്ടറുമായി അവന്റെ ബാല്യവും കൗമാരവും കൊഴിഞ്ഞുപോകുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ സതീഷിനു ചിലപ്പോഴെങ്കിലും സങ്കടംതോന്നാറുണ്ടു്. </span></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്കു മദ്ധ്യവേനലവധിക്കാലമാണു്. കുടുംബങ്ങള്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്കുപോകുന്ന കാലമായതിനാല്‍ വിമാനടിക്കറ്റുകള്‍ക്കു സാധാരണയുള്ളതിന്റെ അഞ്ചും ആറും മടങ്ങാണു നിരക്കു്. അതുകൊണ്ടുതന്നെ രണ്ടോമൂന്നോ വര്‍ഷംകൂടുമ്പോഴേ സതീഷും കുടുംബവും നാട്ടില്‍ പോകാറുള്ളൂ</span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">അവധിക്കാലത്തു നാട്ടില്‍പ്പോയാലും നാട്ടില്‍ </span><span style="font-family: sans-serif;">അവന്റെ പ്രായക്കാര്ക്കപ്പോള് പഠനകാലമായതിനാല്‍ </span><span style="font-family: sans-serif;">വിഷ്ണുവിനവിടെയും കളിക്കൂട്ടുകളൊന്നുമില്ല. കമ്പ്യൂട്ടറും ടെലിവിഷനുംതന്നെയാണു നാട്ടിലും അവന്റെ കൂട്ടുകാര്‍</span></span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">അച്ഛന് മുറിയിലെത്തിയതുകണ്ട വിഷ്ണു, ആവേശത്തോടെ ചാടിയെഴുന്നേറ്റു സതീഷിന്റെയടുത്തെത്തി. </span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"ഡാഡ്, യൂ നോ, ഐ വോസ് ഡിസൈനിങ് എ ഫ്ലവര്‍ കാര്‍പറ്റ്. കം ആന്റ് ഹാവ് എ ലുക്ക് അറ്റിറ്റ്..... ഐ ഹാവ് ഡണ്‍ ഇറ്റ് ഇന്‍ അഡോബീ ഇല്ലസ്ട്രേറ്റര് "</span></div>
</div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">ഫ്ലവര്‍ കാര്പറ്റു് ... അത്തക്കളത്തിനെ ആരാണാവോ കാര്‍പ്പെറ്റു് ആക്കി മാറ്റിയതു്? </span></div>
</div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace; text-align: justify;">കമ്പ്യൂട്ടറില്‍ മനോഹരമായ ഒരു പൂക്കളത്തിന്റെ ഗ്രാഫിക് ചിത്രം. വിഷ്ണു നല്ലൊരു കലാകാരനാണു്. ഈ പ്രായത്തില്‍<span style="text-align: left;">ത്ത</span>ന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്ല വൈഭവവുമുണ്ടു്. </span></div>
<span style="font-family: Courier New, Courier, monospace;"><br></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVm2sNOfoMYQdtYoKBP8dKYi4h3nVMzFdCffrq7isGqYaeTs3UTMuK3mKECAP_suaqmGlF-JFttSGz0lXuJCXTxCT5E3OdkOADrsItTUDYYYrBHtF8lUpk0XQPY4_YtNr2horfVZTfrCkv/s1600/pookkalam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: left;"><span style="font-family: Courier New, Courier, monospace;"><img border="0" height="189" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVm2sNOfoMYQdtYoKBP8dKYi4h3nVMzFdCffrq7isGqYaeTs3UTMuK3mKECAP_suaqmGlF-JFttSGz0lXuJCXTxCT5E3OdkOADrsItTUDYYYrBHtF8lUpk0XQPY4_YtNr2horfVZTfrCkv/s200/pookkalam.jpg" width="200"></span></a></div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="font-family: sans-serif;">"ഓ, വെരി നൈസ്, യു ഹാവ് ഡ</span><span style="font-family: sans-serif;">ണ്</span><span style="font-family: sans-serif;"> ഇറ്റ് വെല്‍ മൈ ചൈല്‍ഡ് .."</span></span></div>
</div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="text-align: justify;">"താങ്ക്യൂ ഡാ</span><span style="text-align: justify;">ഡ്.. ഐ'ല്‍ പോസ്റ്റ് ഇറ്റ് ഓണ്‍ ഇന്‍സ്റ്റാഗ്രാം."</span></span></div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">അടുത്ത തലമുറയുടെ ഓണം, ഇന്‍സ്റ്റാഗ്രാംപോലുള്ള സോഷ്യല്‍ നെറ്റ് വര്ക്കുകളിലാകുമൊതുങ്ങുക. </span><br>
<span style="font-family: Courier New, Courier, monospace;"><br></span>
<span style="font-family: Courier New, Courier, monospace;">സതീഷ് ഓര്‍ത്തു, കുട്ടിക്കാലത്തു ഞങ്ങളൊക്കെയനുഭവിച്ച സന്തോഷങ്ങള്‍ ഈ തലമുറയ്ക്കു നഷ്ടപ്പെടുകയാണല്ലോ...നാട്ടില്‍ വളരുന്ന കുട്ടികളെങ്കിലും ഇപ്പോഴും പൂക്കളിറുത്തു പൂക്കളമുണ്ടാക്കുന്നുണ്ടോ? ഓണക്കളികളും ഊഞ്ഞാലാട്ടങ്ങളുമായി കൂട്ടരോടൊത്തുല്ലസിക്കുന്നുണ്ടോ? </span></div>
</div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">മനസ്സില്‍ അച്ഛമ്മയുടെ മുഖം തെളിഞ്ഞു, അച്ഛമ്മ ചിരിച്ചു.</span></div>
</div>
<span style="font-family: Courier New, Courier, monospace;"><br></span>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."</span></div>
</div>
<div style="text-align: left;"><span style="font-family: Courier New, Courier, monospace;"><br></span></div>
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><span style="text-align: justify;">ഇനിയുള്ള തലമുറകളും ഇങ്ങനെതന്നെയാവില്ലേ, അവരുടെ പിന്തലമുറകളെക്കുറിച്ചു ചിന്തിക്കുക..? </span><span style="text-align: justify;">സതീഷിന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.</span><span style="text-align: justify;"> </span></span></div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
</div>
<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">------------------------------------------------------------</span><br>
<span style="font-family: Courier New, Courier, monospace;"><br></span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">*വേഗമാപിനി - സ്പീഡോമീറ്റര്‍</span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">*ഉസ്താദ് - ഗുരു</span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="font-family: Courier New, Courier, monospace;">*എത്തിസലാത്തു് - യു.എ.ഇ. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഒപ്പറേറ്റിങ്ങു് കമ്പനി. </span></div>
</div>
</div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com12tag:blogger.com,1999:blog-8973745128098535706.post-74569806902229620342015-08-18T23:26:00.002+05:302022-08-01T01:59:31.098+05:30ഒരു ന്യൂജനറേഷന് പ്രണയകഥ<div class="separator" style="clear: both; text-align: center;"><iframe allowfullscreen="" class="BLOG_video_class" height="396" src="https://www.youtube.com/embed/2SSWD9vOFEM" width="477" youtube-src-id="2SSWD9vOFEM"></iframe></div><br /><div dir="ltr" style="text-align: left;" trbidi="on"><br /></div><div dir="ltr" style="text-align: left;" trbidi="on"><br /></div><div dir="ltr" style="text-align: left;" trbidi="on">
കെ. എസ്. ആര്. ടി. സി. സൂപ്പര്‍ഫാസ്റ്റ്, കോട്ടയംസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇരുട്ടുവീണുതുടങ്ങിയിരുന്നു.<br />
<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-family: "";">പതിനഞ്ചുമിനിട്ടുകഴിഞ്ഞേ വണ്ടിപോകൂ എന്നറിയിച്ചിട്ടു കണ്ടക്ടര്‍ ബസിൽനിന്നിറങ്ങിപ്പോയി. </span></div>
<div dir="ltr" style="text-align: left;" trbidi="on">
<br />
മഴപെയ്തു തോര്‍ന്നതേയുള്ളൂ. സ്റ്റാന്‍ഡും പരിസരവും നനഞ്ഞുകിടക്കുന്നു. എങ്കിലും ഒന്നു പുറത്തേയ്ക്കിറങ്ങാമെന്നു് അനീഷ് കരുതി. എത്രനേരമായി ഇരുന്നുമുഷിഞ്ഞതാണു്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി, ഒന്നു മൂരിനിവര്‍ത്തിയപ്പോഴേക്ക്, മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. </div>
<div dir="ltr" style="text-align: left;" trbidi="on">
<br /></div>
<div dir="ltr" style="text-align: left;" trbidi="on">
ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ അയാളുടെ അരികിലെത്തിയ പെണ്‍കുട്ടി ചോദിച്ചു:</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
"സനീഷല്ലേ?"</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ അനീഷ്, ചോദ്യം വ്യക്തമായിക്കേട്ടില്ല. ഒട്ടും പരിചിതമല്ലാത്ത ഈ പട്ടണത്തില്‍, തന്നെയറിയുന്ന ഈ പെണ്‍കുട്ടിയാരെന്നത്ഭുതപ്പെട്ടുകൊണ്ടു്, അയാള്‍ പറഞ്ഞു:<br />
"അതെ" ഒപ്പം ഫോണ്സംസാരം കഴിയട്ടെയെന്നു് ആംഗ്യംകാട്ടുകയുംചെയ്തു.<br />
പെണ്‍കുട്ടി ആശ്വാസഭാവത്തില്‍ ദീര്‍ഘനിശ്വാസംവിട്ടു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYHzqJR37zE2LyyMP6GYvI08ABH3Zk2dXPfX9iw7ojPq8gC0JMtCOP9ZMWdBwDQMWMfr0teJTkmhF3GUCEopZd8AnVDVuoES9XEEVA2p01bfg_teIeA-nIm-GfDdiYzJPv0FdW1pbUiQcl/s1600/Kottayam.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYHzqJR37zE2LyyMP6GYvI08ABH3Zk2dXPfX9iw7ojPq8gC0JMtCOP9ZMWdBwDQMWMfr0teJTkmhF3GUCEopZd8AnVDVuoES9XEEVA2p01bfg_teIeA-nIm-GfDdiYzJPv0FdW1pbUiQcl/s320/Kottayam.jpg" width="320" /></a></div>
<br />
ഫോണ്‍ കട്ടുചെയ്തശേഷമാണു് അയാള്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചതു്. പതിനേഴോ പതിനെട്ടോ വയസ്സുതോന്നും. നീലയും ചെമപ്പുമിടകലർന്ന പ്രിൻ്റഡ്ടോപ്പും അതിനുചേർന്ന പ്രിൻ്റഡ് പലാസയുമാണു വേഷം. കാഴ്ചയില്‍ നല്ലസുന്ദരിയാണു്. നിറഞ്ഞ ആത്മവിശ്വാസത്തോടൊപ്പംതന്നെ, മുഖത്തു ചെറിയസംഭ്രമഭാവവും മറഞ്ഞുകിടക്കുന്നുണ്ട്. തോളില്‍ത്തൂക്കിയ ബാഗിനു നല്ലഭാരമുണ്ടെന്നു തോന്നുന്നു.</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
പെണ്‍കുട്ടി പെട്ടെന്ന്, അനീഷിന്റെ കൈയില്‍പ്പിടിച്ചുകൊണ്ടു പറഞ്ഞു. "ദാ, അവിടൊരു തിരുവനന്തപുരം ബസ്സു കിടക്കുന്നുണ്ടു്, വേഗം വാ, നമുക്കതില്‍ക്കയറാം."</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
അനീഷ് പെട്ടന്നൊന്നു പകച്ചു.</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
"ഇയാളാരാ? ഞാന്‍ പത്തനംതിട്ടയിലെക്കാണു പോകുന്നതു്, ദാ ഈ ബസ്സില്‍ " അനീഷ് തന്റെ ബസ്സിനുനേരെ വിരല്‍ചൂണ്ടി.</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
പെണ്‍കുട്ടി അനീഷിനെ സൂക്ഷിച്ചുനോക്കി.</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
"നീല ജീന്‍സും നീലയും വെള്ളയും സ്ട്രിപ്സുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടും: ഇതുതന്നെയാണല്ലോ ഫോണില്‍പ്പറഞ്ഞതു്, അപ്പോള്‍ സനീഷല്ലേ?"</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
"ഞാന്‍ സനീഷല്ല; അനീഷാണു്"</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
"അയ്യോ, ആളുതെറ്റിയതാട്ടോ, സോറി!"</div>
<div dir="ltr" style="text-align: left;" trbidi="on">
<br />
പെണ്‍കുട്ടി ബാഗു താഴെവച്ചു. കൈയ്യിലെ മൊബൈല്‍ഫോണില്‍ ആരുടെയോ നമ്പര്‍ ഡയല്‍ചെയ്തു ഫോണ്‍ കാതോടുചേര്‍ത്തു. പിന്നെ ബാഗു വീണ്ടുംതോളില്‍ത്തൂക്കി, ആരെയോ തിരഞ്ഞ്, തിരക്കിനിടയിലേക്കു നടന്നുപോയി.<br />
<br /></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com16tag:blogger.com,1999:blog-8973745128098535706.post-14922647579341619342015-08-05T14:31:00.002+05:302023-12-25T04:07:42.253+05:30ബെത്ലഹേമിലെ പൊന്നുണ്ണി <div><p dir="ltr">ബെത്ലഹേമിലെ പൊന്നുണ്ണി</p>
<p dir="ltr">(കഥ)</p>
<p dir="ltr">ധനുമാസപൗര്‍ണ്ണമി പാല്നിലാവുവര്ഷിച്ച ഒരു രാത്രിയായിരുന്നു അന്നു്; പൂര്ണ്ണചന്ദ്രാലംകൃതമായ ക്രിസ്തുമസ് രാത്രി!</p>
<p dir="ltr">നനുത്തമഞ്ഞിന്റെ കുളിരലകള്‍ കത്തീഡ്രല്‍ദേവാലയത്തില്‍ പാതിരാക്കുര്‍ബാനയ്ക്കെത്തിയ മനുഷ്യരുടെ മനസ്സിലും ശരീരത്തിലും കുളിരണിയിച്ചു. മഞ്ഞിന്റെ നേര്ത്തപാളികള്ക്കുമേലെ വെള്ളിത്തിളക്കംപകര്‍ന്ന നിലാവു്, ദേവാലയപരിസരത്തെ സ്വര്‍ഗ്ഗസമാനമാക്കി. പള്ളിമണികളുടെ സാന്ദ്രനിനാദം അന്തരീക്ഷത്തെ കൂടുതല്‍ ഭക്തിമയമാക്കി.</p>
<p dir="ltr">"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം;<br>
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം!<br>
...............................................................<br>
...............................................................<br>
ഇതാ നിങ്ങള്ക്കായിപ്പിറന്ന രക്ഷകന് ,<br>
കീറിയപിള്ളക്കച്ചയാല്പ്പൊതിഞ്ഞു്,<br>
ദരിദ്രമായൊരു കാലിത്തൊഴുത്തില്‍ ... "</p>
<p dir="ltr">മാലാഖമാരുടെ ഗാനം ദേവാലയഗായകരുടെ സംഘം ഏറ്റുപാടി.</p>
<p dir="ltr">മെത്രാനോടൊപ്പം സഹകാര്‍മ്മികനായി അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന സമയമെല്ലാം ബര്‍ണാഡച്ചന്റെ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്നതു ഫാദര്‍ ഗബ്രിയേലിന്റെ മുഖമായിരുന്നു. പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ മുഖത്തിനുപോലും ഗബ്രിയേലച്ചന്റെ ഛായയായിരുന്നു.</p>
<p dir="ltr">*പ്രീസ്റ്റ്ഹോമില്‍ച്ചെന്നു ഗബ്രിയേലച്ചനെയൊന്നു കാണണമെന്നു പലപ്പോഴും കരുതിയിട്ടുണ്ടു്. എന്നാല്‍ ഒരിക്കലുമതു നടന്നിട്ടില്ല. അദ്ദേഹത്തോടു താന്ചെയ്തതു വലിയഅനീതിയാണെന്ന ചിന്ത, ബര്‍ണാഡച്ചന്റെ മനസ്സില്‍ രൂഢമൂലമായിരുന്നു. ഒരു കുറ്റബോധം മനസ്സില്‍ നിറഞ്ഞുനിന്നതിനാലാകാം പലപ്പോഴുമാഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കല്‍പ്പോലും പ്രീസ്റ്റ്ഹോമില്‍ച്ചെന്നു ഗബ്രിയേലച്ചനെക്കാണാന്സാധിക്കാതെപോയതു്. ഇനിയും അതുമാറ്റിവച്ചുകൂടാ! രാവിലെയുള്ള ദിവ്യബലികഴിഞ്ഞാലുടന് പ്രീസ്റ്റ്ഹോമില്പ്പോയി ഗബ്രിയലച്ചനെ നേരില്‍ക്കണ്ടു ക്രിസ്തുമസാശംസകള്‍ പങ്കുവയ്ക്കണമെന്നു ബര്‍ണാഡച്ചന്‍ നിശ്ചയിച്ചു.</p>
<p dir="ltr">ബര്‍ണാഡച്ചന്‍ പ്രീസ്റ്റ് ഹോമിലെത്തുമ്പോള്‍ അവിടുത്തെ അന്തേവാസികളായ അച്ചന്മാരെല്ലാം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വട്ടേപ്പവും സ്റ്റൂവുമാണു പ്രധാനവിഭവങ്ങള്‍. എല്ലാവരും വലിയസന്തോഷത്തിലായിരുന്നു.</p>
<p dir="ltr">ബര്‍ണാര്‍ഡച്ചന്റെ സാമീപ്യം അവരുടെ സന്തോഷത്തിനു കൂടുതല്‍ തിളക്കമേകി. ഒരു ജീവിതകാലംമുഴുവന്‍ പലപല ഇടവകകളിലായി സേവനമനുഷ്ഠിച്ച്, പ്രായാധിക്യത്തില്‍ പ്രീസ്റ്റ്ഹോമില്‍ വിശ്രമജീവിതംനയിക്കുന്ന ആ വൃദ്ധപുരോഹിതര്ക്കു്, വളരെ അപൂര്‍വ്വമായിമാത്രമേ സന്ദര്‍ശകരുണ്ടാകൂ. അതുകൊണ്ടുതന്നെ മെത്രാന്റെ സെക്രട്ടറിയായ ബര്‍ണാര്‍ഡച്ചന്റെ സാന്നിദ്ധ്യം എല്ലാവര്ക്കും ആഹ്ലാദകരമായിരുന്നു.<br>
ഓരോരുത്തരോടും കുശലംപറഞ്ഞും ക്ഷേമാന്വേഷണങ്ങള്നടത്തിയും അവിടിരിക്കുമ്പോഴും ബര്‍ണാര്‍ഡച്ചന്റെ കണ്ണുകള്‍ അവിടെയെല്ലാം ഗബ്രിയേലച്ചനെത്തിരയുന്നുണ്ടായിരുന്നു.</p>
<p dir="ltr">"അല്ല; ഗബ്രിയേലച്ചനെമാത്രം ഇവിടെയെങ്ങുംകണ്ടില്ലല്ലോ. അദ്ദേഹമെവിടെപ്പോയി?"</p>
<p dir="ltr">"പാതിരാക്കുര്ബ്ബാനയ്ക്കു് അയാളുണ്ടായിരുന്നു. കുര്‍ബാനകഴിഞ്ഞ് ഒരരമണിക്കൂറായപ്പോള്, ഒരോട്ടോറിക്ഷായില്ക്കയറിപ്പോകുന്നതു കണ്ടു. വെളുക്കാറായപ്പോള്‍ ഒരു ഭ്രാന്തനേയുംകൂട്ടി വന്നുകേറിയിട്ടുണ്ടെന്നു കുശിനിക്കാരന് റപ്പേല്‍ പറയുന്നുണ്ടായിരുന്നു. പറഞ്ഞിട്ടുകാര്യമില്ലച്ചോ, അങ്ങേരൊട്ടും പ്രാക്ടിക്കലല്ല." നരച്ചുനീണ്ട താടിതടവിക്കൊണ്ടു ഫെര്‍ണാണ്ടസച്ചന്‍ പറഞ്ഞു.</p>
<p dir="ltr">കഴിഞ്ഞകൊല്ലം ഗബ്രിയേലച്ചനുമായുണ്ടായ കൂടിക്കാഴ്ചയാണു ബര്‍ണാര്‍ഡച്ചന്റെ മനസ്സിലെത്തിയതു്. അന്നദ്ദേഹത്തോടു താന്‍ പറഞ്ഞതും ഇതേ വാക്കുകളായിരുന്നുവെന്നു ബര്‍ണാര്‍ഡച്ചനോര്‍ത്തു. -</p>
<p dir="ltr">"ട്രൈ ടു ബീ പ്രാക്ടിക്കല്‍ ..."</p>
<p dir="ltr">കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ് രാത്രിയിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പാതിരാക്കുര്ബ്ബാനകഴിഞ്ഞ്, ബര്ണാര്ഡച്ചന് മുറിയിലെത്തുമ്പോള്‍ മൊബൈല്‍ഫോണില്‍ മുപ്പതിലധികം മിസ്ഡ്കോളുകള് ...</p>
<p dir="ltr">ഈ രാത്രിയില്‍ ഇത്രയധികം കോളുകള്‍ ... ക്രിസ്തുമസാശംസകള്നേരാനാണെങ്കില് നേരംപുലര്‍ന്നിട്ടു വിളിച്ചാല്മതിയല്ലോ! പിന്നെന്താവും കാര്യം?</p>
<p dir="ltr">വിളിവന്ന നമ്പരുകള്‍ ഒന്നു പരിശോധിക്കുന്നതിനുമുമ്പേയെത്തി, അടുത്ത കോള്‍...</p>
<p dir="ltr">രൂപതയിലെ അതിപുരാതനമായ ഒരിടവകയിലെ പ്രമാണിയായ ഒരു വ്യക്തിയാണു ലൈനില്‍ ...</p>
<p dir="ltr">ഇടവകജനങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന ഇടവകവികാരിക്കെതിരായി അടിയന്തിരമായി നടപടിയെടുക്കണം എന്നതാണാവശ്യം. രാവിലെയുള്ള കുര്‍ബാനയ്ക്കുശേഷം പിതാവുമായി സംസാരിച്ചു തീരുമാനമെടുക്കാമെന്നു പറഞ്ഞ്, സംസാരമവസാനിപ്പിച്ചു. അതുപക്ഷേ അടുത്ത ഒരു കോളിന്റെ തുടക്കംമാത്രമായിരുന്നു. തുടര്‍ച്ചയായി നാലു കോളുകള്‍ ... എല്ലാവര്ക്കും പറയേണ്ടതൊന്നുമാത്രം; വേണ്ടിവന്നാല്‍ ഗബ്രിയേലച്ചനെ പൗരോഹിത്യത്തില്‍നിന്നുതന്നെ വിലക്കണം. എല്ലാവര്ക്കും ഒരേ മറുപടിതന്നെ നല്കി - "പിതാവുമായി സംസാരിച്ചശേഷം നടപടികളെക്കുറിച്ചാലോചിക്കാം."</p>
<p dir="ltr">മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. ലാന്‍ഡ്ഫോണിന്റെ റിസീവര്‍ എടുത്തുമാറ്റിവച്ചു. അപ്പോഴേക്കും പിതാവിന്റെ സന്ദേശമെത്തി. ഉടനെ അദ്ദേഹത്തിന്റെ മുറിയിലെത്തണം.</p>
<p dir="ltr">വിഷയം ഗബ്രിയേലച്ചന്തന്നെ.</p>
<p dir="ltr">"വിളിപ്പിച്ചതെന്തിനാണെന്നു മനസ്സിലായിക്കാണുമല്ലോ. വിശ്വാസതീക്ഷ്ണതമൂലമുള്ള ചില എടുത്തുചാട്ടങ്ങളുണ്ടെന്നതൊഴിച്ചാല്‍ ഗബ്രിയേലച്ചന് നല്ലൊരു പുരോഹിതനാണെന്നുതന്നെയാണു ഞാന്‍ കരുതുന്നതു്. എന്നാല്‍ ഈ രൂപതയിലെതന്നെ പാരമ്പര്യമുള്ള പുരാതനകുടുംബാംഗങ്ങളും പ്രമാണികളുമാണു് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുന്നതു്.</p>
<p dir="ltr">കാര്യങ്ങളന്വേഷിച്ച്, റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി ബര്‍ണാര്‍ഡച്ചനെ ചുമതലപ്പെടുത്താമെന്നും അച്ചന്റെ റിപ്പോര്‍ട്ടനുസരിച്ചു നടപടികള്സ്വീകരിക്കാമെന്നും ഞാനവര്ക്കുറപ്പുകൊടുത്തിട്ടുണ്ടു്. നാളെത്തന്നെ അച്ചന് ഇടവക സന്ദര്‍ശിച്ച്, പരാതിക്കാരില്‍നിന്നും ഗബ്രിയേലച്ചനില്‍നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിയണം. ഏറെവൈകാതെ റിപ്പോര്‍ട്ടു നല്‍കണം.</p>
<p dir="ltr">ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുതകുന്നവിധമാകണം അച്ചന്റെ റിപ്പോര്‍ട്ടെന്നാണു ഞാനാഗ്രഹിക്കുന്നതു്."</p>
<p dir="ltr">ക്രിസ്തുമസിന്റെ പിറ്റേന്നുതന്നെ ബര്ണാര്ഡച്ചന് അന്വേഷണമാരംഭിച്ചു. പരാതിക്കാരായ ഇടവകാംഗങ്ങളെ ഒറ്റയ്ക്കും കൂട്ടായും കണ്ടു. നൂറ്റാണ്ടുകളായി ആ ദേവാലയത്തിലുപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ നിന്ദിച്ചുകൊണ്ടു ദിവ്യബലിമദ്ധ്യേ പരസ്യമായി സംസാരിച്ച ഗബ്രിയേലച്ചന്, പുരോഹിതനെന്ന പദവിയില്‍ ഇരിക്കാനര്‍ഹനല്ലെന്ന നിലപാടില്‍ ഇടവകജനം ഉറച്ചുനിന്നു.</p>
<p dir="ltr">"ഞങ്ങളുടെ പിതാമഹന്മാരുടെ കാലംമുതലേ വിശുദ്ധമായിക്കരുതി ഉപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ ഒന്നിലധികം തവണ നിന്ദിച്ചു സംസാരിച്ചിട്ടും കുര്‍ബ്ബാന തടസ്സപ്പെടുത്താനോ മറ്റെന്തെങ്കിലും ബഹളമുണ്ടാക്കാനോ ഇടകജനത്തിലാരും തുനിഞ്ഞില്ലയെന്നതു രൂപതാനേതൃത്വം കണക്കിലെടുക്കും എന്നുതന്നെയാണു ഞങ്ങള്‍ കരുതുന്നതു്."</p>
<p dir="ltr">ഗബ്രിയേലച്ചനെതിരെ നടപടിയുണ്ടായേതീരൂ എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എങ്കിലുമൊടുവില്‍ അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞാല്‍ കടുത്തനടപടിയൊന്നുംവേണ്ടാ എന്ന അഭിപ്രായത്തിലേക്കു് അവരെയെത്തിക്കാന്‍ ബര്ണാര്ഡച്ചനു സാധിച്ചു.</p>
<p dir="ltr">"അച്ചന് ആലങ്കാരികമായിനടത്തിയ ഒരു പ്രയോഗംമാത്രമായിരുന്നു അതെന്നാണു ഞാന്‍ കരുതുന്നതു്. " ബര്ണാര്ഡച്ചന് ഗബ്രിയേലച്ചനോടു പറഞ്ഞു.</p>
<p dir="ltr">"അങ്ങനെയല്ലച്ചോ, ഞാന്‍ എന്തു പറഞ്ഞോ അതുതന്നെയാണു പറയാനുദ്ദേശിച്ചിരുന്നതും! അതാലങ്കാരികപ്രയോഗമായിരുന്നുവെന്നു ഞാനിപ്പോള്പ്പറഞ്ഞാല് അതൊരാത്മവഞ്ചനയായിപ്പോകും"</p>
<p dir="ltr">"അച്ചോ, അച്ചന് കുറച്ചുകൂടെ പ്രാക്ടിക്കലാകണം. അച്ചന് പറയുന്നതു പൂര്‍ണ്ണമായും തെറ്റാണെന്നു് എനിക്കഭിപ്രായമില്ല. എന്നാല്‍, ഇതു വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തേയും പാരമ്പര്യത്തേയുമെല്ലാം ചോദ്യംചെയ്യുന്നതിനുതുല്യമാണു്."</p>
<p dir="ltr">''ഒട്ടും പ്രാക്ടിക്കലല്ലാതെ കാല്‍വരിക്കുരിശില്‍ നഗ്നനായി മരിച്ച *നസറായനെമാത്രംകണ്ടാണ്, ഞാന്‍ ഈ *ളോഹ തിരഞ്ഞെടുത്തതു്. കുറച്ചുകൂടെ പ്രാക്ടിക്കലായി ചിന്തിച്ചിരുന്നെങ്കില്‍ അവനൊരു ചക്രവര്‍ത്തിയാകാമായിരുന്നല്ലോ! എന്നാല്‍ അവന് തിരഞ്ഞെടുത്തതു കാല്‍വരിയിലെ കുരിശിലേക്കുള്ള വഴിയല്ലേ? അവന്റെ കുരിശുനല്കുന്ന സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു. അതിന്റെപേരില്‍ അനുഭവിക്കേണ്ടിവരുന്ന ഏതു ശിക്ഷയുമേറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറുമാണു്."</p>
<p dir="ltr">"ശിക്ഷയുടെ കാര്യമൊക്കെ നില്കട്ടെ, അച്ചന് ആലങ്കാരികമായി പറഞ്ഞതാണെന്നും അതു വിശ്വാസികളിലുണ്ടാക്കിയ മുറിവുകള്‍ക്കു മാപ്പുപറയുന്നുവെന്നുംമാത്രം അച്ചന് കുര്‍ബാനമദ്ധ്യേ, ഇടവകജനങ്ങളെയറിയിച്ചാല്‍ മതി."</p>
<p dir="ltr">ഇന്നലെനടന്ന സംഭവങ്ങള്‍പോലെയാണു തോന്നുന്നതു്. ഒരു വര്‍ഷം എത്രപെട്ടന്നു കഴിഞ്ഞുപോയിരിക്കുന്നു!</p>
<p dir="ltr">"ഗബ്രിയേലച്ചന്റെ മുറിഎവിടെയാണു്? ഞാനദ്ദേഹത്തെ മുറിയില്‍പ്പോയി കണ്ടുകൊള്ളാം."</p>
<p dir="ltr">"ഞാന്‍ ഫാദര്‍ ബര്ണാര്ഡാണു്." കുശിനിക്കാരന് റപ്പേല്‍ കാണിച്ചുകൊടുത്ത മുറിയുടെ വാതില്ക്കല് മൃദുവായി മുട്ടിക്കൊണ്ടു ബര്ണാര്ഡച്ചന് പറഞ്ഞു.</p>
<p dir="ltr">"പുതിയ അന്വേഷണം വല്ലതുമാണോ? എന്തായാലും അകത്തേക്കു വരാം, വാതില്‍ ചാരിയിട്ടേയുള്ളൂ." ഗബ്രിയേലച്ചന് മറുപടിനല്കി.</p>
<p dir="ltr">"ഒരു സൗഹൃദസന്ദര്‍ശനത്തിനായിമാത്രം വന്നതാണച്ചോ. ഹാപ്പി ക്രിസ്തുമസ്" വാതില്‍ തുറന്ന്, അകത്തേക്കു കയറുന്നതിനിടയില്‍ ബര്‍ണാഡച്ചന്‍ ക്രിസ്തുമസ് ആശംസകള്‍ കൈമാറി.</p>
<p dir="ltr">ഗബ്രിയെലച്ചന്റെ സമീപത്തു മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യനിരിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃത്തിയായി ഷേവു ചെയ്തിട്ടുണ്ടു്. അലക്കിത്തേച്ച വസ്ത്രമാണ്. എങ്കിലും അയാളില്‍ എന്തോ ഒരസാധാരണത്തം ദൃശ്യമാണു്. അയാളുടെ ചുണ്ടിലും മുഖത്തുമെല്ലാം അപ്പത്തിന്റെ തരിയും ഇറച്ചിച്ചാറുമെല്ലാം പറ്റിയിരിക്കുന്നു.</p>
<p dir="ltr">ഗബ്രിയേലച്ചന് അപ്പവും ഇറച്ചിക്കറിയും അയാളുടെ വായില്‍വച്ചു കൊടുക്കുകയാണു്.</p>
<p dir="ltr">ബര്ണാഡച്ചനെക്കണ്ടപ്പോള് അയാള്‍ വായ് തുറന്നു ചിരിച്ചു. അതോടെ വായിലുണ്ടായിരുന്ന ഭക്ഷണം വായുടെ വശത്തുകൂടെ പുറത്തേക്കു ചാടി.</p>
<p dir="ltr">"വെരി ഹാപ്പി ക്രിസ്തുമസ്... മേ ഗോഡ് ബ്ലെസ് യൂ, അച്ചനിരിക്കൂ." ഗബ്രിയേലച്ചന് അതിഥിയെ സ്വാഗതംചെയ്തു.</p>
<p dir="ltr">മുന്‍വര്‍ഷത്തെ ക്രിസ്തുമസ് രാത്രിയിലെ സംഭവങ്ങള്‍ അപ്പോള്‍ ഗബ്രിയേലച്ചന്റെ മനോമുകുരത്തിലേക്കു തെളിഞ്ഞുവരുന്നുണ്ടായിരുന്നു.</p>
<p dir="ltr">തിരുപ്പിറവിയാഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ ദേവാലയത്തില്‍ പള്ളിമണികള്‍ മുഴങ്ങി. കുര്‍ബാനമദ്ധ്യേ തിരുപ്പിറവിയുടെ പ്രതീകമായി ഉണ്ണിയേശുവിന്റെ തിരുസ്വരൂപം അള്‍ത്താരയോടു ചേര്‍ത്തൊരുക്കിയ പുല്ത്തൊഴുത്തില്ക്കിടത്തി. ഗബ്രിയേലച്ചന് അള്‍ത്താരയില്‍ ദിവ്യബലി തുടര്‍ന്നു. ദേവാലയത്തിലുണ്ടായിരുന്ന ഭൂരിപക്ഷംപേരും പുല്‍ക്കൂടിനുമുന്നില്‍ തിരക്കു കൂട്ടുകയായിരുന്നൂ, അപ്പോൾ.</p>
<p dir="ltr">"ഇവിടെ പുല്ക്കൂട്ടില്ക്കാണുന്നത്, ഒരു കളിമണ്ശില്പം മാത്രമാണു്. ദിവ്യബലിക്കുശേഷവും നിങ്ങള്‍ക്കു പുല്ക്കൂടു സന്ദര്‍ശിക്കാന്‍ സാധിക്കുമല്ലോ, ദയവായി എല്ലാവരും വിശുദ്ധകുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുക."കുര്‍ബ്ബാനമദ്ധ്യേ ഗബ്രിയേലച്ചന്നടത്തിയ അഭ്യര്‍ത്ഥന ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചതു്...</p>
<p dir="ltr">സുവിശേഷവായനയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ഗബ്രിയേലച്ചന് കുറച്ചുകൂടെ കടുത്തഭാഷയിലാണു സംസാരിച്ചതു്.</p>
<p dir="ltr">"ഇവിടെ, ഈ പുല്‍ക്കൂട്ടില്‍ നിങ്ങള്‍ കാണുന്നതു വെറും മണ്ണുണ്ണിയെയാണു് , യഥാര്ത്ഥപൊന്നുണ്ണി ഈ ദേവാലയത്തിനു വെളിയിലാണുള്ളതു്. തെരുവില്‍ അനാഥരും അവശരും ആലംബഹീനരുമായ അനേകരിലാണ്, ഉണ്ണിയേശു ഇന്നു ജീവിക്കുന്നതു്; അവരിലെക്കിറങ്ങിച്ചെല്ലാനും അവരെ സേവിക്കാനും നമ്മള് തയ്യാറാകുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍, ഉണ്ണിയേശുപിറന്ന, ബെത്ലഹേമിലെ യഥാര്ത്ഥപുല്ക്കൂടായിമാറും. നമ്മളെക്കാണുന്നവർ, നമ്മുടെ പ്രവൃത്തികളിലൂടെ യേശുവിനെക്കാണുകയും നമ്മളവനു സാക്ഷികളാകുകയുംചെയ്യും. കേവലം അനുസ്മരണങ്ങള്ക്കായിമാത്രമുപയോഗിക്കുന്ന ബിംബങ്ങള്‍ നമ്മളെ യഥാര്‍ത്ഥ ആത്മീയതയില്‍നിന്നകറ്റാനുള്ള ഉപാധികളായിമാറരുതു്. ഈ മണ്ണുണ്ണിയെവിട്ടു്, നമുക്കു പൊന്നുണ്ണിയേശുവിനെ അന്വേഷിച്ചിറങ്ങുന്നവരായിമാറാം..."</p>
<p dir="ltr">കുര്ബ്ബാനകഴിയുന്നതുവരെ നിശ്ശബ്ദരായിരുന്ന ജനങ്ങള്‍, കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്തു തടിച്ചുകൂടി. ഗബ്രിയേലച്ചനെ പള്ളിമേടയിലേക്കു പോകാനനുവദിക്കാതെ തടഞ്ഞുനിറുത്തി...</p>
<p dir="ltr">പ്രമാണികള്‍ മെത്രാനെയും അദ്ദേഹത്തിന്റെ സെക്രട്ടറിയേയും വിളിച്ചുസംസാരിച്ചു. പുല്‍ക്കൂട്ടിലെ ഉണ്ണീശോയെ മണ്ണുണ്ണി എന്നാക്ഷേപിച്ചയാള് പുരോഹിതനായിത്തുടരാന് അനുവദിക്കില്ലെന്നു ജനക്കൂട്ടം വാശിപിടിച്ചു. അന്വേഷിച്ച്, നടപടിസ്വീകരിക്കാമെന്ന മെത്രാന്റെ ഉറപ്പുലഭിക്കുന്നതുവരെ അതു തുടര്‍ന്നു....</p>
<p dir="ltr">പിറ്റേന്നുതന്നെ ഏകാംഗ അന്വേഷണക്കമ്മീഷനായി ബര്‍ണാര്‍ഡച്ചനെത്തി. കൂടിക്കാഴ്ചയ്ക്കിടയില്‍ ജീവിതത്തില്‍ അവശ്യംവേണ്ട പ്രായോഗികതകളെക്കുറിച്ച്, അദ്ദേഹം ഗബ്രിയേലച്ചനെ ഉപദേശിക്കുകയുംചെയ്തു.</p>
<p dir="ltr">ബര്‍ണാര്‍ഡച്ചന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ടാണന്നു ഗബ്രിയേലച്ചന് മറുപടിനല്കിയതു് : </p>
<p dir="ltr">'മാപ്പുപറയേണ്ട തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല, പറഞ്ഞകാര്യങ്ങള്‍ സത്യമായതുകൊണ്ട്, എന്റെ വാക്കുകളില്‍ ഞാന്‍ ഖേദിക്കുന്നുമില്ല. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമായതിനാല്‍ സഭാനേതൃത്വത്തിന്റെ ഏതു നടപടിയോടും ഞാന്‍ അനുസരണമുള്ളവനായിരിക്കും."</p>
<p dir="ltr">ഗബ്രിയേലച്ചന്റെ മറുപടിയില്‍ അനുരഞ്ജനത്തിനുള്ള അവസാനവഴിയുമടയുകയായിരുന്നു. ബര്‍ണാര്‍ഡച്ചന്റെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍, <u>സഭാചുമതലകളില്‍</u>നിന്നു വിട്ടുമാറി, ഗബ്രിയേലച്ചന് കുറച്ചുകാലം വിശ്രമജീവിതം നയിക്കട്ടെയെന്നാണു മെത്രാന് തീരുമാനിച്ചതു്. അങ്ങനെ നാല്പതുവയസ്സു തികയുന്നതിനുമുമ്പേ ഗബ്രിയേലച്ചന് പ്രീസ്റ്റ്ഹോമിലെ അന്തേവാസിയായി ...</p>
<p dir="ltr">"ഇതാരാണു്, അച്ചന്റെ ഗസ്റ്റ് ?" ബെര്‍ണാഡച്ചന്‍ ചോദിച്ചു.</p>
<p dir="ltr">"ഇതാണു ബെത്ലഹേമിലെ യഥാര്‍ത്ഥ പൊന്നുണ്ണി..."</p>
<p dir="ltr">ഗബ്രിയേലച്ചന് ഒരു പുഞ്ചിരിയോടെ തുടര്‍ന്നു:</p>
<p dir="ltr">"ഞാനിപ്പൊഴും പ്രാക്ടിക്കലായിട്ടില്ലച്ചോ, പകരം എന്നെപ്പോലെ പ്രാക്ടിക്കലല്ലാത്ത കുറേ സഹപ്രവര്‍ത്തകരെക്കൂടെ കിട്ടിയിട്ടുുണ്ടു്. അക്കൂട്ടത്തിലൊരാളാണു പാതിരാക്കുര്ബ്ബാനകഴിഞ്ഞുമടങ്ങുമ്പോള് വഴിയരുകില്‍ തണുത്തുവിറച്ചുനിന്നിരുന്ന മനോനിലതെറ്റിയ ഇയാളുടെകാര്യം എന്നെ വിളിച്ചറിയിച്ചതു്. ഞങ്ങള്‍ രണ്ടാളുംചേര്ന്നു്, ഇദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുപോന്നു. മുടിയൊക്കെ വെട്ടി, ഷേവുചെയ്തു കുളിപ്പിച്ചുകഴിഞ്ഞപ്പോള്‍ ആളെത്ര സുന്ദരനായി!</p>
<p dir="ltr">ഇനി വേണ്ടതു നല്ലൊരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണു്. ഇയാളെ ജീവിതത്തിലേയ്ക്കു തിരികെയെത്തിക്കാനുള്ള സ്നേഹപരിചരണവും ...''</p>
<p dir="ltr">"വലിയസേവനമാണച്ചന് ചെയ്യുന്നതു്."</p>
<p dir="ltr">"യഥാര്‍ത്ഥയേശുവിനെ ശുശ്രൂഷിക്കാനുള്ള എന്റെ എളിയപരിശ്രമംമാത്രമാണിതു്. ഇങ്ങനെയുള്ളവരെ കൊണ്ടുനിറുത്തി പരിചരിക്കുന്നതിനുള്ള സൗകര്യമൊന്നും ഇവിടില്ല. ക്രിസ്തുമസ് ദിനത്തില്‍ ഈശോ എന്നോടൊപ്പമുണ്ടാകട്ടെ എന്നൊരു സ്വാര്ത്ഥതകൊണ്ടു്, ഇന്നത്തേക്കിവിടെ നിര്‍ത്തിയതാണു്. പ്രീസ്റ്റ്ഹോമില്‍ ഇങ്ങനെയൊരാളെക്കൊണ്ടു നിറുത്തിയതിനു് എന്തുശിക്ഷയാണിനി എന്നെക്കാത്തിരിക്കുന്നതെന്നെറിയില്ല. "</p>
<p dir="ltr">ബര്ണാര്ഡച്ചന് അതിനു മറുപടി പറഞ്ഞില്ല. പകരം ആ മനോരോഗിയുടെ മുന്നില്‍ മുട്ടുകുത്തി. അയാളുടെ നെഞ്ചിലേക്കു തന്റെ ശിരസ്സുചേര്‍ത്തു.<br>
----------------------------------------------------------------------------------------------------------- *പ്രീസ്റ്റ് ഹോം. - പ്രായമായ പുരോഹിതര്‍ വിശ്രമജീവിതം നയിക്കുന്ന സ്ഥലം.<br>
*നസറായന്‍ - ഇസ്രായേലിലെ നസറത്ത് എന്ന പ്രദേശത്തുനിന്നുള്ളവരെ വിളിക്കുന്നത്. ഈശോ വളര്‍ന്നത് നസറത്തിലാണ്.<br>
*ളോഹ - കത്തോലിക്കാ പുരോഹിതര്‍ ഉപയോഗിക്കുന്ന വസ്ത്രം.</p>
</div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com10tag:blogger.com,1999:blog-8973745128098535706.post-41694128119610684092015-07-08T23:12:00.004+05:302015-08-28T01:29:47.930+05:30ജനസേവനം<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
<span style="font-family: inherit;">"നിങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലുമൊരു നടപടിയുണ്ടായില്ലെങ്കില്‍ സമരം കൈവിട്ടു പോകും കേട്ടോ, പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം ചര്‍ച്ചചെയ്യുന്ന വന്‍ അഴിമതിയാണു് സമരത്തിന്റെ വിഷയം എന്നു നിങ്ങള്‍ മറക്കേണ്ട!"</span></div>
<div dir="ltr">
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">"അഴിമതി, മണ്ണാങ്കട്ട! ഒരു തട്ടിപ്പു കേസായി ഏഴുതിത്തള്ളേണ്ടിയിരുന്ന സംഭവമാണു്. അതിങ്ങനെയൊരു വിവാദമാക്കി<u>,</u> തലസ്ഥാന നഗരത്തെ മുഴുവന്‍ സ്തംഭിപ്പിച്ചു കൊണ്ടു് ഈയൊരു സമരം ആവശ്യമുണ്ടായിരുന്നോ? അതും ശരിയായ ഒരന്വേഷണം നടന്നാല്‍ അതു നാമിരുകൂട്ടര്‍ക്കും ഒരുപോലെ ദോഷമാകും എന്നുറപ്പുള്ള ഒരു വിഷയത്തെച്ചൊല്ലി!"</span></div>
<div dir="ltr">
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">"നിങ്ങള്‍ വിവരമില്ലാത്ത പൊതുജനത്തില്‍ ഒരുവനെപ്പോലെ സംസാരിക്കുന്നതെന്തേ?ഞങ്ങളുടെ പാര്‍ട്ടി നയം അഴിമതിയെ വച്ചു പൊറുപ്പിക്കരുതു് എന്നാണെന്നു നിങ്ങള്‍ക്കറിയരുതോ? റിപ്പോര്‍ട്ടു തയ്യാറായാല്‍ അതെഴുതിയ കടലാസിന്റെ വില പോലുമില്ലാത്ത ജുഡീഷ്യല്‍ എന്‍ക്വയറിയാണ് ഞങ്ങളുടെ ആവശ്യമെന്നു നിങ്ങള്‍ മറക്കരുതു് !"</span></div>
<div dir="ltr">
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">" ഈ സര്‍ക്കാറിനു് ജനങ്ങളില്‍ നിന്നു് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലാത്തതു കൊണ്ടും പ്രതിപക്ഷസമരം മൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു എന്നൊരു പ്രസ്താവനയില്‍ തീരുന്ന കാര്യമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം! എന്നാല്‍ നിങ്ങള്‍ക്കു സിറ്റിംഗ് ജഡ്ജിയെയല്ലേ വേണ്ടതു്, അങ്ങനെയൊരാളെയിപ്പോള്‍ എവിടെ നിന്നു കിട്ടാനാണു്?"</span></div>
<div dir="ltr">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJTdcjNsoXtpd1n_yyrT-dtPSNI_SI8dVfC7Hbeqwx7x7alUI1OpKhMYMCjEqo9EpwQn2qomufTX1izT8X3J3QNorcSYzTUa9xxEZxLNqW5NYTaX1pu_YtCmdAKDP0BBvnsOdDW2HcY5ZS/s1600/colorful_flags.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-family: inherit;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJTdcjNsoXtpd1n_yyrT-dtPSNI_SI8dVfC7Hbeqwx7x7alUI1OpKhMYMCjEqo9EpwQn2qomufTX1izT8X3J3QNorcSYzTUa9xxEZxLNqW5NYTaX1pu_YtCmdAKDP0BBvnsOdDW2HcY5ZS/s400/colorful_flags.jpg" width="300" /></span></a></div>
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">"സിറ്റിംഗ് ജഡ്ജിയെ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു എന്നൊരു പ്രസ്താവനയിറക്കിയാല്‍ അടുത്ത മണിക്കൂറില്‍ സമരം തീര്‍ത്തു ഞങ്ങള്‍ക്കു തടിയൂരാം; പിന്നെ നിങ്ങള്‍ സിറ്റിംഗ് ജഡ്ജിയെ ചോദിച്ചു ചീഫ് ജസ്റ്റിസിനൊരു കത്തെഴുതൂ ഹേ!, കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കേള്‍ക്കാന്‍ പോലും ജഡ്ജിമാരില്ലാത്തിടത്തു് സിറ്റിംഗ്ജഡ്ജിയെ വിട്ടുതരാന്‍ അദ്ദേഹത്തിനു പറ്റുമോ? കോടതി സഹകരിക്കുന്നില്ലെങ്കില്‍ നമ്മള് പാവം ജനപ്രതിനിധികള്‍ എന്തു ചെയ്യാനാണ്? കണ്ണിന്റെയും കാതിന്റെയും കാലാവധി തീര്‍ന്ന ഏതെങ്കിലും റിട്ടയേര്‍ഡ് ജഡ്ജിയെ കമ്മീഷനാക്കാന്‍ അതില്കൂടുതല് എന്തു ന്യായം വേണം?"</span></div>
<div dir="ltr">
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">"എന്നാല്‍ പിന്നെ നാളെ രാവിലെ തന്നെ പ്രസ്താവനയാകാം, അതുകൊണ്ടു തീരുന്നില്ലല്ലോ, മാദ്ധ്യമങ്ങള്‍ക്കു ചര്‍ച്ച ചെയ്യാന്‍ ഉപകാരമുള്ള പുതിയവിഷയങ്ങള്‍ എന്തെങ്കിലും നല്‍കുകയും വേണം, എന്നാലേ നമ്മുടെ കാര്യങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു പോകൂ"</span></div>
<div dir="ltr">
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">"അതിനിപ്പോ പെണ്‍വാണിഭമാ കൂടുതല്‍ നല്ലത്. സ്കോപ്പുള്ള ഏതെങ്കിലും ഒരെണ്ണം പൊക്കിയെടുത്തു മാദ്ധ്യമങ്ങള്‍ക്കിട്ടു കൊടുക്കാന്‍ നിങ്ങടെ പോലീസിനെക്കൊണ്ടു പറ്റില്ലേ? ഇനി കുറച്ചുകാലം എല്ലാ ചര്‍ച്ചകളും ആ വഴിക്കായിക്കൊള്ളും"</span></div>
<div dir="ltr">
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<span style="font-family: inherit;">"എന്നാല്‍ ആ വഴി തന്നെ നോക്കാം."</span><br />
<span style="font-family: inherit;"><br /></span>
<span style="font-family: inherit;">"ശരി, അപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലം പെണ്‍വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ നമുക്കു് വൈകാതെ ഏറ്റുമുട്ടാം."</span><br />
<span style="font-family: inherit;"><span style="color: #040414; line-height: 15px;"><br /></span>
<span style="color: #040414; line-height: 15px;">ജനസേവകര്‍ ഹസ്തദാനം നല്കി പിരിഞ്ഞു പോയി.</span></span><br />
<span style="font-family: inherit;"><br /></span></div>
<div dir="ltr">
<br /></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com6tag:blogger.com,1999:blog-8973745128098535706.post-28519282424847886282015-07-07T17:25:00.003+05:302023-07-18T14:22:43.847+05:30സുയോധനന്<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><br></div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"></div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">"ഉടലുമായുള്ള ബന്ധംപിരിഞ്ഞ, തകര്‍ന്ന തുടയെല്ലുകളില്‍ വേദനയുടെ വിഷസര്‍പ്പങ്ങളിഴയുന്നു.</div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><br></div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">ഹോ, എത്രകഠിനമാണീ വേദന! </div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><br></div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;">എങ്കിലും കരഞ്ഞുകൊണ്ടു മരിക്കാന്‍മാത്രം ഭീരുവല്ല സുയോധനന് ! ജീവിതംതന്ന മോഹഭംഗങ്ങളുടെ വേദനകളുമായി തുലനംചെയ്യുമ്പോള്‍ ഈ വേദന നിസ്സാരമല്ലേ?</div><div style="border: 0px none; line-height: 20px; margin: 0px; outline: 0px; padding: 0px; vertical-align: baseline;"><br></div>
<br>
<div class="separator" style="color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHB6JBQUxawwOWt4xKFMyyx35xpvP6yZYcpArRC3diFbGXUxGSLgW4yTvRtRJxkGSd43drsEKL8S7v3FiJzMO1HH1zps0a02gkNO44aQBesaYAzyrvtnkq2GlGg6ugR0SCXZKw6jXjj4Oc/s1600/hqdefault.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="235" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHB6JBQUxawwOWt4xKFMyyx35xpvP6yZYcpArRC3diFbGXUxGSLgW4yTvRtRJxkGSd43drsEKL8S7v3FiJzMO1HH1zps0a02gkNO44aQBesaYAzyrvtnkq2GlGg6ugR0SCXZKw6jXjj4Oc/s400/hqdefault.jpg" width="400"></a></div>
<div><br></div><div>അശ്വത്ഥാമാവേ, ഗുരുപുത്രാ, അര്‍ഹതപ്പെടാത്തതൊന്നും ഇന്നുവരെ മോഹിച്ചിട്ടില്ല സുയോധനന്! സോമകുലപാരമ്പര്യമനുസരിച്ച്, ഹസ്തിനപുരി ഭരിക്കേണ്ടിയിരുന്നതു് എന്റെ പിതാവായ ധൃതരാഷ്ട്രരായിരുന്നു. അന്ധനായിരുന്നു എന്നതൊഴികെ മറ്റെന്തിലും ഇളയച്ഛനേക്കാള്‍ യോഗ്യനും അദ്ദേഹംതന്നെ! </div><div><br></div><div>എന്നിട്ടും...</div><div><br></div><div>അന്ധനെന്ന ഒറ്റക്കാരണത്താല്‍, ഇളയച്ഛനു സിംഹാസനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നപ്പോള്‍, തന്റെ സന്തതിപരമ്പരകള്‍മുഴുവന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നു സ്വപ്നേപി നിരൂപിച്ചിരുന്നില്ലെന്നു ധൃതരാഷ്ട്രമഹാരാജൻതന്നെ പറഞ്ഞിട്ടുണ്ടല്ലോ!</div><div><br></div><div>ഭര്‍ത്താവിനോടു സാധര്‍മ്മ്യംനേടുന്നതിനായി, കണ്ണുകള്‍ മൂടിക്കെട്ടി സ്വയമൊതുങ്ങിക്കൂടാന്‍ പതിവ്രതാരത്നമായ അമ്മ തീരുമാനമെടുത്തപ്പോള്‍ അന്തഃപുരത്തില്‍ കുന്തിയുടെ പ്രമാണിത്തമുറയ്ക്കപ്പെട്ടു.</div><div><br></div><div>കുന്തീപുത്രന്മാര്‍ക്കു ലഭിച്ച പരിഗണന, ഹസ്തിനപുരിയിലെ യഥാര്‍ത്ഥരാജകുമാരന്മാര്‍ക്കു് അന്യമായിത്തീര്‍ന്നു.</div><div><br></div><div>ഒടുവില്‍, അച്ഛനു രാജ്യഭാരം തിരികെനല്‍കി, പത്നീസമേതനായി വാനപ്രസ്ഥാശ്രമംസ്വീകരിച്ച പാണ്ഡുഇളയച്ഛന്‍ മരിച്ചപ്പോള്‍, കുന്തിയേയും മക്കളേയും തിരികേ കൊട്ടാരത്തിലെത്തിച്ചുസംരക്ഷിക്കാന്‍ തീരുമാനിച്ചതു് അച്ഛന്റെ ഹൃദയവിശാലത.</div><div><br></div><div>എന്നാല്‍ കുന്തി ചെയ്തതോ? കുരുവംശത്തിന്റെ അധികാരികളായി തന്റെ മക്കളെ അവരോധിക്കാനുള്ള കരുനീക്കങ്ങള്‍ക്കു് അവര്‍ തുടക്കമിട്ടു..</div><div><br></div><div>കുന്തിയുടെ ഗൂഢലക്ഷ്യങ്ങള്‍ അന്നേ ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. രാജവംശത്തിനെതിരെയുള്ള അവരുടെ ഗൂഢനീക്കങ്ങള്‍ക്കെതിരെ കൗമാരത്തിലേ മറുനീക്കങ്ങളാരംഭിച്ചവനാണു സുയോധനന് ! കരുത്തനായ വൃകോദരനാകും കുന്തീസുതന്മാരുടെ രക്ഷാദുര്‍ഗ്ഗമെന്ന തിരിച്ചറിവില്‍, വിഷംചേര്‍ത്തഭക്ഷണം വയറുനിറയെക്കൊടുത്തു്, കൈകാല്‍ ബന്ധിച്ച്, നദിയില്‍ത്താഴ്ത്തിയതാണു ഞാനവനെ! മൂന്നുനാലു നാളുകള്‍ക്കപ്പുറം എന്നെയദ്ഭുതപ്പെടുത്തിക്കൊണ്ടു്, അവന് തിരികെയെത്തി... ഇപ്പോള്‍, ഇങ്ങനെയെന്നെ ചതിച്ചുതകര്‍ക്കാന്‍മാത്രമായി അവനന്നു ജീവനിലേക്കു മടങ്ങിയെത്തി...</div><div><br></div><div>ഇതിനിടയില്‍ തന്റെ പുത്രന്മാരെ അധികാരത്തിലെത്തിക്കാനുള്ള കുന്തിയുടെ കുതന്ത്രങ്ങള്‍ക്കു കൂട്ടുനില്ക്കാന് സോമകുലത്തില്‍നിന്നുപോലും ഒരാളുണ്ടായി. വിദുരര്‍ ഇളയച്ഛന്! പക്ഷേ, എന്തുന്യായത്തിന്റെപേരില്‍? ചില സന്ദേഹങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്തായിരുന്നുവെന്നതു് എനിക്കിപ്പോഴുമജ്ഞാതം! </div><div><br></div><div>ധൃതരാഷ്ട്രപുത്രനായ ഞാന്‍തന്നെയാണു ഹസ്തിനപുരിയുടെ യഥാര്‍ത്ഥ അവകാശി.</div><div><br></div><div>എങ്കിലും പാണ്ഡൂ ഇളയച്ഛനു് ഒരു പുത്രനെങ്കിലുമുണ്ടായിരുന്നെങ്കില്‍ പകുതിരാജ്യം സന്തോഷത്തോടെ നല്കാന് ഞാന്‍ തയ്യാറാകുമായിരുന്നല്ലോ! സോമകുലത്തില്‍നിന്ന് അധികാരം കവര്‍ന്നെടുക്കാനെത്തിയ രാജ്യദ്രോഹികള്‍മാത്രമാണു കുന്തിയുടെ മക്കള്‍ ... രാജ്യദ്രോഹികള്‍ക്കു ചിതയൊരുക്കാന്‍ മനോഹരമായ ഒരു കൊട്ടാരംതന്നെതീര്‍ത്തു ഞാന്‍! വിദുരനിളയച്ഛന്റെ ചതിയാണു് ആ തന്ത്രം തകര്‍ത്തതെന്നു ചാരന്മാരില്നിന്നു പിന്നിടു ഞാനറിഞ്ഞു.</div><div><br></div><div>ഇളയച്ഛൻ</div><div>പിതൃതുല്യനാണെന്ന, സുയോധനന്റെ നീതിബോധമൊന്നുകൊണ്ടുമാത്രമാണു് സത്യമെന്തെന്നറിഞ്ഞിട്ടും ആ ചതിക്കുള്ള ശിക്ഷ വിദുരര്‍ക്കു ലഭിക്കാതെപോയതു്.</div><div><br></div><div>എന്തൊക്കെയുണ്ടായാലും എല്ലായ്പോഴും വിജയം കുന്തിക്കും മക്കള്‍ക്കുമായിരുന്നു. എന്നാല്‍ അതൊരിക്കലും ധര്‍മ്മത്തിന്റെ വിജയമല്ലതന്നെ!</div><div><br></div><div>തൊടുന്യായങ്ങളുയര്‍ത്തി സകലതും കൈയടക്കാന്‍ ശ്രമിക്കുന്നവര്‍ ധര്‍മ്മികളെന്നു വാഴ്ത്തപ്പെടുന്നതോ ലോകനീതി?</div><div><br></div><div>എന്തു ധര്‍മ്മത്തിന്റെ പേരിലാണു വൃകോദരന് എന്റെ ഊരുവിലേക്കു ഗദ ചുഴറ്റിയടിച്ചതു്? നിരായുധനായി തേരില്‍നിന്നിറങ്ങിയ കര്‍ണ്ണന്റെ വിരിമാറിലേക്കു ചതിയമ്പെയ്തവന്‍ ഭീരുവോ വില്ലാളിവീരനോ? ഗുരുവിനെ ചതിച്ചുകൊല്ലാന്‍ കൂട്ടുനിന്നവന്‍ ധർമ്മപുത്രന് എന്ന വിളിപ്പേരിനര്‍ഹനാകുന്നതെങ്ങനെ? പിതാമഹനെ ശരശയ്യയില്‍ക്കോർത്തു കൊല്ലാക്കൊലചെയ്തവര്‍ അനര്‍ഹമായവ നേടിയെടുക്കാന്‍ എന്തധര്‍മ്മവുംചെയ്യാന്‍ തങ്ങളൊരുക്കമാണെന്നു സ്വയംതെളിയിക്കുകയായിരുന്നില്ലേ? ഹസ്തിനപുരിയിൽവച്ച്, പാഞ്ചാലി അപമാനിതയായെങ്കിൽ അതിനു കാരണക്കാരനായതും യുധിഷ്ഠിരനല്ലേ? എന്നാലാ പാപഭാരവും വ്യഥാ എന്നിലാരോപിക്കാനും ചിലകുബുദ്ധികൾ വ്യഗ്രചിത്തരായ് വന്നു....</div><div><br></div><div>എങ്കിലും;</div><div><br></div><div>ജീവിതത്തിലെന്നും തിരിച്ചടികള്‍മാത്രംനേരിട്ട എന്റെ മരണം, ഒരിക്കലുമൊരു പരാജയമാവില്ലെന്നു് എനിക്കുറപ്പുണ്ടു്....</div><div><br></div><div>ഗുരുപുത്രാ, ഇപ്പോഴുമെനിക്കുറപ്പുണ്ടു്, നിന്റെ പിതൃഘാതകരെ, എന്റെയും നിന്റെയും ശത്രുക്കളെ ഉന്മൂലനംചെയ്യാന് നിനക്കാവുകതന്നെചെയ്യും.</div><div><br></div><div>ഹസ്തിനപുരിയുടെ യഥാർത്ഥരാജാവു്, നിന്നെയിതാ രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനായി പ്രഖ്യാപിക്കുന്നു. ഇത്രയും പരാജയങ്ങള്‍ക്കപ്പുറം നീ ഒറ്റയ്ക്കു ജയിക്കണം. ധര്‍മ്മയുദ്ധത്തിനു തെല്ലും വിലകല്പിക്കാത്ത കുന്തീപുത്രന്മാരെത്തകര്‍ക്കാന്‍ നിനക്കിനി എന്തുമാര്‍ഗ്ഗവും സ്വീകരിക്കാം.... "</div><div><br></div><div>തെല്ലിട നിശബ്ദനായ ദുര്യോധനൻ, തന്റെ മിഴികൾമാത്രം ചലിപ്പിച്ച്, അശ്വത്ഥാമാവിനേയും കൃപേരേയും കൃതകർമ്മാവിനേയും നോക്കി. </div><div><br></div><div>പിന്നെ ഉറച്ച ശബ്ദത്തിൽപ്പറഞ്ഞു.</div><div><br></div><div>"ആരെങ്കിലും ഒരുപാത്രത്തില്‍ അല്പം ജലംകൊണ്ടുവരൂ..."</div><div><br></div><div>കൃപര്‍ കൊണ്ടുവന്ന ജലം, തന്റെ വലതുകൈയാല്‍ക്കോരി അശ്വത്ഥാമാവിന്റെ ശിരസ്സില്‍ത്തളിച്ചു്, ദുര്യോധനന് ഗുരുപുത്രനെ തന്റെ സര്‍വ്വസൈന്യാധിപനായി അഭിഷേകംചെയ്തു. കൃപരും കൃതവര്‍മ്മാവും കണ്ണീരണിഞ്ഞ സാക്ഷികളായി...</div><div><br></div><div>മണ്ണിലേയ്ക്കിരുന്ന അശ്വത്ഥാമാവ്, ദുര്യോധനനെ തന്റെ മടിയിൽക്കിടത്തി.</div><div><br></div><div>"കൃപരെ, കൃതവര്‍മ്മാവേ, അന്ത്യംവരെയും നിങ്ങള്‍ നിങ്ങളുടെ സര്‍വ്വസൈന്യാധിപനൊപ്പമായിരിക്കൂ... ഇനി വിട! അശ്വത്ഥാമാവേ,നിനക്കു വിജയമുണ്ടാകട്ടെ..!"</div><div><br></div><div>ആ വാക്കുകൾക്കൊടുവിൽ, അശ്വത്ഥാമാവിന്റെ മടിയില്‍ സുയോധനന്റെ ചേതനയറ്റ ശരീരംമാത്രം ബാക്കിയായി.</div><div><br></div><div>------------------------------------------</div><div>വൃകം - ചെന്നായ</div><div>വൃകോദരന് - ഭീമസേനന്</div></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com2tag:blogger.com,1999:blog-8973745128098535706.post-85985428502887423962015-06-20T23:21:00.005+05:302022-08-01T02:00:35.052+05:30കാര്‍ഗില്‍ - അഗ്നിയെരിഞ്ഞ ഹിമശൈലം <div class="separator" style="clear: both; text-align: center;"><iframe allowfullscreen="" class="BLOG_video_class" height="337" src="https://www.youtube.com/embed/yd9N6dsIaME" width="405" youtube-src-id="yd9N6dsIaME"></iframe></div><br /><div><br /></div><div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div><br /></div><br />വിവേക് പ്രധാന് ഒരിക്കലും സന്തുഷ്ടനായിരുന്നില്ല. <br /><br />വളരെ പ്രശസ്തമായ ഒരു ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന വിവേക്, ഔദ്യോഗികാവശ്യത്തിനായുള്ള യാത്രയിലായിരുന്നു. ശതാബ്ദി എക്സ്പ്രസ്സിലെ എ.സി. കമ്പാര്‍ട്ട്മെന്റിന്റെ സുഖശീതളിമപോലും അയാളുടെ അസ്വസ്ഥമായ നാഡീവ്യൂഹത്തെ തണുപ്പിച്ചില്ല.<br /><br />പ്രോജക്റ്റ് മാനേജര്‍ തസ്തികയിലാണു ജോലിചെയ്യുന്നതെങ്കിലും ഔദ്യോഗികാവശ്യങ്ങള്‍ക്കു വിമാനത്തില്‍ യാത്രചെയ്യാനുള്ള അനുമതി വിവേകിനിനിയും ലഭിച്ചിട്ടില്ല. ഈ യാത്രയ്ക്കുമുമ്പായി വിമാനയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി അയാള്‍ ഹെയ്ച്ച്. ആര്. മാനേജരെക്കണ്ടു സംസാരിച്ചതുമാണു്. എന്നിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഔദ്യോഗികയാത്രകള്‍ വിമാനത്തില്വേണമെന്നുള്ളതു് ഒരു പ്രസ്റ്റീജ് ഇഷ്യു ആയി വിവേക് ഒരിക്കലും കരുതിയിട്ടില്ല. മറിച്ച്, യാത്രാസമയത്തില്‍ ലഭിക്കാവുന്ന നേട്ടംതന്നെയാണു് അയാള്‍ കണക്കിലെടുത്തിരുന്നതു്. ഒരു പ്രോജക്റ്റ് മാനേജരെന്നനിലയില്‍ തീര്ത്താല്ത്തീരാത്തത്ര ജോലികളാണുള്ളതു്. അതിനിടയില്‍ ഇത്രയേറെ സമയം യാത്രകള്‍ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്.<br /><br />എന്തായാലും വെറുതേകളയാന്‍ സമയമില്ലാത്തതിനാല്‍ വിവേക് ബാഗുതുറന്നു ലാപ്ടോപ്പ് പുറത്തെടുത്തു. ചില അത്യാവശ്യജോലികള്‍ ചെയ്തുതീര്ക്കാനുണ്ടു്.<br /><br />"ഗുഡ് മോണിംഗ് സര്, ലഗ്താ ഹേ ആപ് സോഫ്റ്റ്വേര്‍ ഇന്‍ഡസ്ട്രി മേം കാം കര്‍രേ ഹേ!"<br /><br />("ഗുഡ് മോണിംഗ് സര്, താങ്കള്‍ സോഫ്റ്റ്വെയര് ഇന്ഡസ്ട്രിയിലാണു ജോലി ചെയ്യുന്നതെന്നു തോന്നുന്നു")<br /><br />തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന മനുഷ്യന്, വളരെ ബഹുമാനത്തോടെ വിവേകിനെ നോക്കിക്കൊണ്ടു പറഞ്ഞു. <br /><br />"മ്ഹും" വിവേക് ഒട്ടും താല്പര്യമില്ലാത്ത ഒരു മൂളലില്‍ മറുപടിയൊതുക്കി. ലാപ്ടോപ് ഓണ്‍ചെയ്ത്, അയാള്‍ അതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.<br /><br />"നിങ്ങളെപ്പോലെയുള്ള ആളുകളാണു നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതു്. ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്വല്കൃതമല്ലേ?"<br /><br />ശല്യക്കാരനെന്നു കരുതിയെങ്കിലും അയാളുടെ അഭിനന്ദനവാക്കുകള്‍ വിവേകിനിഷ്ടമായി. തല അല്പമൊന്നു ചരിച്ച്, അയാളെ നോക്കി, വിവേക് നന്ദി പറഞ്ഞു. <br /><br />മുപ്പതുവയസ്സില്ത്താഴെ പ്രായംതോന്നുന്ന ആ ചെറുപ്പക്കാരന് അരോഗദൃഢഗാത്രനായിരുന്നു. മസിലുകള്‍ ഉരുണ്ടുനില്ക്കുന്ന ശരീരം. ഒരു സ്പോര്ട്സ്മാനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നും. സൗജന്യപാസുമായി യാത്രചെയ്യുന്ന, റെയില്‍വേ സ്പോര്‍ട്സ് ടീമിലെ ഒരംഗമാകും അയാളെന്നു വിവേക് പ്രധാന് ഊഹിച്ചു. <br /><br />"നിങ്ങളെപ്പോലുള്ള ആളുകള്‍ എല്ലായ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ടു സര് " <br /><br />അയാള്‍ സംസാരം തുടരാനുള്ള ഭാവമാണു്. "നിങ്ങള്‍ ഏതെങ്കിലും ഓഫീസ് മുറിക്കുള്ളിലിരുന്നു കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പുചെയ്യുന്നു. എന്നാല്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കുനയിക്കുന്ന, വിസ്മയാവഹമായ നേട്ടങ്ങളാണതു നമ്മുടെ സമൂഹത്തിനു നല്‍കുന്നത്."<br /><br />കമ്പ്യൂട്ടര്പ്രോഗ്രാമറുടെ ജോലിയെ നിസ്സാരവല്കരിക്കുന്ന ഒരു പരാമര്‍ശമാണതെന്നു വിവേകിനു തോന്നി. ദേഷ്യംതോന്നിയെങ്കിലും അയാളതു പ്രകടിപ്പിച്ചില്ല. ദേഷ്യപ്പെടുന്നതിനുപകരം മറ്റെയാള്‍ പറയുന്നതു തെറ്റാണെന്നതിനു ന്യായീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുക എന്നതായിരുന്നു, ഭൂരിപക്ഷം സോഫ്റ്റ്വെയര് എഞ്ചിനീയര്മാരെയുംപോലെ വിവേകിന്റെയും പ്രകൃത്യായുള്ള ശീലം.<br /><br />"താങ്കള്‍ കരുതുന്നതുപോലെ അതത്ര നിസ്സാരകാര്യമല്ല സുഹൃത്തേ. വെറുതെ എന്തെങ്കിലും ഒരു കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്തു വയ്ക്കുന്നതല്ല പ്രോഗ്രാം റൈറ്റിംഗ്. അതിനുപിന്നില്‍ ഒരുപാടു നൂലാമാലകളും കണക്കുകൂട്ടലുകളുമൊക്കെയുണ്ടു്." ഉള്ളിൽനുരഞ്ഞ ദേഷ്യം പ്രകടിപ്പിക്കാതെ, സൗമ്യതയോടെ വിവേക് പറഞ്ഞു.<br /><br />സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റ് ലൈഫ് സര്ക്കിള്തന്നെ വിശദീകരിക്കേണ്ടതുണ്ടെന്ന് ഒരു നിമിഷം തോന്നിയെങ്കിലും അടുത്തനിമിഷം അതു വേണ്ടെന്നുവച്ച്, രണ്ടു വാക്കുകളില്‍ അയാള്‍ മറുപടിയവസാനിപ്പിച്ചു. <br /><br />"ഇറ്റ്സ് കോംപ്ലക്സ്, വെരി കോംപ്ലക്സ്" (അത് ഒരുപാടു സങ്കീര്‍ണ്ണമാണു്.)<br /><br />"തീര്‍ച്ചയായും അതങ്ങനെതന്നെയാകുമെന്നെനിക്കറിയാം, അതുകൊണ്ടല്ലേ നിങ്ങള്‍ക്കു വലിയ ശമ്പളം ലഭിക്കുന്നതു്?"<br /><br />വിവേക് ചിന്തിച്ചതുപോലൊരു മറുപടിയല്ല ആ മനുഷ്യനില്‍നിന്നു വന്നതു്. സൗമ്യമായ ഭാവത്തോടെയുള്ള ആ മറുപടിയില്‍ എന്തോ ഒരസഹിഷ്ണുതയുള്ളതുപോലെ വിവേകിനു തോന്നി. <br /><br />"എല്ലാവരും പണംമാത്രമാണു കാണുന്നതു്. എത്രവലിയ മാനസികപിരിമുറുക്കവും കഠിനാദ്ധ്വാനവുമാണു പിന്നിലുള്ളതെന്നു് ആരും ചിന്തിക്കുന്നില്ല. കഠിനാദ്ധ്വാനത്തെക്കുറിച്ചു്, ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള ഇടുങ്ങിയ മനോഭാവംതന്നെയാണിതു്. എ.സി. മുറിയിലിരുന്നു ജോലിചെയ്യുന്നതുകൊണ്ടു ഞങ്ങളുടെ നെറ്റി വിയര്‍ക്കുന്നില്ലെന്നു കരുതേണ്ടതുണ്ടോ? നിങ്ങള്‍ നിങ്ങളുടെ മസിലുകളുപയോഗിച്ചദ്ധ്വാനിക്കുന്നു, ഞങ്ങള്‍ ചിന്തകളും തലച്ചോറുമുപയോഗിച്ചദ്ധ്വാനിക്കുന്നു. അതു വിലകുറച്ചുകാണുന്നതെന്തിനാണ്?"<br /><br />അടികിട്ടിയതുപോലുള്ള ആ മനുഷ്യന്റെ മുഖഭാവം വിവേകിനു കാണാന്‍കഴിഞ്ഞു. തന്റെ ഭാഗം ന്യായീകരിക്കാനുള്ള ഏറ്റവുംപറ്റിയ അവസരമായി വിവേക് ആ സന്ദര്‍ഭത്തെ കണ്ടു.<br /><br />"ഞാനൊരുദാഹരണം പറയാം. ഈ തീവണ്ടിയുടെ കാര്യംതന്നെയെടുക്കൂ. റെയില്‍വേ ടിക്കറ്റിംഗ് സംവിധാനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്വല്ക്കരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനു സ്റ്റേഷനുകളില്‍ ഒന്നില്‍നിന്നു മറ്റൊന്നിലേക്കു പോകാനായി രാജ്യത്തെ ഏതുകോണിലുമുള്ള കമ്പ്യൂട്ടറൈസ്ഡ് ബുക്കിംഗ് സെന്ററില്‍നിന്നോ അതല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോനിന്നുപോലും താങ്കള്‍ക്കു ടിക്കറ്റെടുക്കാം. ഒരേ സമയത്ത്, ഒരൊറ്റ ഡാറ്റാബേസിലേക്ക്, ആയിരക്കണക്കിനിടപാടുകളാണു നടക്കുന്നതു്. ഡാറ്റയുടെ സമഗ്രത, യഥാക്രമത്തിലും യഥാസമയത്തുമുള്ള ഡാറ്റാ ലോക്കിംഗ്, ഡാറ്റയുടെ സുരക്ഷിതത്വം ഇതെല്ലാം ഉറപ്പുവരുത്താനായില്ലെങ്കില്‍ എത്രവലിയ കുഴപ്പങ്ങളാണുണ്ടാകുക? ഇത്തരത്തിലുള്ള ഒരു സംവിധാനം ഡിസൈന്‍ചെയ്തു കോഡുചെയ്തെടുക്കുകയെന്നതു് എത്ര സങ്കീര്‍ണ്ണമാണെന്നു താങ്കള്‍ക്കൂഹിക്കാന്‍ കഴിയുമോ?"<br /><br />ആ മനുഷ്യന് ചകിതനായാണു വിവേകിന്റെ വാക്കുകള്‍ കേട്ടതു്, ആദ്യമായി പ്ലാനറ്റേറിയംകാണുന്ന കുട്ടിയെപ്പോലെ അയാള്‍ നിശബ്ദനായി. അയാള്‍ക്കു സങ്കല്പിക്കാനാവുന്നതിനുമപ്പുറത്തായിരുന്നു കേട്ടകാര്യങ്ങള്‍ ...<br /><br />"സര്, താങ്കള്‍ ഇതുപോലുള്ളതെന്തെങ്കിലും ഡിസൈന്ചെയ്യുകയോ കോഡ്ചെയ്യുകയോ ചെയ്തിട്ടുണ്ടോ?"<br /><br />"തീര്‍ച്ചയായും," അല്പമൊന്നു നിറുത്തിയിട്ട്, വിവേക് തുടര്‍ന്നു: "പക്ഷേ, ഇപ്പോള്‍ ഞാന്‍ പ്രോജക്റ്റ് മാനേജരാണ്"<br /><br />"ഓ," ഒരു കൊടുങ്കാറ്റു നിലച്ച സന്തോഷത്തോടെ ആ മനുഷ്യന് ദീര്‍ഘനിശ്വാസമുതിർത്തു.<br /><br />"ഇപ്പോള്‍ താങ്കള്‍ക്കു വലിയ ടെന്‍ഷനുള്ള ജോലിയൊന്നുമില്ല, അല്ലേ?"<br /><br />തന്റെ തലയിലേക്ക് ഒരാണി അടിച്ചിറക്കുന്നതുപോലെയാണ് ആ വാക്കുകള്‍കേട്ടപ്പോള്‍ വിവേകിനു തോന്നിയത്. അയാള്‍ ഒരു പ്രതിവാദത്തിനുകൂടെ തയ്യാറായി.<br /><br />"കൂടുതല്‍ ഉയരങ്ങളിലേക്കു പോകുമ്പോള്‍ എങ്ങനെയാണു ടെന്‍ഷന്‍ കുറയുക? ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ ജോലിഭാരവും കൂടും. ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ ആന്‍ഡ് കോഡിംഗ് എന്നത് ഏറ്റവും നിസ്സാരമായ ജോലിയാണ്. കരിയറിന്റെ തുടക്കം. ഇപ്പോള്‍ ഞാന്‍ അതു ചെയ്യുന്നില്ല, എന്നാല്‍ ഡിസൈന്‍ ആന്‍ഡ് കോഡിംഗ് ഇപ്പോഴും എന്റെ ഉത്തരവാദിത്വമാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ജോലിയാണു ഞാനിപ്പോള്‍ ചെയ്യുന്നതു്. കൃത്യസമയത്ത്, മേന്മയോടെ, പരമാവധി ജോലികള്‍ ചെയ്തുതീര്ക്കുകയെന്നതു വളരെ വിഷമകരമാണ്. എല്ലായ്പോഴും റിക്വയര്‍മെന്റ്സ് മാറ്റികൊണ്ടിരിക്കുന്ന കസ്റ്റമര്‍ ഒരുവശത്ത്, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മറ്റൊരു വശത്ത്, പത്തു ദിവസംകൊണ്ടു തീര്‍ക്കാന്‍പറ്റുന്ന ജോലി, അഞ്ചു ദിവസംകൊണ്ടു തീര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന ഹയര്‍ മാനേജ്മെന്റ് വേറൊരു വശത്ത്.. ജോലിയിലെ സമ്മര്‍ദ്ദത്തെക്കുറിച്ചു പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകില്ല."<br /><br />താന്‍ തെറ്റായതെന്തോ പറഞ്ഞു എന്ന ചിന്തയില്‍, വിളറിയ മുഖത്തോടെയിരുന്ന എതിരാളിയെ നോക്കി, വിവേക് തുടര്‍ന്നു.<br /><br />"മൈ ഫ്രണ്ട്, യു ഡോണ്ട് നോ, വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ " <br /><br />(എന്റെ ചങ്ങാതീ, യുദ്ധമുഖത്തായിരിക്കുക എന്നാല്‍ എന്താണെന്നു താങ്കള്‍ക്കറിയില്ല)<br /><br />ആ മനുഷ്യന് തന്റെ സീറ്റില്‍ ചാഞ്ഞിരുന്നു. ധ്യാനത്തിലെന്നവണ്ണം കണ്ണുകളടച്ചു. അല്പസമയത്തിനുശേഷം വിവേകിനെ അതിശയിപ്പിക്കുന്നത്ര ശാന്തഗൗരവഭാവത്തില് അയാള്‍ സംസാരിച്ചു തുടങ്ങി. <br /><br />"ഐ നോ സര്, ഐ നോ വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ " <br /><br />താന്‍ തീവണ്ടിയിലാണെന്നതും ചുറ്റും മറ്റുയാത്രികരുണ്ടെന്നതും വിസ്മരിച്ചതുപോലെ അയാളുടെ കണ്ണുകളപ്പോള്‍ ഏതോ ശൂന്യതയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrA9UtmY72Gf-Qy2aSLnwNYuLdWb2kkWT0OuL-IQor4I-LiWGJYuNeEBfn8xDvVRVHbn9gK4EBJU0oqwDousM2He2WqtTNe1LG40oR3x7jX7bY5BnYUjn5eqiSafR_ltbhg1aI6vzeytsz/s1600/1_1436267617.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="400" data-original-width="652" height="243" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrA9UtmY72Gf-Qy2aSLnwNYuLdWb2kkWT0OuL-IQor4I-LiWGJYuNeEBfn8xDvVRVHbn9gK4EBJU0oqwDousM2He2WqtTNe1LG40oR3x7jX7bY5BnYUjn5eqiSafR_ltbhg1aI6vzeytsz/s400/1_1436267617.jpg" width="400" /></a></div>
<br /><br />"ആ രാത്രിയില്‍ പോയന്റ് 4875 തിരികെപ്പിടിക്കാനുള്ള ഉത്തരവു ലഭിക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തില്‍ 30 മുപ്പതു പേരാണുണ്ടായിരുന്നതു്. സമുദ്രനിരപ്പില്‍നിന്നു 4875 മീറ്റര്‍ ഉയരമുള്ള, മഞ്ഞുറഞ്ഞ ഒരു മലയാണതു്. <br /><br />ശത്രുക്കള്‍ അതിനുമുയരെയുള്ള ടൈഗര്‍ ഹില്ലിന്റെ മുകളില്‍നിന്നു വെടിയുതിര്‍ക്കുകയായിരുന്നു. അടുത്ത ബുള്ളറ്റ്, എപ്പോള്‍ എവിടെനിന്നു വരുമെന്നോ ആരുടെമേല്‍ പതിക്കുമെന്നോ ഒരു നിശ്ചയവുമില്ലായിരുന്നൂ, ഞങ്ങളിലാര്‍ക്കും.<br /><br />പിറ്റേന്നു പുലര്‍ച്ചേ, ഞങ്ങള്‍ ആ കുന്നിനുമുകളില്‍ ത്രിവര്ണ്ണപതാകയുയര്ത്തുമ്പോള് വെറും നാലുപേര്മാത്രമാണു ജീവനോടെ അവശേഷിച്ചിരുന്നതു്."<br /><br />"നിങ്ങള്‍?.."<br /><br />"ക്യാപ്റ്റൻ സുശാന്ത്, 13 ജെ. & കെ. റൈഫിള്‍സ്. <br /><br />എന്റെ ടേം പൂര്‍ത്തിയായപ്പോള്‍ എന്തെങ്കിലും സോഫ്റ്റ് അസൈന്മെന്റ്സ് ആകാമെന്ന് അധികാരികള്‍ പറഞ്ഞിരുന്നു. ഞാനതു സ്വീകരിച്ചില്ല. ടെന്ഷനൊഴിവാക്കാന്വേണ്ടി ആര്‍ക്കെങ്കിലും സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകുമോ സര്?"<br /><br />അയാള്‍ അല്പനേരം ഏതോ ഓര്‍മ്മയില്‍ സ്വയംനഷ്ടപ്പെട്ടവനായി. പിന്നെ വീണ്ടും പറഞ്ഞു: <br /><br />"അന്നു ഞാൻ സുബേദാർ റാങ്കിലായിരുന്നു. ഞങ്ങള്‍ പോയന്റ് 4875 തിരിച്ചുപിടിക്കുന്നതിനു മണിക്കൂറുകള്‍മുമ്പ്, ഞങ്ങളിലൊരാള്‍ വെടിയേറ്റു മഞ്ഞുകട്ടകള്‍ക്കു മുകളില്‍ വീണു. ശത്രുവിന്റെ തോക്കുകള്‍ക്കുമുന്നില്‍, തുറസ്സായ സ്ഥലത്തുകിടന്ന്, അവന് ജീവനുവേണ്ടിപ്പിടയുമ്പോള് ഞങ്ങള്‍ ബങ്കറിലായിരുന്നു. അവനെ സുരക്ഷിതമായി ബങ്കറിലെത്തിക്കേണ്ടതു് എന്റെ ചുമതലയായിരുന്നു. എന്നാല്‍ എന്റെ ക്യാപ്റ്റന്‍ സാബ്, ക്യാപ്റ്റന്‍ വിക്രം ബത്ര, അതിനെന്നെയനുവദിച്ചില്ല. പകരം, അദ്ദേഹം അവന്റെയടുത്തേക്കു പോയി.<br /><br />ഈ രാജ്യത്തിന്റെ സുരക്ഷയും താന്‍ കമാന്ഡ്ചെയ്യുന്ന സൈനികരുടെ സുരക്ഷയുംകഴിഞ്ഞേ, തന്റെ സുരക്ഷയ്ക്കു സ്ഥാനമുള്ളൂ എന്നാണ് ക്യാപ്റ്റന്‍ ബത്ര അന്നെന്നോടു പറഞ്ഞത്. മുറിവേറ്റുകിടന്ന സൈനികനെ സുരക്ഷിതമായി അദ്ദേഹം ബങ്കറിലെത്തിച്ചു, ശത്രുവിന്റെ വെടിയുണ്ടകള്‍ക്കു തന്റെ ശരീരം വിട്ടുകൊടുത്തുകൊണ്ട്! കീഴുദ്യോഗസ്ഥനെ വെടിയുണ്ടകളില്‍നിന്നു മറയ്ക്കുവാനായി, അദ്ദേഹം സ്വന്തം ശരീരംകൊണ്ടാണു കവചംതീര്ത്തതു്. <br /><br />ഇന്നുമെന്റെ കണ്ണൊന്നടച്ചാല്‍ എനിക്കു കാണാം സര്, നിരവധി വെടിയുണ്ടകളേറ്റു തുളഞ്ഞ ശരീരവുമായി മരിച്ചുവീണ, ക്യാപ്റ്റന്റെ മുഖം. ആ വെടിയുണ്ടകളെല്ലാം എന്റെമേല്‍ പതിക്കേണ്ടവയായിരുന്നു.<br /><br />എനിക്കറിയാം സര് മേലുദ്യോഗസ്ഥന് ആകുകയെന്നത് എത്ര ത്യാഗപൂര്ണ്ണമാണെന്നു്, ആന്‍ഡ് ഐ നോ സര്, വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ ..."<br /><br />എങ്ങനെയാണു പ്രതികരിക്കേണ്ടതെന്നു വിവേകിനറിയില്ലായിരുന്നു. എപ്പോഴോ അയാള്‍ ലാപ്ടോപ് ഷട്ട്ഡൗൺചെയ്തിരുന്നു. ജോലിയിലെ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും ജീവിതവ്രതമായെടുത്ത ആ മനുഷ്യനു മുന്നിലിരുന്ന്, ഒരു വേഡ് ഡോക്യുമെന്റ് എഡിറ്റുചെയ്യുന്നതുപോലും അധിക്ഷേപമായേക്കുമെന്നു വിവേക് ഭയന്നിരിക്കാം.<br /><br />ശതാബ്ദി എക്സ്പ്രസ് അതിന്റെ അടുത്തസ്റ്റോപ്പില്‍ നിറുത്തുന്നതിനായി വേഗം കുറച്ചുതുടങ്ങി. ക്യാപ്റ്റൻ സുശാന്ത് തന്റെ ബാഗുകളെടുത്ത്, വണ്ടിയില്‍നിന്നിറങ്ങാൻ തയ്യാറെടുത്തു.<br /><br />"ഇറ്റ് വോസ് ... നൈസ് മീറ്റിങ്ങ്.... സര്... " വിവേക് എഴുന്നേറ്റു നിന്നു്, ഇടറിയശബ്ദത്തില്‍ തപ്പിത്തടഞ്ഞു പറഞ്ഞു. <br /><br />സുശാന്ത് അയാളുടെനേരെ കൈനീട്ടി, ഹസ്തദാനം നല്കി.<br /><br />ഈ കൈകള്‍ ... മഞ്ഞുമലകള്‍ പിടിച്ചുകയറിയ കൈകള്‍, രാജ്യത്തിന്റെ ശത്രുവിനുനേരെനീട്ടിയ തോക്കിന്റെ ട്രിഗറമര്ത്തിയ കൈകള്‍, ത്രിവര്‍ണ്ണപതാക ഉയര്ത്തിപ്പറത്തിയ കൈകള്‍ ...<br /><br />വിവേക് പെട്ടന്നു ക്യാപ്റ്റൻ സുശാന്തിന്റെ കൈയില്‍നിന്നു പിടിവിട്ടു. അറ്റന്‍ഷനായിനിന്ന്, കൈ, നെറ്റിയിലേക്കു ചേര്‍ത്ത്, ആ ധീരയോദ്ധാവിന് ഒരു സല്യൂട്ട് നല്കി....<br /><br />അതില്‍ക്കൂടുതല്‍ മറ്റെന്താണ് അയാള്‍ക്കു ചെയ്യാന്കഴിയുക?<br /><br />--------------------------------------------------------------------------------------------<br /><br /><b>കുറിപ്പുകള്‍</b><br /><br />1.പോയന്റ് 4875ലെ പോരാട്ടം യഥാര്‍ത്ഥത്തില്‍ നടന്നതാണ് (1999 കാര്‍ഗില്‍ യുദ്ധം). തന്റെ കീഴിലെ പടയാളികളില്‍ ഒരുവനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ശത്രുക്കളുടെ വെടിയേറ്റു മരിച്ച ക്യാപ്ടന് വിക്രം ബത്രയെ മരണാനന്തര ബഹുമതിയായി പരമവീര ചക്രം നല്കി രാജ്യം ആദരിച്ചു.<br /><br />2. ഇത് ഒരു വിവര്‍ത്തനമാണ്. 'The line of fire' എന്ന ആംഗലേയ കഥയാണ് ഇതിന്റെ മൂലം. ഇതിന്റെ രചയിതാവ് ആരാണെന്നറിയില്ല. 2004ൽ ഈ കഥ (English) പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. അതിൽനിന്നാണ് ഈ പരിഭാഷനടത്തിയിട്ടുള്ളത്.<div><div><a href="https://theicywindblows2.blogspot.com/2004/08/line-of-fire.html" target="_blank">Kris' short stories: The Line of fire (theicywindblows2.blogspot.com)</a><br /><br />3. പോയന്റ് 4875, കാര്‍ഗില്‍ യുദ്ധം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കു കാണുക<br /><br /><a href="http://ml.wikipedia.org/wiki/Kargil_War">http://ml.wikipedia.org/wiki/Kargil_War</a><br /><br />4. ക്യാപ്റ്റൻ വിക്രം ബത്രയെക്കുറിച്ചു കൂടുതലറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.<br /><br /><a href="http://ml.wikipedia.org/wiki/Vikram_Batra">http://ml.wikipedia.org/wiki/Vikram_Batra</a><div>
<br /></div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLL5iseLG7VBMr3axmQbV9zY4if8wAm0s-VcpdhQSaUMaCx99HsSw7jwO4rL5Ybtb1GyNeUqrg-mzZqHka7_JrnvNxtHWJ_3VCb-XCfKbHL1_ewOng1XyDqyH1pIgj46gMLhgG_JY2QBvb/s1600/captain-vikram-batra.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="422" data-original-width="759" height="220" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLL5iseLG7VBMr3axmQbV9zY4if8wAm0s-VcpdhQSaUMaCx99HsSw7jwO4rL5Ybtb1GyNeUqrg-mzZqHka7_JrnvNxtHWJ_3VCb-XCfKbHL1_ewOng1XyDqyH1pIgj46gMLhgG_JY2QBvb/s400/captain-vikram-batra.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small; text-align: start;">ക്യാപ്റ്റൻ വിക്രം ബത്ര</span></td></tr>
</tbody></table>
<div>
<br /></div>
</div></div>Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com6tag:blogger.com,1999:blog-8973745128098535706.post-38234771825820309742015-06-08T01:20:00.002+05:302021-12-11T18:48:03.183+05:30ലാഭവും നഷ്ടവും<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
കുടിവെള്ളവുമായെത്തുന്ന ടാങ്കര്‍ ലോറിയുടെമുന്നില്‍ ശുദ്ധജലംവാങ്ങാന് നില്ക്കുന്നവരുടെ നീണ്ടനിരകണ്ടു നാരായണന് നായര്‍ നെടുവീര്‍പ്പിട്ടു. </div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
എത്രപെട്ടന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞതു്? മികച്ച ശുദ്ധജലസ്രോതസ്സുകളായിരുന്നു, നാട്ടിലെ കുളങ്ങളും കിണറുകളുമെല്ലാം. കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ടിവരുന്ന ഒരുകാലമുണ്ടാകുമെന്നു സ്വപ്നേപി നിരൂപിച്ചിരുന്നില്ലല്ലോ അന്നൊന്നും!</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjq77R6-8y7jyMLcM6eDVNEifP19QwWH4HkayPu23AFis3nmkGr1wtF8penwS8lHStoVP2e_UMdV11cFZHZoEUyoqWq_b8uvECzEgqFQNnPn1L8sHbZZb0wz8tgBaHD_84HFsvtjkjzNwUB/s1600/kudivellam0.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="208" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjq77R6-8y7jyMLcM6eDVNEifP19QwWH4HkayPu23AFis3nmkGr1wtF8penwS8lHStoVP2e_UMdV11cFZHZoEUyoqWq_b8uvECzEgqFQNnPn1L8sHbZZb0wz8tgBaHD_84HFsvtjkjzNwUB/s400/kudivellam0.jpg" width="400"></a></div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കോള്‍പ്പാടങ്ങളില്‍, ഇടവപ്പാതി തുടങ്ങുമ്പോഴാണു നെല്‍വിത്തു വിതയ്ക്കുന്നതു്. മഴപെയ്തൊഴിയുന്ന വെള്ളം വയലുകളില്‍നിറയുമ്പോള്‍ ഞാറു വളര്‍ന്നുതുടങ്ങും. പാടങ്ങളില്‍നിറയുന്ന മഴവെള്ളത്തിന്റെ ഉറവുകള്‍ ഗ്രാമത്തിലെ കുളങ്ങളിലും കിണറുകളിലുമെല്ലാമെത്തും. പാടത്തെ ജലനിരപ്പു ക്രമീകരിക്കാന്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലുള്ള പമ്പ് കൃത്യമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നു. അത്, പാടങ്ങളിലെ അധികജലം പൊഴിയിലേക്കു പമ്പുചെയ്തു കളയും. പൊഴിയ്ക്കും പാടങ്ങള്‍ക്കുമിടയിലുള്ള ബണ്ടു് ഉപ്പുവെള്ളം പാടങ്ങളിലേക്കു കടക്കാതെ തടയും.</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
</div>
<div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
വയലോരങ്ങളിലെ ചിറകളില്‍ സമൃദ്ധമായ പച്ചക്കറിക്കൃഷി; ഗ്രാമത്തിലെ തെങ്ങുകളിലെല്ലാം നിറഞ്ഞ കുലകള്‍... </div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><br></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">കോള്‍പ്പാടങ്ങളില്‍ നെല്‍കൃഷി വര്‍ഷത്തില്‍ ഒരിക്കലേയുള്ളൂ; ചിങ്ങം – കന്നി മാസങ്ങളില്‍ വിളവെടുപ്പു കഴിഞ്ഞാല്‍പ്പിന്നെ ഒറ്റാലുകളും വട്ടവലകളുമായി മത്സ്യം പിടിക്കാനിറങ്ങുന്നവരാകും വയലുകളില്‍ ... ഇന്നിപ്പോള്‍ എല്ലാം എങ്ങോ പോയ്മറഞ്ഞുകഴിഞ്ഞു... </div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">മീനമാസത്തിനുമുമ്പായി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍, പാടങ്ങളിലെ മത്സ്യസമ്പത്തു ലേലംചെയ്യും. ലേലത്തില്‍ക്കിട്ടുന്ന തുക കര്‍ഷകര്‍ക്കു വീതിച്ചുനല്‍കും. ഏറ്റവും കൂടിയനിരക്കില്‍ ലേലമുറപ്പിക്കുന്നവര്‍ക്കുമാത്രമേ ഇനി മത്സ്യം പടിക്കാന് അവകാശമുള്ളൂ!</span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">മീനംതുടങ്ങുമ്പോള്‍ പാടങ്ങളിലെ ജലം പൊഴിയിലേയ്ക്കു പമ്പുചെയ്തു തുടങ്ങും. വെള്ളം വറ്റിത്തുടങ്ങിയാല്‍ ഒരുമാസം മത്സ്യബന്ധനകാലമാണു്. വരാലും കരിമീനും കരികണ്ണിയും കാരിയും കൂരിയും ഞണ്ടും ഇടക്കാലത്ത്, അതിഥിയായെത്തിയ തിലാപ്പിയയുമെല്ലാം വലകളില്‍പ്പിടയ്ക്കും. </span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">മേടമാസം പാതിദൂരം പിന്നിടുമ്പോള്‍ പാടശേഖരം പൂര്‍ണ്ണമായുണങ്ങും. വിണ്ടുകീറിയ ചെളിക്കട്ടകള്‍ ഉടച്ചുകിളച്ചു വീണ്ടും അടുത്ത കൃഷിക്കായി വയല്‍ ഒരുക്കിത്തുടങ്ങും...</span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">നെല്ക്കൃഷികഴിഞ്ഞാല് മത്സ്യക്കൃഷിക്കുപകരം ചെമ്മീന്‍കൃഷി തുടങ്ങണമെന്നു കര്‍ഷകസംഘത്തില്‍ അഭിപ്രായമുയര്ന്നതാണു ദുരന്തങ്ങളുടെ തുടക്കം. ഭൂരിപക്ഷം അതിനനുകൂലമായപ്പോള് കന്നിമാസത്തിലെ കൊയ്ത്തിനുശേഷം പൊഴിതുറന്നു. ശുദ്ധജലത്തിനുപകരം ഉപ്പുവെള്ളം പാടശേഖരങ്ങളില്‍ നിറഞ്ഞു. ചെമ്മീന്‍ ലേലംചെയ്തപ്പോള്‍ കര്‍ഷകര്‍ക്കു വലിയ ലാഭവിഹിതം കിട്ടി.</span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">ആദ്യത്തെ ഒന്നുരണ്ടു വര്‍ഷങ്ങള്‍ ആഹ്ലാദകരംതന്നെയായിരുന്നു. അതുകഴിഞ്ഞപ്പോള്‍ തിക്തഫലങ്ങള്‍ വ്യക്തമായിത്തുടങ്ങി. നെല്ലിന്റെ വിളവു</span><span style="color: rgb(0, 0, 0); font-family: sans-serif; font-size: large; line-height: normal;"> </span><span style="font-size: 15.600000381469727px; line-height: 20px;">കുറഞ്ഞു, വേനലെത്തിയാല്‍ കുളങ്ങളിലേയും കിണറുകളിലേയും ജലത്തിനു് ഉപ്പുരസമായി. പച്ചക്കറിക്കൃഷിയില്ലാതായി.., തെങ്ങുകളില്‍ തേങ്ങകളുടെ എണ്ണവും വലിപ്പവും കുറഞ്ഞു... കാലാന്തരത്തില്‍ നെല്‍ക്കൃഷിതന്നെ അന്യമായി. </span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">ഇന്നിപ്പോള്‍ കുടിനീരിനുമാത്രമല്ല, ശുചീകരണത്തിനുള്ള വെള്ളത്തിനുപോലും വില നല്‍കേണ്ട ഗതികേടിലായി ഗ്രാമവാസികള്‍ ...</span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">“മുത്തശ്ശാ...” </span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">എവിടെ നിന്നോ ഓടിയെത്തി ഇറുകെപ്പുണര്‍ന്ന കൊച്ചുമോനാണു നാരായണന് നായരെ ചിന്തകളില്‍ നിന്നുണര്‍ത്തിയതു്.</span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">“എന്റെ തലമുറയ്ക്ക് പണം കൊടുത്താലെങ്കിലും കുടിവെള്ളം കിട്ടും; കുഞ്ഞേ, നാളെ നിന്റെ തലമുറയ്ക്കോ...!” </span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;"><br></span></div><div style="border: 0px; color: #040414; font-family: 'Trebuchet MS', Arial, sans-serif; font-size: 15.600000381469727px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;"><span style="font-size: 15.600000381469727px; line-height: 20px;">രണ്ടുതുള്ളിക്കണ്ണുനീര്‍ ആ വയോധികന്റെ കണ്ണില്‍നിന്നു പേരക്കുട്ടിയുടെ ശിരസ്സിലേക്കുതിര്ന്നു വീണു....</span></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com6tag:blogger.com,1999:blog-8973745128098535706.post-82602375572996836102015-05-15T02:18:00.002+05:302022-02-09T14:22:30.710+05:30അന്വേഷണം.<div class="separator" style="clear: both; text-align: center;"><iframe allowfullscreen="" class="BLOG_video_class" height="317" src="https://www.youtube.com/embed/sgjXzNjC1UE" width="479" youtube-src-id="sgjXzNjC1UE"></iframe></div><br /><div><br /></div><div>"സത്യത്തില്‍ ഇവനെയൊന്നും ഈ ഭൂമിക്കുമേല്‍ ജീവിക്കാനനുവദിക്കരുതു്. അതാണു വേണ്ടതു്. "</div><br />"നമുക്കതു പറ്റില്ലല്ലോ! ഏതു മഹാപാപിയേയും ശുശ്രൂഷിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയല്ലേ നമ്മുടെ ജോലി " <br /><br />"ഇവനൊക്കെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടെന്തിനാണു്? ഇനിയുമൊരുപാടു പാവം സ്ത്രീകള്‍ക്കു ദുരന്തമാകാനോ?" <br /><br />ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്നതിനിടയിലെപ്പോഴോ ഐ.സി.യുവിലെ നേഴ്സുമാരുടെ സംസാരം സജീഷിന്റെ കര്‍ണ്ണപുടങ്ങളിലെത്തുന്നുണ്ടായിരുന്നു.<br /><br />ശരീരത്തിലെവിടൊക്കെയോ അസഹ്യമായ വേദന! എങ്കിലും കാറ്റില്‍പ്പറക്കുന്ന അപ്പുപ്പന്‍താടിപോലെ ശരീരത്തിനു വല്ലാത്ത ലാഘവം. താനെവിടെയാണുള്ളതെന്നു തിരിച്ചറിയാന്‍ സജീഷിനായില്ല. എന്തൊക്കെയോ ഓര്‍മ്മകള്‍ മാത്രം ഇരുട്ടില്‍നിന്നു മുന്നോട്ടുവന്നെത്തുന്നുണ്ടു്... <br /><br />അര്‍ച്ചനാ ലോഡ്ജിലെ മുറിയില്‍നിന്നു വ്യക്തമായി കാണാമായിരുന്നു, ടൗണ്‍ഹാള്‍ ഗേറ്റിനുമുന്നിലെ വൃക്ഷത്തറയിലിരുന്നു ഭിക്ഷാടനംനടത്തുന്ന ചെറുപ്പക്കാരിയായ യാചകിയെയും അവരുടെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും. <br /><br />താന്‍ കാണുമ്പോഴെല്ലാം ആ കുഞ്ഞുറങ്ങുകയാണെന്നു സജീഷ് ശ്രദ്ധിച്ചതു വളരെ യാദൃശ്ചികമായാണു്. ആദ്യം വല്ലാത്തൊരു കൗതുകമാണു തോന്നിയതെങ്കിലും പിന്നീടതിലെന്തോ അസ്വഭാവികതതോന്നി. അങ്ങനെയാണു തുടര്‍ച്ചയായ രണ്ടുദിവസങ്ങള്‍ അവധിയെടുത്തു് ആ സ്ത്രീയേയും കുട്ടിയേയും നിരീക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചതു്.<div>
<br /><div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTZ01RLqrD2vI5ISkS7Izv7Sql8f-YmP4JRJqoQkEc3HLOSMUuxJpzPsjq6KxkB8lRBw5YtY5KKd9vDT9P3XPpz5eQbHqqLTtIjH2dklL26N8zWs2R_FRflACA7Haobogr3rz7NSxNhQK_/s1600/2015-05-29%25252018.11.45.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="238" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTZ01RLqrD2vI5ISkS7Izv7Sql8f-YmP4JRJqoQkEc3HLOSMUuxJpzPsjq6KxkB8lRBw5YtY5KKd9vDT9P3XPpz5eQbHqqLTtIjH2dklL26N8zWs2R_FRflACA7Haobogr3rz7NSxNhQK_/s320/2015-05-29%25252018.11.45.jpg" width="320" /></a>ഉറങ്ങുന്ന കുട്ടിയുമായി, പ്രഭാതത്തില്‍ത്തന്നെ, ഭിക്ഷക്കാരി തന്റെ പതിവുസ്ഥലത്തെത്തി. കൃത്യം രണ്ടുമണിക്കൂറുകളുടെ ഇടവേളകളില്‍ ഒരാളെത്തി ആ സ്ത്രീയ്ക്കതുവരെലഭിച്ച പണംവാങ്ങി പോകുന്നുണ്ടു്. ഒമ്പതുമണിക്കു പ്രഭാതഭക്ഷണവും ഒരു മണിക്കുച്ചഭക്ഷണവും നാലുമണിക്കു ചായയുമായി അവരെ സന്ദര്‍ശിച്ചതു മറ്റൊരാളാണു്. </div><div><br />എന്നാല്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ അവരുടെ കുഞ്ഞ് ഉണര്‍ന്നില്ല. കരയുകയോ ചിരിക്കുകയോചെയ്തില്ല. ആ സ്ത്രീ ഒരിക്കലെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നതോ, കുഞ്ഞ് എന്തെങ്കിലും ഭക്ഷണംകഴിക്കുന്നതോ കണ്ടില്ല. <br /><br />അവര്‍ കുഞ്ഞിനു് എന്തെങ്കിലും തരത്തിലുള്ള മയക്കുമരുന്നു നല്കിയിട്ടുണ്ടാകുമോ? സ്വന്തം കുഞ്ഞിനെ അങ്ങനെ മയക്കിക്കിടത്താന്‍ ഒരമ്മയ്ക്കാകുമോ? <br /><br />പിറ്റേന്നു യാചകി പതിവുസ്ഥലത്തെത്തിയപ്പോള്, സജീഷ് അവരുടെ സമീപത്തെത്തി. <br /><br />"ഈ കുഞ്ഞ്, പകല്‍മുഴുവന്‍ ഉറങ്ങുന്നതെന്തുകൊണ്ടാണു്?" <br /></div>
<div>
യാചകി മറുപടിയൊന്നും നല്‍കിയില്ല. <br /><br />അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് ചോദ്യമാവര്‍ത്തിച്ചു. പകച്ചുനോക്കിയതല്ലാതെ ആ സ്ത്രീ മറുപടി പറഞ്ഞില്ല. പിന്നില്‍നിന്ന് ആരോ സജീഷിന്റെ തോളില്‍ മൃദുവായി തട്ടുന്നതറിഞ്ഞ് അയാൾ തിരിഞ്ഞുനോക്കി. മുപ്പതു വയസ്സുതോന്നുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്.<br /><br />"എന്തിനാ സാറേ, ആ പാവത്തിനെ ശല്യപ്പെടുത്തുന്നതു്? അവര്‍ക്കും ജീവിച്ചുപോകണ്ടേ? സഹായിച്ചില്ലെങ്കില്‍ പോട്ടേ. ഉപദ്രവിക്കാതിരിക്കരുതോ?" <br /><br />പത്തുരൂപയുടെ ഒരു നോട്ടു് ആ സ്ത്രീയുടെ മുന്നില്‍ വിരിച്ചിരുന്ന തുണിയിലേക്കിട്ടു് ആ ചെറുപ്പക്കാരന് കടന്നുപോയി. സമീപത്തുകൂടെ നിരവധിപേര്‍ നടന്നുപോകുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിലും പലരും വന്നുപോകുന്നു. നഗരത്തിന്റെ തിരക്കില്‍ ആര്‍ക്കും ഒന്നുംശ്രദ്ധിക്കാന് സമയമില്ല. കുറച്ചുനേരംകൂടെ അവിടെ നിന്ന സജീഷ്, അപ്പുറത്തുളള ബസ് സ്റ്റോപ്പിലേക്കു മാറിനിന്ന്, യാചകിയെ നിരീക്ഷിക്കാന്‍ നിശ്ചയിച്ചു. പതിവില്‍നിന്നു വ്യത്യസ്തമായി ഒന്നുമില്ല. കുഞ്ഞ് ഉറക്കമുണര്‍ന്നുമില്ല. അയാള്‍ ഒരിക്കല്‍ക്കൂടെ ഭിക്ഷക്കാരിയുടെ അരികിലെത്തി.<br /><br />"ഈ കുഞ്ഞെന്താണെപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നതു്?" പഴയ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീ പകച്ചമുഖത്തോടെ അയാളെ നോക്കി. പതിവുപോലെ അവള് മറുപടി പറഞ്ഞില്ല. അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് വീണ്ടും ചോദിച്ചു.<br /><br />"ഈ കുഞ്ഞൊരിക്കലുമുറക്കമുണരാത്തതെന്തേ?" <br /><br />വാടിയ വാഴയിലപോലെ തളര്‍ന്നുകിടന്നിരുന്ന കുട്ടിയെ തോളില്ക്കിടത്തിക്കൊണ്ടു് ആ സ്ത്രീ അവിടെനിന്നെഴുന്നേറ്റു. <br /><br />"ഇയാള്‍ക്കെന്താണറിയേണ്ടതു്?"<br /><br />കനത്ത ഒരു പുരുഷശബ്ദം കേട്ട്, സജീഷ് തിരിഞ്ഞു നോക്കി. രാവിലെ കണ്ട ചെറുപ്പക്കാരനടക്കം ആറുപേര്‍.<br /><br />"അവളെ ശല്യപ്പെടുത്തേണ്ട. നിങ്ങള്‍ക്കെന്താണറിയേണ്ടതു്? ഞങ്ങള്‍ പറഞ്ഞുതരാം." <br /><br />"ഈ കുഞ്ഞ്..... " <br /><br />"അതവളുടെ കുഞ്ഞല്ല; രാവിലെ ജോലിക്കെത്തുമ്പോള്‍ അവള്‍ക്കുകിട്ടുന്ന ഒരു തൊഴിലുപകരണംമാത്രം! വൈകുന്നേരം അവളതിനെ തിരിച്ചേല്പിക്കും." വളരെ സൗമ്യമായ ശബ്ദത്തിലുള്ള മറുപടി. <br /><br />"ഈ കുഞ്ഞൊരിക്കലും ഉറക്കമുണരാത്തതെന്താണ്?" <br /><br />ഇതിനിടയില്‍ ആ സ്ത്രീ, കുഞ്ഞിനേയുംകൊണ്ടു് എവിടെയോ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.<br /><br />"ഇയാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളാണു് അന്വേഷിക്കുന്നതു്. എങ്കിലും പറയാം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു രാവിലെ അല്പം തിളപ്പിച്ചാറ്റിയ വെള്ളം നല്‍കും; അല്പം കഞ്ചാവൊക്കെയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം! കുഞ്ഞുങ്ങളല്ലേ, അവര്‍ ചുമ്മാ കരഞ്ഞുബഹളമുണ്ടാക്കിയാല്‍ അതു തൊഴിലിനെ ബാധിക്കില്ലേ? അതൊഴിവാക്കാനുള്ള ഒരു മുന്കരുതല്മാത്രം! ഇത്രയുമറിഞ്ഞാല്‍പ്പോരേ? നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. ഇനി ശല്യപ്പെടുത്താന്‍ വരരുതു്" <br /><br />"ഇതു വലിയ ക്രൂരതയാണു്; ഞാനിതു സമ്മതിക്കില്ല...... ഐ'ല്‍ ഇന്‍ഫോം ദിസ് ടു ദ പോലീസ്...." <br /><br />"ഈ സാറിന്റെയടുത്തു മര്യാദയ്ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. മനോജേ, സാറു പറഞ്ഞതുപോലെ നീ പോലീസിനെ വിളിക്കു്, അല്ലാതെ ഇനി വേറെ മാര്‍ഗ്ഗമില്ല...." <br /><br />പറഞ്ഞുതീരുന്നതിനുമുമ്പേ, അയാള്‍ കൈമുട്ടു മടക്കി സജീഷിന്റെ ഇടനെഞ്ചിലേക്കാഞ്ഞിടിച്ചു. അടുത്ത നിമിഷാര്‍ദ്ധത്തില്‍ അയാളുടെ ചുരുട്ടിയ മുഷ്ടി, അവൻ്റെ താടിയെല്ലിലും കനത്തപ്രഹരമേല്പിച്ചു. പിന്നിലേക്കു മലര്‍ന്നുപോയ സജീഷിനെ ആരോ താങ്ങി, നിവര്ത്തിനിറുത്തി. അതേ നിമിഷത്തില്‍ത്തന്നെ മുന്നില്‍ നിന്നിരുന്നയാളുടെ മുട്ടുകാല് സജീഷിന്റെ അടിവയറ്റില്‍ ശക്തിയോടെ പതിച്ചു. ഉറക്കെക്കരഞ്ഞുകൊണ്ടു് അയാള്‍ കുനിഞ്ഞു നിലത്തിരുന്നുപോയി. പിന്നില്‍ നിന്നയാള്‍ ഊക്കില്‍ ചവിട്ടി. നിലത്തേയ്ക്കു മൂക്കിടിച്ചുവീണ അയാളുടെ ശരീരത്തിലെങ്ങും ചുറ്റുമുള്ളവരുടെ കാലുകള്‍ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു.<br /><br />"മതിയെടാ, നിര്‍ത്ത്, പോലീസ് എത്തി, ബാക്കി അവരു ചെയ്തോളും." <br /><br />സമീപത്തു വന്നുനിന്ന ജീപ്പില്‍നിന്നു രണ്ടുപോലീസുകാര്‍ ഇറങ്ങി. അവര്‍ സജീഷിനെ തൂക്കിയെടുത്തു വണ്ടിയിലേക്കിട്ടു.<br /><br />"ഇവന്റെ സംശയമെല്ലാം ഞങ്ങളിന്നുതന്നെ തീര്‍ത്തേക്കാം." <br /><br />പോലീസ്സ്റ്റേഷനിലും കൊടിയമര്ദ്ദനംതന്നെയാണു സജീഷിനെ കാത്തിരുന്നതു്.... പീഡനങ്ങള്‍ക്കൊടുവില്‍ തളര്‍ന്നു ചോരയില്‍മുങ്ങി നിലത്തുവീണപ്പോള്‍ ആരുടേയോ നിര്‍ദ്ദേശം കേട്ടു. <br /><br />"ലോക്കപ്പ് മരണമൊന്നും വേണ്ട; എന്തെങ്കിലും കുടിക്കാന്‍കൊടുത്തു് അവനെയേതെങ്കിലും ആശുപത്രിയിലാക്ക്..."<br /><br />റമ്മിന്റെ രൂക്ഷഗന്ധം! <br /><br />തുറന്നകുപ്പി ,ആരൊക്കെയോചേര്‍ന്നു ബലമായി വായിലേക്കു തള്ളിക്കയറ്റിയതാണ്, അവസാനത്തെയോര്മ്മ...<br /><br />"ഗ്ലാഡിസ്സ്, പെട്ടന്നു ഡോക്ടറെ വിളിക്കൂ, ഇയാളുടെ ഇ.സി.ജി. അബ്നോര്‍മ്മലാകുന്നു."<br /><br />ഐ.സി.യു വിലെ നേഴ്സുമാര്‍ അവര്‍ക്കാവുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.<br /><br />സജീഷ് ഒന്നുമറിയുന്നുണ്ടായിരുന്നില്ല, അയാളപ്പോള്‍ കുറേ മാലാഖക്കുഞ്ഞുങ്ങളുടെ നടുവിലായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി പുതിയൊരു ലോകത്തേക്കയാള്‍ പറന്നുയര്‍ന്നു. <br /><br />മദ്യലഹരിയില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവു് ആശുപത്രിയില്‍ മരിച്ചു എന്ന സ്ക്രോള്‍ ന്യൂസ് കുറച്ചുസമയത്തിനപ്പുറം എല്ലാ ടി.വി. ചാനലുകളിലും തെളിഞ്ഞുതുടങ്ങി.</div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com5tag:blogger.com,1999:blog-8973745128098535706.post-14087539585684234182015-05-01T13:03:00.002+05:302023-08-10T20:26:53.637+05:30പരോപകാരം<div dir="ltr" style="text-align: left;" trbidi="on">
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍, എമിഗ്രേഷന്‍ കൌണ്ടറിന്റെ ഗേറ്റിനു മുന്നില്‍വച്ച്, സിന്ധുവിന്റെ കൈയിലേക്കു ശ്രീദേവി പാസ്പോര്‍ട്ടും ബോര്ഡിംഗ്പാസും ഹാന്ഡ്ലഗേജും നല്കി.</div>
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn7N-6iWdH3sZ85spSlcnMSy9xyj1H86_L-PBYSMtPiTWa4Lars237NYl3bT-tEl98Yh5VdwsMIbRkVeu2NOZgOwh9nDrKaNuMXKzPJwWwOQcS7349K0WT1yH5vo2Hw4vqXMIPJKK3NfZp/s1600/Terminal+3+Dubai.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn7N-6iWdH3sZ85spSlcnMSy9xyj1H86_L-PBYSMtPiTWa4Lars237NYl3bT-tEl98Yh5VdwsMIbRkVeu2NOZgOwh9nDrKaNuMXKzPJwWwOQcS7349K0WT1yH5vo2Hw4vqXMIPJKK3NfZp/s1600/Terminal+3+Dubai.jpg"></a></div>
<br></div>
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
"ഇതിനപ്പുറത്തേക്കു യാത്രക്കാര്‍ക്കുമാത്രമേ പോകാനാവൂ. സന്തോഷമായി പോയ്ക്കൊള്ളൂ. മൂന്നുമാസത്തെ വിസിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ എനിക്കു ചെയ്യാന്‍പറ്റുന്ന പരമാവധി സഹായം ഞാന്‍ മോള്‍ക്കു ചെയ്തിട്ടുണ്ടു്. മോളുടെ ആത്മാര്‍ത്ഥമായ സഹകരണം എനിക്കു ലഭിച്ചതുകൊണ്ടുകൂടിയാണു് എനിക്കതിനു സാധിച്ചതു്.<br>
<br>
ഒരു ശ്രമംകൂടെ നടത്തണമെന്നു തോന്നിയാല്‍ എന്നെ വിളിക്കാന്‍ മടിക്കേണ്ട. ആറുമാസത്തിനുശേഷമേ ഇങ്ങോട്ടു വീണ്ടുമൊരു വിസിറ്റ് വിസ ലഭിക്കൂ. കാടാറുമാസം നാടാറുമാസം എന്നു പറയുന്നതുപോലെ അവിടെയും ഇവിടെയുമായി സന്തോഷമായി പോകാം.<br>
<br>
പക്ഷേ മറ്റുള്ളോരു നന്നാകുന്നതു കണ്ടാല്‍ കണ്ണുകടിതുടങ്ങുന്ന നമ്മുടെ കൊറേ നാട്ടുകാരുണ്ടല്ലോ, അവന്മാരും അവളുമാരുമൊക്കെ ചുമ്മാ ഓരോരോ കുത്തിക്കുത്തി ചോദ്യങ്ങളുമായിറങ്ങും. അതിനൊന്നും മറുപടിപറയാന്‍ നില്കേണ്ട! <br>
<br>
വേണമെങ്കില്‍ ഈ ആറുമാസക്കാലത്തിനിടയ്ക്കു സിംഗപ്പൂരോ മലെഷ്യയിലോ ഒക്കെ ഒന്നു സന്ദര്‍ശിച്ചു വരാം... അവിടെയും നമുക്കു വേണ്ടപ്പെട്ട ചിലരൊക്കെയുണ്ടെന്നേ! അതാവുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തിയാല്മതി, നാട്ടുകാരുടെ കുനുഷ്ട്ട് ചോദ്യങ്ങള്‍ ഒഴിവാക്കുകയുമാകാം. പിന്നീടു സൗകര്യംപോലെ, വേണമെങ്കില്‍ ഇവിടെത്തന്നെ ഒരു പെര്‍മനന്റ് വിസയും നോക്കാം. എന്താ വേണ്ടതെന്നു മോള്തന്നെ ആലോചിച്ചു തീരുമാനിച്ചാല്‍ മതി. എന്നിട്ടെന്നെ വിളിക്കു്.<br>
<br>
പിന്നൊരു കാര്യം, ഞാന്‍ വീണ്ടും പറയുകയാണു്, നാട്ടില്‍ച്ചെന്ന് ഓരോന്നു പൊടിപ്പും തൊങ്ങലുംചേര്ത്തു് ആരോടും പറയാന്നില്ക്കേണ്ട. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ആരേലും നന്നാവുന്നതുകണ്ടാല് പരദൂഷണവുമായി ഇറങ്ങുന്ന വര്‍ഗ്ഗങ്ങളാണെല്ലാം.<br>
<br>
എന്നാല്‍ ശരി, മോള് പോയി വാ"</div>
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
ശ്രീദേവി, സിന്ധുവിനെ കവിളില്‍ ചുംബിച്ചു യാത്രയാക്കി.</div>
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
അണ്ണാറക്കണ്ണനും തന്നാലായതു്. ഇങ്ങനെയൊക്കെയല്ലേ മറ്റുള്ളവരെ സഹായിക്കാനാകുന്നതു്. ഇവിടെയായതുകൊണ്ടു് ഇങ്ങനെ ചില സഹായങ്ങളൊക്കെ ചെയ്യാനാകുന്നു. നാട്ടിലായിരുന്നെങ്കില്‍ വാണിഭം, പീഡനം തുടങ്ങിയ ചില പ്രത്യേകപദങ്ങളുമായി പത്രക്കാരും ചാനലുകാരുമൊക്കെച്ചേര്ന്ന് പരമ്പരകളുണ്ടാക്കിയേനെ!<br>
<br>
ചുമ്മാതല്ല, ആ നാടു നന്നാവാത്തതു്!</div>
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
ഓരോന്നോര്‍ത്തു് ശ്രീദേവി തിരക്കിട്ടു് അറൈവല്‍ ടെര്മിനലിലേക്കു നടന്നു. രണ്ടു പാവപ്പെട്ട പെണ്കുട്ടികള്ക്കുകൂടെ സൗജന്യമായി വിസിറ്റ് വിസ നല്‍കിയിരുന്നു. അവരുടെ ഫ്ലൈറ്റ് എത്തിയിട്ട് അരമണിക്കൂര്‍ ആയിട്ടുണ്ടാകും. എമിഗ്രേഷന്‍ നടപടികള്കഴിഞ്ഞ്, അവര്‍ പുറത്തെത്തുന്നതിനുമുമ്പ് അങ്ങെത്തണം. </div>
<div style="border: 0px none; color: #040414; font-family: "Trebuchet MS", Arial, sans-serif; font-size: 15.6px; line-height: 20px; margin-bottom: 0.75em; min-height: 1em; outline: 0px; padding: 0px; vertical-align: baseline;">
"രണ്ടാള് രക്ഷപ്പെട്ടാല്‍ രണ്ടു കുടുംബങ്ങളാണു രക്ഷപ്പെടുന്നതു്. അതിലൊരുപങ്ക് എനിക്കും അവകാശപ്പെട്ടതുതന്നെ!" <span style="font-size: 15.6px;">ശ്രീദേവിയുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.</span></div>
</div>
Jose Arukattyhttp://www.blogger.com/profile/00003649219200513960noreply@blogger.com4